Saturday 28 February 2015

ഫേസ് ബുക്കിലെ മാനവ സേവ മാധവ സേവ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും.....






               പ്രിയ ബന്ധു ജനങ്ങള്‍ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നമസ്കാരം അറിയിക്കുന്നു.

''മാനവ സേവ മാധവ സേവ '' (LINK :https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/303184289856594/) എന്ന നാമധേയത്തിലുള്ള ഫേസ് ബുക്ക് കൂ ട്ടായ്മയിലേക്ക് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാഗതം.
                  പേരുപോലെ തന്നെ മനുഷ്യരെ മനുഷ്യത്വ പരമായ ഇടപെടലുകളിലൂടെ സഹായിച്ചും സഹകരിച്ചും ജീവിതത്തെ മാധവസേവയാക്കി മാറ്റി എല്ലാവര്ക്കും അവരവരുടെ അവസ്ഥകളെ നന്നായി കാണാനും, നല്ലത് ചിന്തിക്കാനും അതോടൊപ്പം നാം നമ്മളെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമാകാനും ഉള്ള മാനസിക അന്തരീക്ഷം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം.

          നമ്മുടെ കണ്ണുകള്‍ എത്തുന്ന ദൂരത്തുതന്നെ രോഗങ്ങളാലും പ്രായം തളര്‍ത്തിയ അസ്വസ്ഥകളാലും , പ്രായത്തിനനുസരിച്ചു, മാനസിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്നവരായും ഉള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി നമ്മള്‍ നമ്മുടെ ജീവിത മാര്‍ഗത്തില്‍ നിന്നും ഒരു ചെറിയ വരുമാനം അവര്‍ക്കും നല്‍കി ഒരു നേരത്തെ വിശപ്പടക്കാനെങ്കിലും സഹായമാകുമെങ്കില്‍ അത് തന്നെയാണ് ഈശ്വര സേവ എന്ന് മനസിലാക്കാന്‍ ഇനിയും വൈകിക്കൂടാ. വയറു നിറഞ്ഞിരിക്കുന്നവനും അര വയറു നിറഞ്ഞവനുമല്ല, വിശക്കുന്നവനാണ് ആഹാരം നല്‍കേണ്ടതെന്ന സത്യം മനസിലാക്കുക.

          '' ഇന്ന് നിനക്കാണങ്കില്‍ നാളെ എനിക്കാവും '' ഈ അവസ്ഥ വരിക എന്ന് നാമറിഞ്ഞെങ്കിലും സഹായിക്കെണ്ടാതാണ്.


എങ്ങിനെ നമുക്ക് സഹായിക്കാന്‍ കഴിയും എന്ന് നോക്കാം



                 നാലുപേരുള്ള നമ്മുടെ അണുകുടുംബത്തില്‍ പോലും നാലു ജന്മദിനങ്ങളും വിവാഹവും, വിവാഹ വര്ഷികവുമൊക്കെ നമ്മള്‍ ആഘോഷിക്കാറുണ്ട്. ഇതു ഏറ്റവും ചെറിയ കാഴ്ചപ്പാടാണ്. കൂടാതെ നമ്മുടെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു ജോലി കിട്ടുക, ജോലിയില്‍ സ്ഥാനക്കയറ്റം, പരീക്ഷകളിലെ വിജയം, ചെറുതാണങ്കിലും കിട്ടുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും, അങ്ങിനെ എന്തും .... അതില്‍ ഓരോ ചടങ്ങിന്‍റെയും വേളയില്‍ സഹായം ആവശ്യമുള്ള ഏതെങ്കിലും കുടുംബത്തെ നിങ്ങള്‍ തന്നെ കണ്ടെത്തി നിങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു തീരുമാനിച്ചു ഒരു സഹായം ചെയ്യണം . അതിനു നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ മതി. കുറവായതുകൊണ്ട് ചെയ്യാന്‍ മടിക്കേണ്ട എന്നര്‍ത്ഥം. നമ്മുടെ ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ നമ്മള്‍ എത്രമാത്രം സാമ്പത്തികമാണ്ചിലവാക്കുക. വഴിപാടുകള്‍ നടത്തുന്നതും തുലാഭാരം നടത്തുന്നതും ഒക്കെ നിങ്ങള്‍ക്ക് വേണ്ടിയാണു അതൊക്കെ അവരവരുടെ ഇഷ്ടം, പക്ഷേ ഈ പാവങ്ങളെക്കൂടി ഓര്‍ക്കണം , കഴിയുന്നത് ചെയ്യണം അതാണ് ഈശ്വരസേവ .

                        ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം, ഇന്ന് നമ്മള്‍ എല്ലാ വിവാഹങ്ങള്‍ക്കും, ഗൃഹപ്രവേശനതിനും, ജന്മദിന പരിപാടികള്‍ക്കും സംഭാവന കൊടുക്കാറുണ്ട്. ശരിക്കും നമ്മള്‍ എന്താണ് ചെയ്യുക? ധനികരയവര്‍ക്ക് കൂടുതല്‍ തുക ചിലവാക്കും, പാവങ്ങള്‍ക്കോ?, ''എന്തെങ്കിലും കൊടുത്താല്‍ മതി'' എന്ന നിലപാട് വരും. കാരണം വേറെ ഒന്നുമല്ല, ''അര്‍ത്ഥമില്ലാത്ത അഭിമാനം'' അല്ലങ്കില്‍ നാളെ കാണുമ്പോള്‍ അവരുടെ '' മുഖം തെളിഞ്ഞില്ലങ്കിലോ '' എന്നുള്ള ആശങ്ക. പാവപ്പെട്ടവന്റെ കാര്യത്തില്‍ കുഴപ്പമില്ല. അവന്‍റെ ചിന്ത, ''എന്തായാലും വന്നല്ലോ, എന്തെങ്കിലും തന്നല്ലോ'' എന്നുള്ളതാണ്. എന്റെ ഒരു കാഴ്ചപ്പാട് നേരെ തിരിച്ചാണ്. ഉള്ളവന് കൊടുക്കുന്നത് കുറയ്ക്കണം, ഇല്ലാത്തവന് അറിഞ്ഞു കൊടുക്കണം. ഇനിയുള്ളത് ശ്രദ്ദിച്ചു കേള്‍ക്കുക: നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്ന സംഭാവനയില്‍ നിന്നും കുറച്ചു തുക മാറ്റി വച്ച്, ആഹാരത്തിനും ചികിത്സയ്ക്കുമായി പെടാപ്പാടു പെടുന്നവരുടെ കുടുംബങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക. ഇല്ലങ്കില്‍ ഈ കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കാം. സത്യമാണെന്ന് ഉറപ്പാക്കിയ ശേഷം, അവരുടെ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുക. നിങ്ങളുടെ പേരില്‍ അല്ല, നിങ്ങള്‍ എവിടെ നിന്നാണോ ആ തുക വകയിരുത്തി കണ്ടെത്തിയത് , അതായത് , ആ വിവാഹിതനാകാന്‍ പോകുന്ന ആളിന്‍റെ/ ഗൃഹനാഥന്റെ/ ജന്മദിന ആളിന്‍റെ പേരില്‍, അതിന്റെ രസീത് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന വിവാഹ/ ഗൃഹപ്രവേശ/ ജന്മദിന പരിപാടിയുടെ സംഭാവന്യ്ക്കൊപ്പം വച്ചശേഷം ഒരു കുറിപ്പ് കൂടി വയ്ക്കുക. '' ഞാന്‍, നിങ്ങള്‍ കൊടുക്കുന്നതായി കാണിച്ചു കുറച്ചു പണം ഒരു നിര്‍ധനനെ സഹായിച്ചതിന്റെ രസീതും ഇതോടൊപ്പം വയ്ക്കുന്നു. ( നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക.) ഇത് അവര്‍ക്കും മാതൃകയാവും, അവരും ചിന്തിക്കും ഇങ്ങനയും സഹായിക്കാം എന്ന്. ഈ ഒരു ആശയം ലോകം മുഴുവന്‍ പരക്കട്ടെ....വാമൊഴിയായി.....ഒരാള്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഉദ്ദേശ്യം പൂര്‍ണമായി....
                 കൂടാതെ നിങ്ങളുടെ ആഘോഷം, അതെന്തായാലും നിങ്ങള്‍ക്കും സംരക്ഷിക്കാം ഈ പ്രപഞ്ചത്തെ, പ്രകൃതിയെ, കവിയിത്രി ശ്രീമതി സുഗതകുമാരി യുടെ വരികള്‍

''ഒരു തൈ നടാം നമുക്കമയ്ക്ക് വേണ്ടി, 
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക്‌ വേണ്ടി ,
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി, 
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി......

                      ഈ ആഘോഷവുമായി ബന്ധപ്പെട്ടെങ്കിലും നടണം എന്നാണ് പറഞ്ഞത്, നമ്മുടെ പറമ്പില്‍ തന്നെ നടാം. നമ്മുടെ പരിസരത്തുള്ള പൊതു സ്ഥലത്ത് നടാം. വഴിയരികില്‍ നടാം. റോഡരുകില്‍ ഇന്ന് നില്‍ക്കുന്ന വന്മരങ്ങള്‍ നട്ടവര്‍ ഒരു പക്ഷെ അതിന്‍റെ തണലിനോ ഫലത്തിനോ കാത്തു നില്‍ക്കാതെ വരും തലമുറയ്ക്കായി ചെയ്തതല്ലേ?. കൂടാതെ നിങ്ങള്‍ പഠിച്ച സ്കൂളിലോ മറ്റോ നിങ്ങള്ക്ക് കുറച്ചു മരത്തിന്‍റെ തൈകള്‍ വാങ്ങി കൊടുക്കാം. പല സ്കൂളികളിലും വേപ്പ് മരം ഇല്ല എന്ന് കാണുന്നു. ഞാന്‍ കൂടുതല്‍ നടാന്‍ ആഗ്രഹിക്കുന്നത് വേപ്പ് തൈകളാണ്. വായു ശുദ്ധീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ പ്രതേകിച്ചും ഈ ലണ്ടനില്‍ വളരെയധികം വേപ്പ് മരങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കുറഞ്ഞ ചിലവേ ഉള്ളൂ നിങ്ങള്‍ പത്തു തൈകള്‍ വാങ്ങിയാലും, തുടക്കത്തില്‍ അത് മതി. ഇന്നെല്ലാവര്‍ക്കും വാഹനങ്ങളും ഉണ്ട്, വലിയ സാമ്പത്തിക ചെലവും വരില്ല ഇതിനൊന്നും. . ഇനി വേണ്ടത് മനസ് മാത്രം. ഇപ്പോള്‍ തന്നെ തീരുമാനം എടുക്കൂ. മരങ്ങള്‍ നടുന്ന സംഖടനകള്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ടു മരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. ഒന്ന് കൂടി പ്പറയാം ഞാന്‍ ചെയ്യാത്ത ഒരു കാര്യം നിങ്ങളോട് ചെയ്യാന്‍ പറയില്ല. അതെനിക്ക് നിര്‍ബന്ധമാണ്‌.
                         വലിയ വലിയ ജന്മദിന പാര്‍ടികളും മറ്റും നടത്തി വിലകൂടിയ സമ്മാനങ്ങളുമായി പോകുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മള്‍ അതോടൊപ്പം ഇങ്ങനെ എന്തെങ്കിലും കൂടി ചെയ്തിട്ട് അഭിമാനിക്കൂ എനിക്കും ഈ പ്രകൃതിയ്ക്കായി ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞൂ എന്ന്. പടമിടാത്തവര്‍ ഇത് ചെയ്തിട്ട് അടുത്തുള്ള കൂട്ടുകാരോട് പറഞ്ഞാല്‍ മതി, അവരത് ഒരു പരിഹാസമായെങ്കിലും നാട് നീളെ പരത്തട്ടെ......നമ്മുടെ പ്രകൃതി - അവള്‍ കൂടുതല്‍ സുന്തരിയാകട്ടെ ഹരിതശോഭയാല്‍.....

                            
                        ഇതില്‍ നിന്നും നിങ്ങളുടെ സാമ്പത്തികശേഷി അനുവദിക്കുന്ന എന്തും തിരഞ്ഞെടുക്കാം. എല്ലാം കൂടി വേണമെങ്കില്‍ അതും ചെയ്യാം. ഇങ്ങനയും ചെയ്യാം എന്നോര്‍മിപ്പിച്ചു എന്ന് മാത്രം... smile emoticon


                  ഇനി പറയുന്ന കാര്യം ഞാന്‍ ചെയ്തിട്ടില്ല, കാരണം ഈ ആശയം മനസ്സില്‍ തോന്നിയിട്ട് അധികകാലം ആയിട്ടില്ല.
                     നമ്മുടെ നാട്ടില്‍ സംഭാവനകള്‍ വാങ്ങാതെ ''നിങ്ങളുടെ സാമീപ്യമാണ് ഏറ്റവും വലിയ സമ്മാനം '' എന്ന ആശയവുമായി വിവാഹിതരാകുന്നവര്‍ വളരെ കുറച്ചെങ്കിലും ഉള്ളതായി കാണുന്നു. അവരുടെ നിലപാടിനെ ഞാന്‍ പ്രശംസിക്കുന്നു. അതോടൊപ്പം മനസ് വച്ചാല്‍ ചിലതു കൂടി ചെയ്യാം എന്നോര്മിപ്പിക്കയാണ് ഇവിടെ. അവരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഇത്. എവിടയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് വിഷമിക്കയും വേണ്ട. പകരം നിങ്ങള്‍ക്കാകുന്നത് ചെയ്യുക.





                            നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടു നിങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ള സംഭാവനകള്‍ നിങ്ങള്‍ ഒരു നല്ല പ്രവര്‍ത്തിക്കുപയോഗവേദ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ കാണുന്ന പോലയുള്ള ഒരു ''ചെമ്പ് '' അല്ലങ്കില്‍ അതുപോലെയുള്ള ഒരു പാത്രം സംഘടിപ്പിച്ചിട്ടു അതില്‍ ഒരു തുണിയും വിരിച്ചു ആദ്യ സംഭാവനയായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഈ മംഗള കര്‍മ്മത്തിന്റെ ഭാഗമായി നിങ്ങള്‍ തന്നെ സമര്‍പ്പിക്കുക. ഒരു ബോര്‍ഡില്‍ വിശദമായി നിങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും എഴുതി വച്ചാല്‍ അതും നല്ലത്. അതിനായി ഒരു സൂചനയും തരാം, നിങ്ങുടെ ഭാവനയ്ക്കനുസരിച് നിങ്ങളുടെ വാക്കുകളാക്കുക ''നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ ഇവിടെ എത്ര തന്നുവെന്നോ ആര് തന്നു എന്നോ നോക്കുന്നില്ല എണ്ണി തിട്ടപ്പെടുത്തി, മുഴുവന്‍ തുകയും രോഗങ്ങലാലും അവശതകളാലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുടുംബങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കും. ആ ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. അതിലൂടെ നിങ്ങള്‍ക്കും നന്മകള്‍ സംഭവിക്കും'' . അല്ലങ്കില്‍ നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഒരു കുട്ടിയുടെ ചികിത്സാ സഹായത്തെ സൂചിപ്പിച്ചോ, അല്ലങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടോ ഒക്കെ നമുക്ക് ഈ ലക്ഷ്യബോധത്തെ ഉപയോഗിക്കാം. ഇതൊക്കെ ചെയ്യാന്‍ നല്ല മനക്കട്ടിയും പിന്നെ നല്ല തൊലിക്കട്ടിയും വേണം, കാരണം ''ഞാന്‍ ഇങ്ങനെ എന്തെങ്കിലും ചെയ്‌താല്‍ ഒരു പരിഹാസ കഥാപാത്രം ആകില്ലേ എന്ന തോന്നലാകും ആദ്യം വരിക. പിന്നെ അര്‍ത്ഥമില്ലാത്ത അഭിമാനിയായ നമ്മള്‍ പിന്മാറും. കുടുംബ മഹിമയും കുല മഹിമയും എതിരും നില്‍ക്കും, അതിനപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള മനുഷ്യനാകാന്‍ കഴിഞ്ഞാല്‍ സംഗതി സാധ്യവുമായി. നന്മകള്‍ പ്രചരിക്കാന്‍ സമയമെടുക്കും എന്നുള്ളതുകൊണ്ട് ഇത് വായിച്ചറിയുന്ന എന്റെ പ്രിയ ബന്ധുക്കള്‍ നിങ്ങള്ക്ക് ഇതൊക്കെ ചെയ്യാനും മറ്റുള്ളവരോട് പറയാനും അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണമായും ഉപയോഗിക്കണേ...
                           
                    smile emoticon നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന സംഭാവന നേരിട്ടുചെയ്യുകയും, അതിനെ ആരെയും കൂട്ടുപിടിക്കേണ്ടതും ഇല്ല എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. സഹായം ആവശ്യമുള്ളതായി വരുന്ന വാര്‍ത്തകള്‍ എല്ലാം കൂടി ഒരു കുടയ്ക്ക് കീഴില്‍ കൊണ്ടുവരിക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നിങ്ങള്‍ സഹായം നല്‍കുവാന്‍ താത്പര്യപ്പെടുന്ന വ്യക്തിയുമായി ഫോണിലോ വേറെ മാര്‍ഗങ്ങളിലൂടെയോ ബന്ധപ്പെട്ടു ഇപ്പോഴുള്ള അവസ്ഥ ബോധ്യമാക്കേണ്ടതു നിങ്ങളുടെ ഉത്തര വാദിത്വവും നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക അര്‍ഹത പ്പെട്ടവനാണ് കിട്ടാന്‍ പോകുന്നതെന്നും, അത് നിങ്ങളുടെ ദാനമല്ല , മറിച്ചു അത് വാങ്ങുന്നവന്റെ അവകാശവും അവനു അര്‍ഹതപ്പെട്ടതും ആണന്നു കരുതുമ്പോഴുമാണ് അത് ഈശ്വര സേവയായി മാറുക.



                        ഒരാള്‍ ചോദിച്ചു ഈ '' മാനവസേവ മാധവ സേവയുടെ'' ഓഫീസ് എവിടയാണ് എന്ന് , ഉത്തരം : '' അവരവരുടെ മനസുകളില്‍ ആണ് ഇതിന്റെ ഹെഡ് ഓഫിസ് നിങ്ങള്‍ managing director'' .
                        ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ ഉണ്ടാകും. അതേ ബാങ്കിന്റെ നിങ്ങളുടെ സമീപത്തുള്ള ശാഖയില്‍ പോയി നിങ്ങളുടെ സംഭാവന അയയ്ക്കാം. വിദേശത്തുനിന്നാനങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി അയക്കാം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇല്ലങ്കില്‍ വിശ്വസ്തനായ കൂട്ടുകരനെയോ ബന്ധുവിനെയോ കൂട്ടുപിടിക്കയുമാകാം.
                      വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നുള്ള പ്രമാണം മനസിലാക്കുന്നത് നല്ലത്, പക്ഷേ ഈ നല്ല ശീലം മറ്റുള്ളവര്‍ക്ക് പകരാനായി നമ്മള്‍ നമ്മളെത്തന്നെ ഉദാഹരിച്ചാലും ഫലത്തില്‍ നന്മയുള്ളത്‌ കൊണ്ട് നന്നായിരിക്കും എന്ന് തോനുന്നു. സാഹചര്യം അനുസരിച്ച് ഉപയോഗിക്കുക. എന്തെങ്കിലും തരത്തില്‍ കബളിക്കപ്പെട്ടാല്‍ അതിനു ഈ കൂട്ടായ്മയ്ക്ക് ഉത്തരവാദിത്വമില്ല. ഇതിലേക്ക് വരുന്ന വാര്‍ത്തകളുടെ ഇപ്പോഴുള്ള അവസ്ഥയും സുരക്ഷിതത്വവും ഉറപ്പാക്കുക സഹായം ചെയ്യുന്ന വ്യക്തിയുടെ ധര്‍മ്മമാണ്.



                        ''അനാഥ കുട്ടിയുടെ മുന്‍പില്‍ വച്ച് സ്വന്തം കുട്ടിയെ താലോലിക്കരുതെന്നു'' പഠിപ്പിച്ച നബിവചനം ഓര്‍മ്മിപ്പിച്ചു കൊണ്ട് കാരുണ്യത്തിന്റെയും പുണ്യത്തിന്റെയും സഹനത്തിന്റെയും റമുദാന്‍ നാളുകളില്‍ ഭക്തിസാന്ദ്രമായ രാമായണ മാസത്തെ വരവേറ്റുകൊണ്ട് ''നിന്നെ പ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു'' ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ച യേശുനാഥന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് മാനവ നന്മായക്കായി സ്വീകരിച്ചാലും . നന്ദി .നമസ്കാരം.

              NB: നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ ഇതിലേക്ക് ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു, ഒപ്പം ഇത്തരത്തിലുള്ള വാര്‍ത്തകളും ... ഇപ്പോള്‍ തന്നെ ആലോചിക്ക, ഇനി ആരുടെ ജന്മദിനമാണ് / വിവാഹ വാര്‍ഷികമാണ് ആദ്യം വരുന്നതെന്ന്. ഇപ്പോള്‍ തന്നെ തീരുമാനിക്കൂ. അത് തുടര്‍ന്നോളൂ...നിങ്ങളുടെ വിലയേറിയ .അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിന്‍റെ കമന്റ്‌ ആയി എഴുതാവുന്നതാണ്, അത് കൂടി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെങ്കില്‍ അതിന്‍റെ പുണ്യവും നന്മയും നിങ്ങള്‍ക്കു തന്നെയാണ്. നമ്മളെ ഒന്നിപ്പിച്ച ഈ ''മുഖ പുസ്തക'' ത്തിനും ഹൃദയം നിറഞ്ഞ നന്ദി. വായിച്ചതിനു പ്രത്യേക നന്ദി... smile emoticon

ഇതൊന്നും  ചെയ്യണമെന്നു    ഒരു നിര്‍ബന്ധവുമില്ല, പക്ഷെ   നിങ്ങള്‍ക്ക്  ചെയ്യാന്‍  കഴിയുന്നത്   ചെയ്യതിരിക്കരുത്..അത് ചെയ്യുക തന്നെ  വേണം...

വായിച്ചു  എല്ലാം  മനസിലായി  എങ്കില്‍   ദയവായി ഈ ലിങ്ക്  സന്ദര്‍ശിക്കൂ, നന്ദി
https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/409063879268634/?qa_ref=qd


ലിങ്ക് ഇവിടുണ്ട് :https://www.facebook.com/groups/manavasevamadhavasevaidamnamama/

ബ്ലോഗ്‌ :http://entekuththikkurippukal.blogspot.co.uk/…/%E0%B4%88%20…



Sunday 22 February 2015

ലണ്ടന്‍ ശ്രീ മുരുകന്‍ കോവിലിലെ ആറ്റുകാല്‍ പൊങ്കാല 2014

  


സ്നേഹം നിറഞ്ഞ ബന്ധുജനങ്ങള്‍ക്കു നമസ്കാരം,

ഞാന്‍ എഴുതിതുടങ്ങിയത്തിനു ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്ന  ഈ അവസരത്തില്‍  ആറ്റുകാല്‍ പൊങ്കാലയെ കുറിച്ചെഴുതി നിങ്ങളിലേക്ക് എത്തിച്ച ''ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയെകുറിച്ചുള്ള''  ഈ  ലേഖനം, ഈ ബ്ലോഗിലേക്ക് ചേര്‍ക്കുന്നു. ആറ്റുകാല്‍ പൊങ്കാല വരാനിരിക്കുന്ന ഈ അവസരം തന്നയാണ് അതിനുള്ള ഉത്തമ സമയമെന്നും കരുതുന്നു. ഈ ഒരു ലേഖനം   പല പ്രമുഖ വ്യക്തികളുടെയും   മനസില്‍  എനിക്കൊരിടം നേടിത്തരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷമുണ്ടായിട്ടുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും  ഒപ്പം നിങ്ങള്‍ക്കൊരോരുതര്‍ക്കും  ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

ലണ്ടന്‍  ശ്രീ മുരുകന്‍ കോവില്‍ 

                    ഞായറാഴ്ച (16/02/2014) ആറ്റുകാല്‍ പൊങ്കാലയായിരുന്നു. സനാതന ധര്‍മത്തിന്റെ ജന്മ ഭൂമിയും വിളനിലവുമായ ഭാരതത്തില്‍, അതിന്‍റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്‍റെയും തെക്കേ അറ്റത്തായുള്ള, തിരു അനന്ത പുരത്ത് സ്ഥിതി ചെയ്യുന്ന സ്ത്രീ കളുടെ ശബരിമലയായ ആറ്റുകാല്‍ ദേവി ക്ഷേത്ര സന്നിധിയില്‍ വര്‍ഷങ്ങളായി നടന്നു വന്നുകൊണ്ടിരിക്കുന്നു.   ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ അവരവരുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ആറ്റുകാലമ്മ യ്ക്ക് പൊങ്കാല അര്‍പ്പിച്ചു അമ്മയെ മനസ്സില്‍ ധ്യാനിച്ച് സായൂജ്യം അണയുമ്പോള്‍ അത് കാണാനും ആ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവനുമുള്ള അവസരവും അതിനുള്ള ഭാഗ്യവും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കിട്ടുകയുണ്ടായി.  ലണ്ടന്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തിലായിരുന്നു പൊങ്കാല ചടങ്ങുകള്‍ നടന്നത്. British Asian Women's Network, United Kingdon അവര്‍കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആറ്റുകാല്‍ലിലേക്ക് അമ്മയും കുടുംബവുമായി  കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ പ്രാവശ്യവും  പോകുമായിരുന്നു.  ഈ വര്‍ഷവും അവര്‍ പോയി പൊങ്കാല ഇടുകയും ചെയ്തു.

                  കഴിഞ്ഞ വര്‍ഷം പൊങ്കാല ദിവസം ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോഴായിരുന്നു ''ആറ്റുകാല്‍ പൊങ്കാല'' ലണ്ടന്‍ പോലൊരു മഹാനഗരത്തിലും നടത്തപ്പെടുന്നു എന്ന് തന്നെ അറിഞ്ഞത്, ഒരുപാടു സന്തോഷം തോന്നിയിരുന്നു. അന്ന് മനസുകൊണ്ട് വിചാരിച്ചിരുന്നു ഈ വര്‍ഷവും പങ്കെടുക്കാന്‍ അവസരം കിട്ടണേ എന്ന്, എന്തായാലും ആറ്റുകാലമ്മ അതിനനുവദിച്ചു.
ഇന്നു ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഇങ്ങനയൊരു കൂട്ടായ്മ ഈ പൊങ്കാലയ്ക്ക് വേണ്ടി മുന്നോട്ടു വരികയും അതിനു സന്നദ്ധത കാണിയ്ക്കുകയും ചെയ്തത് തികച്ചും സ്വാഗതാര്‍ഹവും നന്ദി പറയുക വക്കുകള്‍ക്കതീതവുമാണ്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി അനവധി പേരില്‍ എനിക്ക് പരിചയമുള്ളത് ഇതിന്റെ മുന്‍ നിരയിലുള്ള , ഇവിടുത്തെ കൌണ്‍സിലര്‍ കൂടിയായ ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളെയാണ്. ചങ്ങനാശ്ശേരി സ്വദേശിനിയും വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ് അവരുടെ കുടുംബം. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇവര്‍ പൊങ്കാല നടത്തി പോകുന്നു. ഇത് ഏഴാമത്തേതാണ്. നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയും എന്നാല്‍ പൊങ്കാലയുടെ ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ മുഖങ്ങളെ അവിടെ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷതേതില്‍ നിന്നും കൂടുതല്‍ ഭക്ത ജനങ്ങളും കുട്ടികളും ഈ വര്‍ഷം പങ്കെടുത്തതായി തോന്നി. സ്ഥലപരിമിതികള്‍ പരിഗണിച്ചു് പൊങ്കാലക്കാരില്‍ നിന്നുമുള്ള അവരവരുടെ ഓഹരികള്‍ സമാഹരിച്ച ശേഷം ഒറ്റ അടുപ്പിലായിരുന്നു പൊങ്കാല. പൊങ്കാലയിടാനായി പങ്കെടുത്തവര്‍ക്കെല്ലാം'' പൊങ്കാല ഇളക്കല്‍ '' നുള്ള സൌകര്യവും കൊടുത്തിരുന്നു. ഈ വര്‍ഷം വന്നവരോട് അടുത്തവര്‍ഷം കൂടുതല്‍ ആളിനെ കൊണ്ടുവരുവാന്‍ ആഹ്വാനം ചെയ്യുകയും നിങ്ങളെല്ലാം തന്നെ അടുത്ത വര്‍ഷവും പൊങ്കാലയിടാന്‍ ഉണ്ടാകണം എന്ന് പറയുകയും  ചെയ്യുന്നുണ്ടായിരുന്നു.   പ്രായാധിക്യം മൂലവും ആരോഗ്യ കാരണങ്ങളാലും പൊങ്കാലയ്ക്ക് പങ്കെടുക്കുവാന്‍ കഴിയാതിരിക്കുകയും എന്നാല്‍ പൊങ്കാലയോട് താത്പര്യം പ്രകടിപ്പിക്കയും ചെയ്ത ആളുകള്‍ക്ക് പ്രസാദം എത്തിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുന്ന ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളുടെ ചിന്തകള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്( ഇത് നേരിട്ട് ഞാന്‍ കണ്ട കാഴ്ചയായിരുന്നു.) .
പൊങ്കാല  അടുപ്പ് 


                കഴിഞ്ഞ വര്‍ഷങ്ങളിലെ പൊങ്കാലയില്‍ പങ്കെടുത്ത ഭക്ത ജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയായ ഒന്നരലക്ഷം രൂപ രണ്ടു പേര്‍ക്കായി ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രോഗ്രാമിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ നല്‍കുകയുണ്ടായി എന്നും അറിയാന്‍ കഴിഞ്ഞു. അങ്ങിനെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു ഉദ്ദേശ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ''മാനവ സേവ മാധവ സേവ '' യാകുന്നതും കാണാന്‍ കഴിഞ്ഞു.  ഞാന്‍ പോയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മാത്രമാണിത്, പൊങ്കാലയെ കുറിച്ചുള്ള വിശദമായ വിവരണമല്ല, അവതരണത്തില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചുവെങ്കില്‍ ഒരു മെസ്സേജിലൂടെഅറിയിക്കുവാന്‍അപേക്ഷിക്കുന്നു.



             എനിക്ക് വ്യക്തിപരമായി കുറച്ചു കാര്യങ്ങള്‍ പറയാന്‍ കൂടി ഈ അവസരം ഉപയോഗിക്കുകയാണ്. മറുനാട്ടിലും, സ്വന്തം നാട്ടില്‍, മറുന്നാട്ടില്‍ ജീവിക്കുന്നവരെപ്പോലെ ജീവിക്കുന്ന, മലയാള ഭാഷ സംസാരിക്കാനും കേള്‍ക്കാനും താത്പര്യമില്ലാത്ത കുട്ടികളുള്ള എന്‍റെ സഹോദരങ്ങളോട് ഒന്നു പറയാനുള്ളത്, നിങ്ങള്‍ ഒരു വലിയ തെറ്റാണ് അവരോടു ചെയ്തുകൊണ്ടിരിക്കുന്നത്, അത് നിങ്ങളുടെ ഉത്തരവാദിത്ത്വ മാണ് അവരെ അവരുടെ അമ്മയുടെ ഭാഷ പഠിപ്പിക്കുക എന്നുള്ളതും അവരെ സംസ്കാര സമ്പന്നരാക്കുക എന്നുള്ളതും. ഇന്ന് നമ്മുടെ കുട്ടികള്‍ പല കാര്യങ്ങളും പഠിക്കുക വിദേശികള്‍ അവരവരുടെ താത്പര്യത്തെ മുന്‍നിര്‍ത്തി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങളിലൂടെയാണങ്കില്‍ പഠിക്കുക ശരിയായ ചരിത്രമാവില്ല. . അറിവുള്ളവരോട് ചോദിച്ചു മനസിലാക്കാനുള്ള  ഭാഷയുടെ  അന്തരവും അവസരം  നഷ്ടമാക്കും, പക്ഷേ അവര്‍ക്ക് മലയാളം സംസാരിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ മുതിര്‍ന്ന തലമുറയുമായി ഒരു ചര്ച്ചയ്ക്കെങ്കിലും തയ്യാറാകും. മതമേതായാലും ജ്യാതി ഏതായാലും അവരെ മനുഷ്യത്വമുള്ള മനുഷ്യരായി വളര്‍ത്തുക, നമ്മുടെ പരിസരവും പ്രകൃതിയുമായി ഇണങ്ങി കഴിയുന്നതിനും പ്രകൃതിയെ മലിനമാക്കാതെ അതിനെ സംരക്ഷിച്ചുകൊണ്ട് വളരുവാനും അവരെ പഠിപ്പിക്കുക.

                  ഇത്രയും നാള്‍ കെട്ടിയിട്ട  വള്ളം തുഴയുകയായിരുന്നു എന്ന് മനസിലാക്കിയെങ്കില്‍ ഇനി ആ കെട്ടഴിച്ച് മുന്നോട്ടു തുഴഞ്ഞു നീങ്ങാനും ലക്ഷ്യത്തില്‍ എത്തി ചേരാനും താമസിക്കേണ്ട . വള്ളവും കെട്ടും മനസിലായി എന്ന് വിശ്വസിക്കുന്നു.
               നമ്മുടെ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട് എങ്ങിനെ കിടക്കണം , എങ്ങിനെ എഴുന്നേല്‍ക്കണമെന്നും , എഴുന്നേറ്റിട്ട് എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നും ഭൂമിയെ എങ്ങിനെ തൊട്ടു വണങ്ങണമെന്നും ഇതൊക്കെ എന്തിനു ചെയ്യണമെന്നുപോലും ശാസ്ത്രിയമായി തെളിയിച്ച തെളിവുകള്‍ നിരത്തി ഇന്ന് നമുക്ക് വിശദീകരിക്കനാകും (കൂടുതല്‍ അറിവുള്ളവരും അറിയുവാന്‍ താത്പര്യം ഉള്ളവരും ഒരു മെസ്സേജ് അയക്കുകവഴി അറിവുകള്‍ പങ്കു വയ്ക്കാവുന്നതാണ്.) അതെല്ലാം കാറ്റില്‍ പറത്തി അവനവനു തോന്നിയ രീതിയില്‍ അല്പസുഖങ്ങള്‍ക്കുവേണ്ടി  ചതിച്ചും വഞ്ചിച്ചും നേടിയെടുത്ത് ഒരു വലിയ വീടും വച്ച് അതിന്‍റെ മുന്നില്‍ വിലകൂടിയ ഒരു കാറും പ്രതിഷ്ഠിച് കഴിയുമ്പോള്‍ നിങ്ങള്‍ ജീവിത വിജയം നേടി എന്ന് വിചാരിക്കുന്നു എങ്കില്‍ സ്വയം ചിന്തിക്കുക മനസമാധാനമായിഎത്ര ദിവസം ഉറങ്ങാന്‍ പറ്റിയെന്ന്.  കൈക്കൂലിയിലും കള്ള ചൂതുകളിയിലും തീര്‍ത്ത കൊട്ടാരത്തില്‍ മദ്യത്തിന്റെയും ഉറക്കഗുളികകളുടെയും അകമ്പടിയില്‍ ഇന്ന് ഉറങ്ങാം, നാളെ ഒരു സമയം വരും എഴുന്നേറ്റു നടക്കണമെങ്കില്‍ ഒരാളിന്‍റെ പൂര്‍ണ പിന്തുണ വേണം, ഉറക്കമില്ല......അപ്പോള്‍ ആലോചിച്ചു മടുത്തുപോകും ചെയ്തു കൂട്ടിയതും കൂട്ടിച്ചേര്‍ത്തു വച്ചതും.......ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി എന്ന് ..........മനസമാധാനം വേണോ? ആകാം കുറച്ചു പ്രാര്‍ത്ഥന കുടുംബത്തിലുള്ള മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തി. ഇവിടെ മതവുമില്ല ജ്യാതിയുമില്ല പലവഴികളിലൂടെ എല്ലാവരും പൂജിക്കുന്നത് ഒരാളെ തന്നെയാണ്.
                   സ്വന്തമായി ഉയരുമ്പോള്‍ പാവപ്പെട്ട വന്റെ കൈ പിടിച്ചു അവനെ കൂടി ഉയര്‍തിയിട്ടാകണം നിങ്ങളുടെ ഉയര്‍ച്ച, ഒരു നേരത്തെ വിശപ്പടക്കാന്‍ വകയില്ലാതെ കഴിയുന്ന, മരുന്ന് വാങ്ങിക്കഴിക്കാന്‍ പണമില്ലാതെ അലയുന്ന എത്രയോ ആളുകളുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ, അപ്പോള്‍ ആലോചിക്കുക മുന്തിയ തരം കേക്കും വാങ്ങിച്ചു വില കൂടിയ ഭക്ഷണ ശാലകളില്‍ പാര്‍ട്ടിയും നടത്തി, ''തമസ്വോമ ജ്യോതിര്‍ഗമയ ''( ഇരുട്ടില്‍ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ '' എന്ന് പ്രാര്‍ത്ഥിച്ച പൂര്‍വികരുടെ പിന്‍ തുടര്‍ച്ചക്കാരായ നമ്മള്‍ മെഴുകുതിരി വച്ച് അഗ്നി ജ്വലിപ്പിച്ചിട്ടു അതിനെ നിഷിദ്ധമായി ഊതിക്കെടുത്തി ( ശരിയ്കും തുപ്പി ക്കെടുത്തി എന്നും പറയാം ) നമ്മുടെ കൊച്ചു കുട്ടികളെ കൊണ്ട് ഒരു വലിയ തെറ്റ് ചെയ്യിച്ചു നമ്മള്‍ ആര്‍ഭാടം കാണിക്കുമ്പോള്‍ ഓര്‍ക്കുക അത് ധര്മമാണോ എന്ന്.
               പകരം ആ ദിവസം നിങ്ങള്‍ ദയയുടെയും മനുഷ്യത്വത്തിന്റെയും ദാന കര്‍മ്മങ്ങളുടെയും പാഠങ്ങള്‍ അതിനെ പഠിപ്പിച്ചാല്‍ ചെറുതിലെ മുതലേ ആകുട്ടിയില്‍ മനുഷ്യത്വത്തിന്റെയും കരുണയുടെയും വിത്തുകള്‍ മുളച്ചു തുടങ്ങും. ആഘോഷങ്ങള്‍ വേണം പക്ഷേ ലളിതമാക്കുകയും ഇങ്ങനെ അഗ്നിയെ നിന്ദിക്കാതിരിക്കുകയും ആ കുട്ടിയുടെ പേരില്‍ തന്നെ ഒരു സഹായം ആവശ്യ മുള്ള  ആളിനെ  കണ്ടെത്തി,  അവര്‍ക്കതെത്തിച്ചു കൊടുത്താല്‍, അത് കൊടുക്കുന്ന നമ്മളെക്കാളും വാങ്ങുന്നവന്റെ അവകാശമായി കരുതി അവന്‍റെ ഒരു നേരത്തെയെങ്കിലും വിശപ്പടക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ആ birth day boy / girl ഉം രക്ഷകര്തവെന്ന നിലയില്‍ നിങ്ങളും ധന്യരായി.

                 വെറും കയ്യോടെ വന്നു, പോകുന്നതും വെറും കയ്യോടെ...നല്ലകര്‍മ്മങ്ങളില്‍ അധിഷ്ടിതമായി അതിലൂടെ സന്തോഷിച്ചും സഹായിച്ചും സഹകരിച്ചും നീങ്ങാനുള്ള മനസ് ഇനിയും കാണിക്കുന്നില്ലങ്കില്‍ വിശ്വാസമുണ്ടോ, നിങ്ങളെ നിങ്ങളുടെ മക്കള്‍ നോക്കുമെന്ന്, കേരളത്തിലാണങ്കില്‍ ഇപ്പോള്‍ പെന്‍ഷനും നിര്‍ത്തിയെന്ന് തോന്നുന്നു. അപ്പോള്‍ കഴിഞ്ഞ മാസങ്ങളില്‍ കേട്ടതുപോലെ '' നട തള്ളല്‍ '' കളുടെ എണ്ണം കൂടും. ആവുന്ന കാലത്ത്   ''നടക്കുമ്പോള്‍ നാടും പടയും പക്ഷേ കിടപ്പായാല്‍ താനും പായും'' മാത്രമേ ഉണ്ടാകൂ എന്ന സത്യം മനസിലാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെ ആയിരിക്കും നമ്മള്‍. കതിരിന്മേല്‍ വളം വയ്ക്കാതെ ചെറുതിലെ തുടങ്ങിയാല്‍ നന്ന്. ''കൂടുമ്പോള്‍ ഇമ്പ മുള്ളതാണ് കുടുംബം'' കൂടണം പരസ്പരം ആശയങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വയ്ക്കണം. സഹോദര സ്നേഹം വളരണം.  ദിവസത്തില്‍  ഒരു നേരമെങ്കിലും  ഒരുമിച്ചിരുന്നു  ഭക്ഷണം  കഴിക്കാനുള്ള  അവസരങ്ങള്‍  ഉണ്ടാകണം. ഭക്ഷണം  കഴിക്കുമ്പോഴുള്ള  ടി വി  കാണക്കവും  മൊബൈല്‍  ഉപയോഗവും  ഒഴിവാക്കണം.  കുറച്ചൊരു സേവനമനോഭാവതോടെയും ക്ഷമയോടയും  ജീവിതത്തെ കണ്ടാല്‍  പരിഹരിക്കാവുന്നതെയുള്ളൂ ഇന്നത്തെ വിവാഹ ബന്ധം വേര്‍പെടുതലുകളുടെ എണ്ണങ്ങള്‍ നിയന്ത്രികുവാന്‍.

                  ഇന്ന് സമ്പത്ത് ഉണ്ട് പക്ഷേ സംസ്കാരം കുറഞ്ഞു , ചിന്താ ശേഷി നഷ്ടപ്പെട്ട ആളുകള്‍ ഏത് തലമുറയിലുണ്ടെങ്കിലും  അവിടെ സംസ്കര ശൂന്യതയും മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളും അധികാര ദുര്‍മോഹ വടം വലികളും അരങ്ങേറികൊണ്ടിരിക്കുന്നതിനുള്ള പ്രധാനകാരണം,  ഞാനെ ന്ന ഭാവത്തില്‍ അധിഷ്ടിതമായ ''തലക്കനം'' തന്നെയാണ് അതുകുറയുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.  അതുകൊണ്ടാണ് പൂര്‍വികര്‍ പറഞ്ഞത് എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു കുടുംബാംഗങ്ങള്‍ പരസ്പരം അര്‍ത്ഥമറിഞ്ഞ് '' നമസ്തേ'' എന്ന് പറഞ്ഞ് ബഹുമാനിക്കാന്‍. ഇത്രയും അര്‍ത്ഥവത്തായ ഒരു വാക്ക് ഇന്നാരോടെങ്കിലും പറഞ്ഞാല്‍ അതിനെ മത - രാഷ്ട്രിയവത്കരിച്ചു പുശ്ചിച്ചു തരം താഴ്ത്തി കെട്ടാനാണവര്‍ക്കിഷ്ടം, പലരുടെയും വിചാരം hi, hello, good morning ഒക്കെ പറയുന്നതുപോലെയുള്ള ഒരു പദം, അതിലപ്പുറം ഒന്നുമില്ല എന്നാണത്രേ.  അതിലൊക്കെ എത്രയോ മഹത്തരവും അര്‍ത്ഥവത്തും ഏതുകാലത്തിലും ഒരുപോലെ പ്രയോഗിക്കുവാന്‍ കഴിയുന്നതുമാണ് ഈ വാക്ക്,  ഈ വാക്കിന്‍റെ അര്‍ത്ഥമന്ന്വേഷിച്ചു പോയതില്‍ അറിയാന്‍ കഴിഞ്ഞത് എന്‍റെ പ്രിയ സുഹൃത്തും ആധ്യാത്മിക കാര്യങ്ങളില്‍ അറിവുമുള്ള ശ്രീ ഗോപാല്‍ കൃഷ്ണന്‍ അവര്‍കളുടെ അഭിപ്രായത്തില്‍, '' നമസ്തേ : ന = അല്ല, മ = എന്‍റെ, തേ = അങ്ങയുടെത്'' , എന്നിങ്ങനെയാണ് അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍   ''താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.''
എന്തുമാത്രം അര്‍ത്ഥ വത്തായിട്ടാണ് പറഞ്ഞു വച്ചിരിക്കുന്നതെന്ന് നോക്കൂ.

                    ഇന്നുവരെ നിങ്ങള്‍ കേട്ടുണര്‍ന്നത്, കാ, കാ, കി കീ കൃ കൃ , അലാറങ്ങളാണങ്കില്‍, നാളെ മുതല്‍ അത് വേദമന്ത്രങ്ങളോ  ധ്യാനശ്ലോകങ്ങളോ, ഒന്നുമില്ലങ്കില്‍ കുറച്ചു പോസിറ്റീവ് എനര്‍ജി പകര്‍ന്നു തരുന്ന ഭക്തിഗനങ്ങളോ ആകട്ടെ, ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനി യായാലും അവരവരുടേതായ പോസിറ്റീവ് എനര്‍ജി പകരുന്ന ഭക്തി ഗാനങ്ങള്‍ കേട്ടുനര്‍ന്നാല്‍ ആ ദിവസത്തെ നല്ല രീതിയില്‍ കാണാനുള്ള ഒരു തുടക്കം തന്നെയാകും എന്ന് പ്രത്യാശിക്കുന്നു.
സന്തോഷകരമായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന മനുഷ്യത്വ മുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ മാതാ പിതാക്കളായ ഓരോരുത്തരും മുനനിട്ടിറങ്ങേണ്ട കാലം അധികം പിന്നുട്ടു കഴിഞ്ഞു എന്നറിയുന്നു.   കലിയുഗമാണ് പ്രാര്‍ത്ഥനകള്‍ വേണം, ഏകാഗ്രത വേണം, സന്ധ്യാ നാമങ്ങള്‍ വേണം, സന്ധ്യാ സമയത്തുള്ള സീരിയലിനും കൂട്ട നിലവിളിക്കും കുറച്ചു വിശ്രമം കൊടുക്കാം. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം, നമ്മള്‍  ചെയ്യുന്നത് കണ്ടാണ്‌ നമ്മുടെ  കുട്ടികള്‍ പഠിക്കുന്നത് , അതുകൊണ്ട് രക്ഷകര്താക്കള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരോടുള്ള ബഹുമാനം, നിങ്ങളുടെ ഓരോ വാക്കിലും ഉണ്ടാകണം. ഒത്തിരി നീളം കൂടിപ്പോയെങ്കിലും പറയനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും ഇനിയും ഏറെയാണ്. ഈ വിഷയങ്ങളില്‍ അറിവുള്ളവര്‍ അവ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു മെസ്സേജിലൂടെ അറിയിക്കുവാന്‍ അപേക്ഷിക്കുന്നു. കാരണം,  എന്നും ഒരു വിദ്യാര്‍ഥിയായി രിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ എന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കില്‍ ക്ഷമിക്കാനപേക്ഷ, അത് എന്നെ അറിയിക്കുക കൂടി ചെയ്താല്‍ അതില്‍ നിന്നും കുറച്ചു കൂടി മനസിലാക്കാനുള്ള അവസരം എനിക്കുണ്ടാകുമെന്നും അറിയിച്ചു കൊള്ളുന്നു. ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ പ്രപഞ്ച സ്രഷ്ടാവിന്റെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് ഏവര്‍ക്കും അവരവര്‍ക്ക് ജീവിക്കുവാന്‍ ഈ ഭൂമിയില്‍ അവസരം കിട്ടിയതിനും സുഖത്തിലും ദുഖത്തിലും ജീവിതത്തെ ഒരുപോലെ കാണുവാനുള്ള മനസുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു , നന്ദി നമസ്കാരം.
ലണ്ടന്‍ ശ്രീ മുരുകന്‍ കോവില്‍