Friday 16 January 2015

കേളി സ്മൃതി സന്ധ്യാ





കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ചതാണ്, ഇപ്പോള്‍ ഈ ബ്ലോഗിലേക്ക് മാറ്റുന്നു.
                    സ്നേഹം നിറഞ്ഞ ബന്ധുജനങ്ങള്‍ ക്കോരോരുതര്‍ക്കും ഹൃദയം നിറഞ്ഞ നമസ്കാരം.
ഇന്നത്തെ സായാഹ്നം (19/04/2014 വൈകിട്ട് 4 മണിമുതല്‍ Venue :Sree Narayana Guru Mission Hall ,East Ham,London E6 ) കേളിയോടൊപ്പം ആയിരുന്നു. ''കേളി'', അതെ യു കെ യിലെ മലയാളികളായ, മലയാളയത്തെ സ്നേഹിക്കുന്ന കലാ- സാഹിത്യ സ്നേഹികളെ കൂട്ടിണക്കികൊണ്ട് ഉണ്ടായിട്ടുള്ള കൂട്ടായ്മയാണ് കേളി. ഈ കൂട്ടായ്മയുടെ ഒരു പരിപാടിയായ പഴയ പാട്ടുകളെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയും നമ്മെ പാടി ആനന്തിപ്പിക്കയും ചെയ്ത ''സ്മൃതി സന്ധ്യ '' എന്നത് പേര് കൊണ്ടും ഗായകരുടെ കഴിവിലും ചെറിയ കുട്ടികളുടെ നിഷ്കളങ്ക മായ ഗാനാലാപന ശൈലി കൊണ്ടും തികച്ചും വളരെ നല്ല ഗുണനിലവാരം പുലര്‍ത്തുന്നതായിരുന്നു. കൊച്ചു കുട്ടികളായ കിരണും, സ്വരൂപ് മേനോനും , അര്‍മ്മനും, സിറിലും , വളരെ നന്നായി പാടി, അവരെ ഇനിയും പ്രോത്സഹിപ്പികേണ്ടത് നമ്മുടെ കടമയാണ്. ഇത് സ്മൃതി സന്ധ്യയുടെ രണ്ടാമത്തെ കൂടിച്ചേരലായിരുന്നു.
                          തുടക്കം മുതല്‍ ഒടുക്കം വരെയും ഒരേ നിലവാരത്തില്‍ നടത്തികൊണ്ടുപോകാന്‍ കഴിഞ്ഞ പരിപാടിയില്‍ സംഘാടകരുടെയും ഗായകരുടെയും പങ്ക് വളരെ വിലപ്പെട്ടതാണ്‌. ഞാന്‍ ഇവിടെ ഇങ്ങനയുള്ള പല പരിപാടികളില്‍ പങ്കെടുതിട്ടുണ്ടെങ്കിലും തികച്ചും അതിശയ കരമായ ഒരു ലോകത്തേക്കാണ്‌ കൊണ്ടുപോയത് ഏതാണ്ട് അഞ്ചുമണിക്കൂറോളം. ശരിക്കും ഇത്രയും തിരക്ക് പിടിച്ച ഈ ലണ്ടന്‍ ജീവിതത്തിനിടയിലും തന്‍റെ ഉള്ളിലെ ഗായകനെ പുറത്തു കൊണ്ടുവരാന്‍ സമയം കണ്ടെത്തുകയും അതിനു വേണ്ടി നിരന്തരം പ്രയത്നിക്കുകയും ഒരു സ്റ്റേജ്പ രിപാടിയിലൂടെ അതവതരിപ്പിക്കുവാനുമുള്ള ആവേശവുമായി മുന്നേറുന്ന ഈ ഗായകരെയും കൊച്ചു കുരുന്നു കളെയും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെയും എത്ര പ്രശംസിച്ചാലും മതിവരികയില്ല. പക്ഷേ അതിനു കാരണം നിങ്ങളിലുള്ള കലാ സ്നേഹവും അതിനോടുള്ള തികഞ്ഞ ആത്മാര്‍ത്ഥ തയും മനസ്സില്‍ നിറയുന്ന നന്മകളും കൊണ്ട് മാത്രമാണ്. ഈ പ്രപഞ്ച സൃഷ്ടാവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകും.

''അസതോമ സദ്‌ഗമയ
തമസോമ ജ്യോതിര്‍ഗമയ
മൃത്യോമ അമൃതം ഗമയ 
ഓം ശാന്തി, ശാന്തി, ശാന്തി''
       എന്നു പറഞ്ഞു പ്രാര്‍ത്ഥിച്ച ഭാരതീയ സംസ്കാരത്തില്‍ തികച്ചും അധിഷ്ടിതമായതും, ''തമസ്വോമ ജ്യോതിര്‍ഗമയ '' (ഇരുട്ടില്‍ നിന്നും നമ്മെ വെളിച്ചത്തിലേക്ക് നയിക്കേണമേ) എന്ന് പറഞ്ഞു പ്രാര്‍ത്ഥിച്ചതിനെ അന്വര്‍ത്ഥ മാക്കുന്നതുമായിരുന്നു നിലത്തിരുന്നു വിളങ്ങേണ്ട (നിലവിളക്ക്) വിളക്കില്‍ ചെറു ഗായകര്‍ ദീപം തെളിയിച്ചുകൊണ്ട് തുടങ്ങിയത്. ( ഇന്ന് നമ്മള്‍ ഇതിനു നേരെ വിപരീദവും നിന്ദ്യവുമായി നമ്മുടെ ജന്മദിനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്, കാര്യവും കാരണവും അറിയാതെ. മറ്റു ലേഖനങ്ങളില്‍ അതിനെപ്പറ്റി കൂടുതലുണ്ട്.) സംഘാടകരിലോരലായ ശ്രീമാന്‍. ശശി എസ് കുളമടയുടെ സ്വാഗത പ്രസംഗവും ഉണ്ടായിരുന്നു.

                       1970 മുതല്‍ക്കിങ്ങോട്ടു മലയാളികളുടെ ചുണ്ടുകളില്‍ ഇന്നും ഒരു മൂളി പാട്ടായി തത്തിക്കളിക്കുന്ന ശ്രീ വയലാറിന്റെ വരികളെ ശ്രീ ദേവരാജന്‍ മാഷിന്‍റെ സംഗീത സംവിധാനത്തില്‍ ശ്രീ പി ജയചന്ദ്രനും ശ്രീമതി പി സുശീലയും നമുക്കായി ഒരുക്കിയപ്പോള്‍ ശ്രീമതി ഷീലയും ശ്രീ സത്യനും ചേര്‍ന്നഭിനയിച്ച ''സീതാ ദേവി സ്വയം വരം ചെയ്തൊരു .....'' ..എന്നുതുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നമുക്കായി വേദിയില്‍ ഒരുക്കിയത് ശ്രീമതി ബീന പുഷ്ക്കാസും ശ്രീ കീര്‍ത്തി സോമരജനുമയിരുന്നു . നല്ലരീതിയില്‍ തന്നെ അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. ശരിക്കും പ്രേക്ഷകരായ പ്രായം കൂടിയവര്‍ക്ക് പ്രത്യേകിച്ചും അതൊരു നല്ല പഴയ കാല ഓര്‍മ്മ കളിലേക്കുള്ള എത്തിനോട്ടമായിരുന്നു എന്നു വേണം കരുതാന്‍. അതിനു ശേഷം സെമി ക്ലാസ്സിക്കല്‍ നൃത്തത്തിലൂടെ അരങ്ങത്തു വന്ന ശ്രീമതികളായ നിമിഷയുടെയും മനീഷയുടെയും പ്രകടനവും അഭിനന്ദനാര്‍ഹവുമായിരുന്നു. ഇത് എന്‍റെ മാത്രം വിലയിരുത്തലാണ് ആയതിനാല്‍ പേരുകള്‍ ഞാന്‍ കുറച്ചു മാത്രമേ ഓര്‍ക്കുന്നുള്ളൂ, ദയവായി ക്ഷമിക്കുക ആരുടെയെങ്കിലും പേരുകള്‍ ചേര്‍ക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ . ഗായകര്‍ ആവര്‍ത്തിച്ചു വന്നു എങ്കിലും വളരെയധികം വ്യത്യസ്തതകളാണ് ഗാനാലപനത്തില്‍ അവര്‍ കാഴ്ച വച്ചത്, ആദ്യ പാട്ടു പാടി തുടക്കം കുറിച്ചത് അലക്സ്‌ ഇച്ചായനായിരുന്നു. ഗായയകരില്‍ ഗാനങ്ങള്‍ക്കൊപ്പം തന്നെ വേഷം കൊണ്ടും ശ്രദ്ധേയനായിരുന്നു ശ്രീ ഹരികുമാരന്‍ നായര്‍. കേരളീയ വേഷമായിരുന്നു അദ്ദേഹത്തിന്‍റെത്. വേദിയിലേക്കു കയറിയ അദ്ദേഹം ആലാപനത്തിന് മുന്‍പ് കൈകള്‍ കൂപ്പിയപ്പോള്‍ ഞാനും അറിയാതെ തൊഴുതു പോയി. സ്ഥലപ്പേരില്‍ കൂടിയും ആലാപന രീതിയിലും മറ്റുള്ളവരിലേക്ക് ഊര്‍ജ്ജം പകരുന്നതിലും ശ്രദ്ദേയനായ ശ്രീമാന്‍ വക്കം ജി സുരേഷ് കുമാര്‍, അദ്ദേഹത്തിന് കിട്ടിയ ഗാനങ്ങള്‍ അനശ്വരമാക്കി. ശ്രീമാന്‍ വെട്ടൂര്‍ ജി കൃഷ്ണന്‍കുട്ടി, എന്‍പതിയഞ്ചു വയസുകാരനായ ആദ്യകാല കലാകാരനും സിങ്കപൂരിലും ഇവിടയും ഒരുപോലെ തന്നെ തന്റെ പ്രകടനങ്ങള്‍ കഴ്ച്ചവെചിട്ടുള്ള ഈ മുത്തച്ഛന്റെ പ്രകടനവും . പാട്ടും നല്ല നിലവാരം പുലര്‍ത്തി. അദ്ദേഹത്തിന്‍റെ പാട്ടിലുള്ള ഊര്‍ജവും ആലാപന ശൈലിയും നമുക്ക് സ്വപ്നം കൂടി കാണാന്‍ കഴിയാത്ത ഈ പ്രായത്തില്‍ മനോഹരമായി അവതരിപ്പിച്ചത് വര്‍ണിക്കാന്‍ വാക്കുകള്‍ക്കതീതമാണ്. യുവാക്കളുടെയും യുവതികളുടെയും പാട്ടുകള്‍ വളരെ നിലവാരമുള്ളതായിരുന്നു, ആലാപനതിനിടയിലുമുള്ള പരസ്പര സഹായവും ശ്രദ്ദേയമായിരുന്നു. പുതിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ചെറിയ നാലുകുട്ടികളും വളരെ നല്ല നിലവാരത്തിലായിരുന്നു. തികച്ചും നല്ല രീതിയില്‍ വളര്‍ന്നു വരാനുള്ള കഴിവുകള്‍ ഉള്ള കുട്ടികലാനവര്‍. കൊച്ചു കൂട്ടുകാരെയും മറ്റു ഗായകരെയും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു. കൂടാതെ ഗായകരുടെ പേരുകള്‍ കൂടി ഒന്നറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.
ശ്രീ. അലക്സ്‌, അദ്ദേഹത്തിന്‍റെ മകന്‍ ശ്രീ. സിറിലും ചേര്‍ന്ന് പാടിയ '' പൊന്‍ വീണേ എന്ന ഗാനം., ശ്രീ. പ്രകാശ്‌ , ഭാര്യ ശ്രീമതി. സ്മിത മകന്‍ ശ്രീ. കിരണ്‍ (9 വയസ്)
( എന്‍ സ്വരം പൂവിടും ഗാനമേ ...എന്ന ഗാനം പാടിയത് കിരനായിരുന്നു .). കാക്ക തമ്പുരാട്ടി എന്നുതുടങ്ങുന്ന ഗാനം ആലപിച്ച കൊച്ചുഗയകന്‍ ശ്രീ. അര്‍മ്മന്‍, നിരവധി വേദികള്‍ കീഴടക്കിയ ''മാടപ്രാവേ വാ.... എന്ന് തുടങ്ങുന്ന ഗാനം അനശ്വരമാക്കിയ കൊച്ചു ഗായകന്‍ ശ്രീ. സ്വരൂപ് മേനോന്‍ ( 7 വയസ് ). ശ്രീ. വക്കം ജി സുരേഷ്കുമാര്‍ ( തമ്പി അണ്ണന്‍, എന്‍റെ അഭിപ്രായത്തില്‍ കലക്കീട്ടോ, വ്യത്യസ്തമായ രണ്ടു വേഷങ്ങളിലാണ് ആളു വേദിയില്‍ എത്തിയത് തന്നെ). , ശ്രീ. ഹരികുമാരന്‍ നായര്‍, ശ്രീ. മനോജ്‌ പണിക്കര്‍, ശ്രീ. മനോജ്‌ കുമാര്‍, ശ്രീമതി. ശ്രുതി ഷാജഹാന്‍, ശ്രീമതി. രഞ്ജിനി രാഘവ്. ശ്രീമതി. ജ്യോതി സന്തോഷ്, ശ്രീമതി. മേഖ മനോജ്‌, ശ്രീമതി. സ്മിത നായര്‍, ശ്രീ. സതീഷ്‌, ശ്രീ. ഗിരിധരന്‍ തുടങ്ങിയവര്‍ തികച്ചും അനുഗ്രഹീതര്‍ തന്നെയാണ്
അവതാരിക ശ്രീമതി ഗ്രീഷ്മയും നല്ല നിലവരതോടുകൂടിയ അവതരണ ശൈലിയില്‍ തന്‍റെ ഭാഗം നന്നായി ചെയ്തു. '' നമസ്തേ'' യില്‍ തുടങ്ങിയ അവതരണാരംഭം തികച്ചും നന്നായിരുന്നു. ഇതു പറയാന്‍ കാരണം ഭാരതീയ സംസ്കാരത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന പുതിയ തലമുറയെ നമ്മുടെ നല്ല ശീലങ്ങള്‍ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാപിതാക്കള്‍ ഏറ്റെടുക്കെണ്ടാതാണ്. രാവിലെ എഴുന്നേറ്റ് പരസ്പരം കുടുംബാംഗങ്ങള്‍ നമസ്കാരം പറയുന്ന പാരമ്പര്യം പണ്ടുകാലത് ഭാരതത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു. കുട്ടികളുമായുള്ള അകലം കുറയ്ക്കുന്നതും ഒരു നല്ല ദിവസത്തിന്‍റെ തുടക്കവും. ശ്രമിക്കുക...ഭാരതീയരാണ്‌ നാം അത് മറക്കരുതല്ലോ. സംസ്കര സമ്പന്നരായി തന്നെ വളരുക നന്മയെ ഉള്‍ക്കൊള്ളുക അടുത്ത തലമുറയിലേക്കു പകരുക. അതാകട്ടെ നമ്മുടെ ലക്‌ഷ്യം.
അവസാന ഭാഗത്ത് കേളിയുടെ സംഘാടകരിലോരലായ ശ്രീ. സുഖേഷ്‌, അവര്‍കളുടെ ഹൃദ്യമായ നന്ദി പ്രകാശനവുമുണ്ടായിരുന്നു. അദ്ദേഹം എല്ലാ ഗായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകരായ ,ശബ്ദം ശ്രീ. അസ്‌ലം, വീഡിയോ - ശ്രീ ഷെറിന്‍ ഇമേജ് വേവ് , സ്റ്റില്‍ ഫോട്ടോഗ്രഫി ശ്രീ. സത്യകാമന്‍ ശ്രീ. മുരളി എന്നിവര്‍ക്കും പ്രേക്ഷകരായി എത്തിയ മുഴുവനാലുകള്‍ക്കും നന്ദി അറിയിച്ചു.
                      ഞാന്‍ തികച്ചും സന്തോഷവാനാണ്. മലയാളത്തെ, മലയാള ഗാനങ്ങളെ സ്നേഹിക്കുന്ന,അടുത്തതലമുറയിലേക്ക് കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന നന്മ നിറഞ്ഞ ഒത്തിരി മലയാളികളെ കാണാന്‍ സാധിച്ചതുതന്നെ ഒരു ഭാഗ്യമായി കരുതുന്നു. ഈ പരിപാടിയുടെ സംഘാടകര്‍ക്കും ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞ കലാസ്നേഹികള്‍ക്കും, സര്‍വോപരി ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച സംഘാടകനായ ശ്രീമാന്‍. ശശി എസ് കുളമട , അദ്ദേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.. പരിപാടിയുടെ ഇടയില്‍ വിതരണം ചെയ്ത ലഘു ഭക്ഷണവും നന്നായിരുന്നു.
                         നമ്മളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറതുകൊണ്ടുവരുവാനും ഭാരതീയ സംസ്കാരം പുതിയ തലമുറയെ പഠിപ്പിക്കാനും നന്മ നിറഞ്ഞ നാളെകള്‍ ഉണ്ടാകട്ടെ കേളി യ്ക്ക് എന്ന് ഹൃദയം നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു. മനുഷ്യത്വമുള്ള മനുഷ്യരും നന്മ നിറഞ്ഞ ജീവിതവുമാണ്ന നമിക്കു വേണ്ടത്. ഇനിയും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതില്‍ വിമുഖത കാട്ടിയാല്‍ അധര്‍മ്മങ്ങള്‍ വാഴുന്ന ഈ കലിയുഗത്തില്‍ അല്‍പ മനസമാധാനം മാത്രമാണുണ്ടാവുക. അറിയുക, പഠിക്കുക പഠിപ്പിക്കുക.
ഏവര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഈസ്റെര്‍ ആശംസകള്‍.
നന്ദി നമസ്കാരം..
NB: തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടങ്കില്‍ക്ഷമിക്കാനപേക്ഷ, ദയവായി എന്നെ അറിയിക്കാന്‍ മറക്കരുതേ..

Wednesday 14 January 2015

വിവാഹ ക്ഷണ പത്രിക WEDDING INVITATION.






പ്രിയ ബന്ധുവിന് നമസ്കാരം,
              പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ ചെയ്തു പോകുന്നതും ഇനി ഓര്‍ത്താല്‍ തന്നെ കുറച്ചു പേരെങ്കിലും അഭിമാനത്തിന്റെ പേരില്‍ വേറിട്ട്‌ ചിന്തിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാമെന്ന് വിചാരിക്കുന്നു.
                       മാതാവും മാതൃഭൂമിയും മാതൃഭാഷയും നമുക്ക് തികച്ചും മഹത്തരം തന്നെയാണ്,  അന്നും ഇന്നും, എന്നും, പക്ഷെ നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനുള്ള അവകാശം നമ്മള്‍ നമ്മുടെ സമൂഹത്തിനു വിട്ടു കൊടുത്തപ്പോഴും നന്മയും തിന്മയും തിരിച്ചറിയാതെ സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ എന്തു ചെയ്യുന്നുവോ അത് നന്മ, അതാണ് ശരി എന്ന വിശ്വാസവും നമ്മളില്‍ വന്നു കൂടിയപ്പോള്‍ നമ്മുടെ ദിവസങ്ങള്‍ ധന്യമാക്കാനുള്ള  പ്രവര്ത്തികളെല്ലാം തന്നെ ദുരാചാരങ്ങളായിമാറി. കാലം പിന്നെയും സഞ്ചരിച്ച് മുകളില്‍ പറഞ്ഞ മൂന്നു സംഗതികള്‍ ( നന്മ, തിന്മ, സമൂഹ ചിന്താഗതി) എന്താണെന്നു കൂടി അറിയാതായപ്പോള്‍ അഭിമാനമാണെന്നു കരുതി സ്വയം അഭിനന്ദിച്ച് അപമാനതിലേക്ക് പോയി.  ഇപ്പോള്‍ നില്ക്കുന്ന സ്ഥാനം എവിടെ എന്നറിയില്ല എങ്ങോട്ട് പോകണമെന്നറിയില്ല, എവിടെ നിന്നു വന്നൂന്നു കൂടി അറിയാത്തവരെ നമ്മള്‍ എങ്ങിന്യാ കുറ്റം പറയുക.
                         മലയാളമറിയാത്ത ഒരു വ്യക്തി പോലും പങ്കെടുക്കാത്ത വിവാഹമാണങ്കിലും ക്ഷണ പത്രിക മലയാളത്തില്‍ അച്ചടിക്കുന്നത് അപമാനമായിക്കരുതുന്ന ഒരുസമൂഹത്തെയാണ്‌ നമുക്കിന്നു കാണാന്‍ കഴിയുന്നത്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ക്ഷണ പത്രിക കണ്ടപ്പോള്‍, മലയാളത്തില്‍ അച്ചടിച്ചതിനു ആ സുഹൃത്തിനെ അഭിനന്ദിച്ചപ്പോള്‍ ആളു പറഞ്ഞത്:-  നവ വധുവിനു ഇംഗ്ലീഷില്‍ അച്ചടിച്ചാല്‍  മതിയെന്നായിരുന്നു, എന്നായിരുന്നു  അത്രേ. കാരണം കൂടെ പഠിക്കുന്നവരൊക്കെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണത്രേ അപ്പോള്‍ ഈ സുഹൃത്ത്‌ പറഞ്ഞു ‘’കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ നീ വീട്ടുകാരോട് അതിന്‍റെ അര്‍ഥം മലയാളത്തില്‍ പറഞ്ഞു കൊടുക്കേണ്ടി വരും’’ എന്ന്. അങ്ങിനെ എന്തായാലും മലയാളത്തില്‍ പുറത്തിറങ്ങിയ  ക്ഷണക്കത്താണ് ഞാന്‍ കാണാനിടയായത്..
                 നമ്മുടെ മാതൃ ഭാഷയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക്തന്നെയാണ് എന്നറിയുക. അത് ഇങ്ങനയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക ഇംഗ്ലീഷിലും ക്ഷണക്കത്ത് അടിക്കാം അത് മലയാളമാറിയാത്തവര്‍ക്ക് കൊടുക്കാം. പക്ഷെ മലയാളത്തെ ഒഴിവാക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇനി ഇപ്പോള്‍ ബംഗാളിയിലോ ഹിന്ദിയിലോ കൂടി കുറച്ചു പത്രിക അടിക്കേണ്ടിവരുമെന്നും തോനുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ . എന്തായാലും കാത്തിരുന്നു കാണാം.( കേരളത്തില്‍ ബംഗാളികളുടെ എണ്ണം കൂടിവരുന്നു. )
                   ഒരു കാര്യം നിരീക്ഷണത്തില്‍ മനസിലായത്  വിദേശികളായ ഭാരതീയരില്‍  മലയാളികള്‍ മാത്രമാണ് അവരുടെ അടുത്ത തലമുറയെ മാതൃഭാഷ  ഭാഷ സംസാരിക്കുന്നതിനു വിമുഖത കാണിക്കുന്നത് എന്നുള്ള വിഷമകരമായ സത്യമാണ്. ഒരു പക്ഷേ മലയാളിയുടെ അര്‍ത്ഥമില്ലാത്ത പോങ്ങച്ചമെന്ന ആത്മ അഭിമാനമായിരിക്കണം അതിനു കാരണം എന്ന് തോനുന്നു.  എന്‍റെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ അറിയില്ല  എന്നുള്ള അപമാനത്തെ അഭിമാനമായി കൊണ്ടുനടക്കുന്നത്തിനാണ്  അവര്‍ക്ക് താത്പര്യം.
              ഒരു ചെറിയ സംഭവം കൂടി അറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. വിവാഹം എന്നത് ഒരു പുതു ജീവിതം തന്നെയാണല്ലോ? നമ്മള്‍ അങ്ങിനെ ഒരു ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്പ് അതിന്‍റെ ഭാഗമായി ഒരു കാര്യം കൂടി ചെയ്താല്‍ നന്നായിരുന്നു. നമ്മോടൊപ്പം തന്നെ ഈ സമൂഹത്തില്‍ ജീവിക്കുന്ന എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളാലും അപകടങ്ങളാലും അവശതയനുഭവിക്കുന്ന അനേകം ആളുകള്‍ ഇന്നുണ്ട്, അതില്‍ ഒരാളെയെങ്കിലും കണ്ടെത്തി അവര്ക്കൊരു ചെറിയ സഹായം ചെയ്യണം, നിങ്ങളുടെ പുതു ജീവിതത്തിനു മുന്നോടിയായിട്ട് . ഇന്ന് ഒരു കല്യാണത്തിന് നമ്മള്‍ ചിലവാക്കുന്ന തുക എത്രയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ, അതോടൊപ്പം ഇതും ഒരധിക ചിലവായി കാണാതെ നിങ്ങള്‍ ചെയ്യണം.              കൂടാതെ നിങ്ങളുടെ വിവാഹ വാര്ഷിികങ്ങളിലും ഈ ഒരു ദാന കര്‍മ്മം ഉള്‍പ്പെടുത്തെണം . നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും ജന്മാദിനങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ പാവങ്ങളെ കൂടി പരിഗണിച്ചുകൊണ്ട്‌,  ജന്മദിനം ആഘോഷിക്കുന്ന ആളറിഞ്ഞു തന്നെ ഒരു സഹായം ചെയ്യണം. ജന്മദിനം ആഘോഷിക്കുന്നത് ചെറിയ കുട്ടികളാണങ്കില്‍, ആ കുട്ടികള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഈ നന്മ നിറഞ്ഞ ശീലത്തില്‍ നിന്നും ആ കുട്ടികള്‍ എന്നും മനുഷ്യത്വമുള്ളവരും പാവങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി അവരെ സഹായിക്കുകയും അവരില്‍ നിന്നും ആ കുട്ടികള്‍ എത്രയോ ധന്യരാനെന്നുള്ള തിരിച്ചറിവില്‍ ആനന്തം കണ്ടെത്തുന്നവരും അവരുടെ കഴിവുകളെ തിരിച്ചറിയുന്നവരും അടുത്ത തലമുറയ്ക്കു ഈ ശീലം പകര്‍ന്നു നല്കാന്‍ മുന്‍കൈ എടുക്കുന്നവരുമായിരിക്കും . എങ്ങിനെയുണ്ട്? പ്രത്യേകിച്ചൊന്നും പറയാതെ ഒരു ചിലവുമില്ലാതെ ഒരു നല്ല മനുഷ്യത്വമുള്ള തലമുറയെ വളര്ത്തി ക്കൂടേ, വീട്ടില്‍ നിന്നും അച്ഛനുമമ്മയും പഠിപ്പിച്ചില്ലങ്കില്‍ ഒരു പള്ളിക്കൂടത്തിലും പഠിപ്പിക്കില്ല ഇത് കേട്ടോ...ഒന്നു കൂടി പറയാം ഇങ്ങനെ മനുഷ്യത്വബോധമുള്ള ഒരു തലമുറയെ നമ്മള്‍ ചെറിയ പ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്താല്‍ നാളെ  തന്‍റെ മാതാപിതാക്കളെ നടതള്ളുന്നതിനെക്കുറിച്ചും അനാഥാലയത്തില്‍ ആക്കുന്നതിനെക്കുറിച്ചും ആ കുട്ടികള്‍ ചിന്തിക്കില്ല.
                      ഇനി സഹായം ചെയ്യുവാനായി പാവപ്പെട്ടവരെ ആരെയും കിട്ടുന്നില്ല എങ്കില്‍ അവരെയും കാണിച്ചു തരാം,  നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം ആളിനെ. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ബന്ധപ്പെട്ടു ശരിക്കും സഹായം ആവശ്യമുള്ള ആളാണെന്നും ആളിന്റെ ഇപ്പോഴുള്ള അവസ്ഥയുമൊക്കെ ഉറപ്പാക്കുക നിങ്ങളുടെ ഉത്തരവാദിത്വമാണ്.  വിവാഹം കഴിഞ്ഞവര്‍ക്കും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ലങ്കില്‍ ചെയ്യാം കേട്ടോ, കാത്തുനില്ക്കേണ്ട.
             ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും  തികച്ചും വ്യക്തിപരം തന്നെയാണ്. അതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിച്ചു എന്നുമാത്രം. തീരുമാനം നിങ്ങളുടെതാണ് ,  നന്നായി ആലോചിച്ചു നോക്കുക,  നന്മകള്‍ ചെയ്യാനായി ജീവിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക,  ജീവിക്കുക.                               വിവാഹിതരാകാന്‍ പോകുന്ന എല്ലാ ബന്ധു ജനങ്ങള്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു കുടുംബജീവിതം ആശംസിച്ചു കൊണ്ട് ശേഷം ചിന്തകള്‍ക്ക് വിട്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി നമസ്ക്കാരം

ഈ ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്കു വേദനയും യാതനയും അനുഭവിക്കുന്ന പാവങ്ങളെ കാണാം ഒരു കൈ പിടിച്ചു കഴിയുന്ന മാതിരി സഹായിക്കൂ.....അതാണ് '' മാനവ സേവ, മാധവ സേവ'' ഏവര്‍ക്കും സ്വാഗതം...

ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.

https://www.facebook.com/groups/manavasevamadhavasevaidamnamama/?fref=ts