Wednesday 10 December 2014

6. ഒരു വിലയിരുത്തല്‍ , ഫേസ് ബുക്കിലെ പ്രവര്‍ത്തനങ്ങള്‍


പ്രിയ ബന്ധുജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം,

                  കഴിഞ്ഞ കുറേ നാളുകളായി ശ്രദ്ദയില്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഗതി നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു. ഫെയിസ് ബുക്കിലെ പോസ്റ്റുകളെ കുറിച്ചാണ് വിഷയം. നമുക്ക് ഓരോ കാര്യങ്ങളിലും നമ്മുടെതായ ഇഷ്ടവും അനിഷ്ടവും ഉണ്ട്. ചില വാര്‍ത്തകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നവയാവും, എന്നാല്‍ ചിലത് ആരും തന്നെമനസുകൊണ്ട് ഇഷ്ടപ്പെടാതിരിക്കുന്നതും ആകും. ചിലത് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ നമ്മുടെ ഉള്ളില്‍ത്തന്നെ നടുക്കം ഉണ്ടാക്കുന്നതാകും.
                   ഞാന്‍ പറഞ്ഞു വരുന്നത്, ഇന്ന് നമുക്ക് കാണാന്‍ കഴിയുന്ന, വായിക്കുന്നവരില്‍ തന്നെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ക്രൂരകൃത്യങ്ങളുടെ നിരവധി വാര്‍ത്തകള്‍ കാണുമ്പോള്‍ അത് ലൈക്‌ ചെയ്യാന്‍ മനസുകാണിക്കുന്നവരുടെ മാനസികാവസ്ഥയാണ്. . അത്തരത്തില്‍ ഒരാളാണ് നിങ്ങളെങ്കില്‍, അറിഞ്ഞോ അറിയാതയോ ഈ ഒരു സ്വഭാവ വിശേഷം നിങ്ങളിലുറങ്ങുന്നു എങ്കില്‍ ബോധപൂര്‍വ്വം അതൊഴിവാക്കുന്നത് നല്ലതായിരിക്കും.

                പോസിറ്റീവ് ആയിട്ട് ചിന്തിക്കാന്‍ കഴിയാത്ത ഒരാളില്‍ നെഗറ്റീവ് എനര്‍ജി കാണിക്കുന്ന ഇടപെടലുകളാണ് അതിനു കാരണമെന്നു ശ്രദ്ദിച്ചു നോക്കിയാല്‍ മനസിലാകും.  ഒരു പരിധിക്കപ്പുറം നമ്മളെ നെഗറ്റീവ് ബാധിച്ചാല്‍ നമ്മള്‍ ചെയ്യന്ന പ്രവര്‍ത്തിയിലുള്ള ക്രൂരത നമ്മള്‍ പോലും  അറിയാത്ത വിധം നമ്മളെ താഴ്ത്തിക്കളയും.
                     നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം നിങ്ങള്‍ like ചെയ്യില്ല, ഉറപ്പാണല്ലോ? അങ്ങിനയെങ്കില്‍ നിങ്ങള്‍ like ചെയ്ത വാര്‍ത്ത നിങ്ങള്‍ മാനസികമായി ഇഷ്ടപ്പെട്ടതാണോ? ഒരു ചെറിയ ''HIT like '' നേ ക്കുറിച്ചല്ല പറയുന്നത് , അതിനു പ്രേരകമായ, അതിനു പിന്നിലുള്ള നിങ്ങളുടെ മാനസികാവസ്ഥയെ കുറിച്ചാണ്. ഒന്നു ചിന്തിച്ചു നോക്കൂ.   നിങ്ങള്‍ക്ക് തോനുന്നുണ്ടോ ഈ വാര്‍ത്തകള്‍ കേട്ടാല്‍ സ്വബോധത്തിലുള്ള നിങ്ങള്‍ ഇഷ്ടപ്പെടുമെന്ന് .... ‘’പെണ്‍കുട്ടി പീഡനത്തിനിരയായ്’’ ‘’ട്രെയിന്‍ പാളം തെറ്റി മരണങ്ങളും പരിക്കുകളും’’, ‘’ കാണ്മാനില്ല’’ കിഡ്നി തകരാറിലായി ശസ്ത്രക്രിയയ്ക്ക് കനിവുള്ളവരുടെ സഹായം തേടുന്നു’’. ‘’നാലംഗ കുടുംബം ജീവനൊടുക്കി’’, ഇതിനൊക്കെ എത്രയാ  like ചെയ്തിരിക്കുന്നത് എന്നറിയുമോ? നെഗറ്റീവ് ആയിട്ടുള്ള ഉദാഹരണങ്ങളായാതുകൊണ്ട് ഞാന്‍ കൂടുതല്‍ ചൂണ്ടി കാണിക്കുന്നില്ല, നിങ്ങള്‍ക്ക് തന്നെ വെറുതെ ഒന്നു നിരീക്ഷിക്കാവുന്നതാണ്.

            ഇഹലോകവാസം വെടിഞ്ഞ ഒരാളുടെ ചിത്രം,  ആദരാഞ്ജലികള്‍ എന്ന തലക്കെട്ടില്‍ കണ്ടാല്‍ അതിനും ലൈക്‌.

                 ''മാനവ സേവ മാധവ സേവ’’ എന്ന ഫേസ് ബുക്ക് കൂട്ടായ്മ അശരണരും ആലംബഹീനരുമായിട്ടുള്ള, നിത്യ രോഗികളും നിര്‍ധനരുമായിട്ടുള്ള, സഹായം ആവശ്യപ്പെട്ടുവരുന്നവരുടെ  പോസ്റ്റുകള്‍ എല്ലാം കൂടി ഒരു ഭാഗത്താക്കി, അവരെ സഹായിക്കുന്നതിനു നമ്മുടെ ഇല്ലായ്മകളില്‍ നിന്നുപോലും അവര്‍ക്ക് സഹായം ചെയ്യാന്‍ നമുക്ക് കഴിയുമെന്ന തോന്നലുണ്ടാക്കുന്ന വിധത്തില്‍ ആമുഖമെഴുതി കഴിയും വിധം സഹായിച്ചും കഴിഞ്ഞു പോകുന്നതാണ്.  വിധി തളര്‍ത്തിയ ജീവിതത്തിന്റെു മറുകര കാണാന്‍ കഴിയാതെ അലയുന്ന പാവങ്ങളുടെ നിസ്സഹായത അറിയിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെയും like ചെയ്യുന്ന വിദ്യാസമ്പന്നരും പല പ്രമുഖ സ്ഥാപനങ്ങളുടെയും മുഖ്യ സ്ഥാനം അലങ്കരിക്കുന്ന പ്രമുഖന്മാരുമായ നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് (common sense ) മുന്‍പില്‍ നിസ്സഹായനായി നില്‍ക്കുന്നു
                       ''Sympathy’’ എന്നൊരു സംഭവം വരുമെന്നു ഫേസ് ബുക്ക് പറഞ്ഞിട്ട് യേറെ നാളായി. അത് വരുന്നത് വരെയെങ്കിലും ദയവായി ഈ '' കഷ്ടതകളും’’, മരണ വാര്‍ത്തകളും , മറ്റു നെഗറ്റീവ് വാര്‍ത്തകളും നിങ്ങള്‍ like ചെയ്യരുതേ, നെഗറ്റീവ് ആയിട്ടുള്ള മറ്റു കാര്യങ്ങളാണെങ്കില്‍ അതിനെ പ്രോത്സഹിപ്പിക്കരുതേ എന്നോരപേക്ഷകൂടിയുണ്ട് എന്റെ് പ്രിയപ്പെട്ടവരോട്.  നിങ്ങള്‍ക്ക് comment ആയി നിങ്ങളുടെ അഭിപ്രായം അറിയിക്കാം. comment ആയി ''sympathy’’ എന്നും വേണമെങ്കില്‍ ചെയ്യാം.
            
                        പലരുടെയും അഭിപ്രായം പോസ്റ്റ് ഇട്ട ആളിനെ അല്ലങ്കില്‍ ഷെയര്‍ ചെയ്ത ആളിനെ അറിയിക്കാനാണ് ലൈക്‌ ചെയ്യുന്നത് എന്നാണ്.   നിങ്ങള്‍ക്ക് അങ്ങിനെയും വാദിക്കാം. ഫേസ് ബുക്കില്‍ ''ലൈക്‌ '' എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പോലെ ഇഷ്ടം എന്നല്ല എന്നും നിങ്ങളെ നിങ്ങള്‍ക്ക്പറഞ്ഞു വിശ്വസിപ്പിക്കാം.     ഇവിടെ ചിന്തിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നു എന്നതിലപ്പുറം തീരുമാനം നിങ്ങളുടേത് തന്നെയായിരിക്കണം.
                        നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ലൈക് ചെയ്യുന്നതുപോലെ തന്നെ മാരകമാണ് നെഗറ്റീവ് വാര്‍ത്തകള്‍ share ചെയ്ത് നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും. അതില്‍ നിന്നുകൂടി നിങ്ങള്‍ പിന്മാറിയാല്‍ അതിന്റെ നേട്ടവും നിങ്ങള്‍ക്കുതന്നയാണ്‌ . കഴിയുമെങ്കില്‍ ഒരു പോസിറ്റീവ് എനര്‍ജി മറ്റുള്ളവരിലേക്ക് പകരൂ,  അതിനു മനസ് അനുവദിക്കാത്ത വിധം നെഗറ്റീവ് വൈറസ്‌ ബാധിച്ചുപോയെങ്കില്‍ ദയവുചെയ്ത് നെഗറ്റീവ് മറ്റുള്ളവരിലേക്ക് പകരാതിരിക്കൂ...... ഒരു പരിധിക്കപ്പുറം നമ്മളെ നെഗറ്റീവ് ബാധിച്ചാല്‍ നമ്മള്‍ ചെയ്യന്ന പ്രവര്‍ത്തിയിലുള്ള ക്രൂരത പോലും നമുക്ക് മനസിലാകാത്തവിധം നമ്മളെ താഴ്ത്തിക്കളയും. അതുകൊണ്ട് ചിന്തിക്കുക പോസിറ്റീവ് ആയി, പോസിടിവിനെ പിന്‍താങ്ങാന്‍  ശീലമാക്കുക. പോസിടിവായി ചിന്തിക്കാനും പറയാനും ശീലിക്കുക,   അത് നിങ്ങളെ പോസിറ്റീവ് ആക്കും, നമ്മളെ ഓരോരുത്തരെയും പോസിറ്റീവ് ആക്കാന്‍ നമുക്ക് മാത്രമേ കഴിയൂ, എന്നാല്‍ നമ്മളെ നെഗറ്റീവ് ആക്കാന്‍ നമ്മുടെ ഉള്ളിലുള്ള പോസിടിവ് എനര്‍ജിയുടെ യുടെ കുറവനുസരിച്ച് ആര്‍ക്കും കഴിയും, എന്തിനേറെ പറയുന്നു നമ്മുടെ പത്രങ്ങള്‍ക്കുപോലും, ഈ ഫേസ് ബുക്കിനുപോലും കഴിയും.   അതിനെ മറികടക്കണമെങ്കില്‍ നമ്മളില്‍ നല്ല അളവില്‍ തന്നെ പോസിറ്റീവ് എനര്‍ജി നാം സ്വീകരിച്ചിരിക്കണം.

                           ഇതു പോലെ തന്നയാണ് നമ്മുടെ  സ്റ്റാറ്റസ് അപ്ഡേറ്റ്കളും, comment കളും comment നുള്ള മറുപടികളും എന്നറിയുക.  നിങ്ങളുടെ  പേജില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം,  ആരും വിശദീകരണം ആവശ്യപ്പെടില്ല, ചോദിച്ചാലും നിങ്ങള്‍ക്ക് അതിഷ്ടമല്ലതാനും, പക്ഷേ നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക, ''അത് ശരിയാണോ?’’, ‘’ഞാന്‍ അങ്ങിനെ ചെയ്യാന്‍ പാടുള്ളതാണോ?’’ എന്ന്. ഒരു പ്രായം കഴിഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമല്ല അവരെ പഠിപ്പിക്കുന്നത്, അതിനാല്‍ അവനവനായിട്ടു തന്നെ പഠിക്കാന്‍ താത്പര്യപ്പെടുക.  ചെറിയ ചെറിയ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തികൊണ്ടുവരിക.  നമ്മളെ നമ്മള്‍ തന്നെ നിരീക്ഷിക്കുക.  പോസിറ്റീവാകും.   മനസമാധനതിന്റെ  അളവ് കൂടും, അതാണല്ലോ വേണ്ടതും.  നമ്മുടെ നെഗറ്റീവ് ചിന്താഗതിയും തലക്കനവു (ego )മാണ് നമ്മുടെ മനസമാധാനം കെടുത്തുന്നത് എന്ന് മനസിലാക്കുക.    ഇനിയുള്ള ദിവസങ്ങള്‍ നന്നായി കാണാന്‍ കഴിയട്ടെ.

      നിങ്ങള്‍ അറിയാതെയാണ് ഇതുവരെ ചെയ്തതെങ്കില്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ ..

                     ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു ഇന്ന് ജോലികള്‍ക്ക് അപേക്ഷയോടൊപ്പം പല കമ്പനികളും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ അഡ്രസ്‌ കൂടി ചോദിക്കുന്നു.   അതായത് നിങ്ങള്‍ നിങ്ങളുടെ ടൈം ലൈനില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ നിങ്ങളെ അവര്‍ക്ക് മനസിലാക്കാന്‍ കഴിയും എന്ന്. അതിനാല്‍ നിങ്ങളുടെ മനസാണ് ടൈം ലൈന്‍ എന്ന് കരുതുക,  മുഖമാണ് പ്രൊഫൈല്‍ പിക്ചര്‍,  നിങ്ങളെക്കുറിച്ച് സംസരിക്കുന്നതാവണം  കവര്‍ പിക്ചര്‍.
                       ഒരപേക്ഷ കൂടിയുണ്ട് '' മാനവ സേവ മാധവ സേവയില്‍ '' നിങ്ങളില്‍ പലരും ഈ തരത്തില്‍ ചെയ്ത അവരവരുടെ സംഭാവനയായ മുഴുവന്‍ like കളും ഒന്നു മാറ്റികിട്ടിയെങ്കില്‍ നന്നായിരുന്നു എന്നും അറിയിക്കുന്നു.

                      എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ ബോധ്യപ്പെടുത്തി. ഇനി നിങ്ങളുടെ ബുദ്ധിയിലും  യുക്തിയിലും  ചിന്തിക്കുക,    ലൈക്‌ ചെയ്യാനും ഷെയര്‍ ചെയ്യാനും പോകുമ്പോള്‍  നല്ലത് ചെയ്തു നന്മയിലേക്ക് പോകാം....

                     എല്ലാവര്‍ക്കും പറഞ്ഞുവന്ന ആശയങ്ങള്‍ മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു. അനുദിനം നിങ്ങള്‍ നല്‍കുന്ന സഹകരങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞുകൊണ്ട് സസ്നേഹം ഈ സഹോദരന്‍.

മാനവ സേവ മാധവ സേവ കൂട്ടായ്മയുടെ ലിങ്ക് ഇവിടുണ്ട്.

Saturday 6 December 2014

ഈ കുത്തിക്കുറിപ്പുകളെ കുറിച്ച് ചെറിയ ഒരു പരിചയപ്പെടുത്തല്‍ ....

സ്നേഹം നിറഞ്ഞ ബന്ധുവിന് ഹൃദയം നിറഞ്ഞ നമസ്കാരം ,

ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.

              ഇവിടെ ഞാന്‍ എന്‍റെ അനുഭവത്തിലും പരിചയത്തിലുമുള്ള ചില കാഴ്ചപാടുകളും അഭിപ്രായങ്ങളുമാണ് എഴുതുന്നത്. ചിലത് നിങ്ങളെ നല്ലതിലേക്കു നയിക്കാന്‍ നിങ്ങളെ കൊണ്ട് തന്നെ ചിന്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചിലത് നടന്നുകൊണ്ടിരിക്കുന്നതോ കഴിഞ്ഞു പോയതോ ആയ കാര്യങ്ങളിലുള്ള കമന്റ്സ് ആണ്. വായിക്കുവാനും മനസിലാക്കുവാനും ജീവിതത്തെ നല്ല രീതിയില്‍ കാണാനുമുള്ള കഴിവുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
           സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം.

          നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം. ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്.
          നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.

                അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്. ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം.

                     പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും, വാക്കുകളെയും, പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് നയിക്കാം, അപ്പോൾ നമ്മുടെ പെരുമാറ്റവും നന്മ നിറഞ്ഞതാകും. നമ്മളും നന്മ നിറഞ്ഞവരാകും. കൂടാതെ മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക.
                     ഒരു പ്രധാന കാര്യം കൂടി അറിയിക്കാനുള്ളത്, ഇവിടെ എഴുതുന്ന വിഷയങ്ങള്‍ ഞാന്‍ കണ്ടെത്തിയത് മാത്രമല്ല, നമ്മള്‍ ശ്രദ്ടിക്കപ്പെടാതെ പോയ, അല്ലങ്കില്‍ അറിഞ്ഞിട്ടും, ''കണ്ടില്ല '' ''കേട്ടില്ല'' എന്ന് നടിച്ച കാര്യങ്ങളാകാം. പല ബുക്കുകളില്‍ വയിച്ചതാകാം, പല ഭാഷകളിലുള്ള പ്രഭാഷങ്ങളില്‍ നിന്നും കേട്ടപ്പോള്‍ എന്നെ സ്വധീനിച്ചതാകാം, അനുഭവങ്ങളാകാം, കൌണ്‍സിലിന്റെ ഭാഗമായി മറ്റുള്ളവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവച്ചപ്പോൾ കിട്ടിയതാകാം, പക്ഷേ അത്തരം വിഷയങ്ങളില്‍ കൂടി അത്രമാത്രം ഞാന്‍ കടന്നു പോയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.   അതുകൊണ്ട് ഇതിന്റെയൊന്നും സൃഷ്ടി കർത്താവെന്ന് അവകാശപ്പെടാൻ ഞാൻ യോഗ്യനല്ല. പകരം എനിക്ക് പിന്നീടു എപ്പോഴെങ്കിലും നോക്കിവായിക്കാനും, അത് കൂടാതെ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്ന ബന്ധുജനങ്ങൾക്കു വേണ്ടിയും സദയം സമർപ്പിക്കുന്നു.  ഈ പ്രപഞ്ച സൃഷ്ടാവിന്റെ കയ്യിലെ വെറുമൊരു ആയുധമായി ഞാൻ വർത്തിക്കുന്നു. അത്രമാത്രം.

                     അതുകൊണ്ട് നിങ്ങൾ വായിച്ചു മനസിലാക്കിയ സംഗതി നന്മയിലേക്ക് നയിക്കുന്നതാണെങ്കിൽ അത് നന്നായി നിങ്ങളുടെ ചിന്തയിലും പ്രവർത്തിയിലും ആക്കി തീർക്കുക എന്നുള്ളത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

അങ്ങിനെ നന്മ നിറഞ്ഞ വ്യക്തിയാവുക. 
വ്യക്തികൾ നന്നാകുമ്പോൾ കുടുംബവും
കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും
സമൂഹങ്ങൾ നന്നാകുമ്പോൾ രാജ്യവും നന്നാകും .

                  ഒരിക്കലും നശിക്കാത്തത് എന്നർത്ഥത്തിൽ നമ്മുടെ പൂർവികർ പേരിട്ട ''സനാതന ധർമ്മത്തെ'' ഭാരതത്തിന്റെ മക്കളായ നമുക്ക് മുറുകെപ്പിടിക്കാം, നെഞ്ചിലേറ്റാം, ലോകത്തിനു മുഴുവൻ വെളിച്ചം വീശാം. ഇതിനു കക്ഷി രാഷ്ട്രീയത്തെയും ജ്യാതി, മത ,വർഗ ചിന്തകളെയും കൂട്ടുപിടിക്കാതെ സ്വതന്ത്രമായി ചിന്തിക്കുക.

            ഇവിടെ പറയുന്ന കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നല്‍കുക. ആരു പറയുന്നു എന്നത് കണക്കിലെടുക്കാതിരിക്കുക. നന്നായി മനസിലാക്കുക.
നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി,നമസ്കാരം .

ഒരു ചെറിയ പരിചയപ്പെടുത്തല്‍ !!!

                ഞാനാരെന്നന്വേഷിച്ചു ഇവിടെ വരെ വന്ന എന്‍റെ പ്രിയ സുഹൃത്തും ബന്ധുവുമായ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.
         ഇവിടെ വരെ അന്ന്വേഷണം വ്യാപിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
         ഹരി യെന്നാണ് പേര്.

                   സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം.
          
                         നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം. ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്. നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.

                        അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്.

                 ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം.

        പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല  എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും ദൃഷ്ടികളെയും പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് ഉയര്‍ച്ചയിലേക്ക് നയിക്കാം. മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക, നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക. നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി നമസ്കാരം.

5. നിസഹായതയുടെ വാര്‍ദ്ധക്യം

പ്രിയ ബന്ധുജനങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നമസ്കാരം.

                 കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലണ്ടനിലെ ഒരു വൃദ്ധ കേന്ദ്രം സന്ദര്‍ശിക്കുവാനുള്ള അവസരം കിട്ടുകയുണ്ടായി. പല ദിവസങ്ങള്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിക്കാനുള്ള പ്രേരണയായി അത് മാറുകയുണ്ടായി. അവിടെ കണ്ട കഴ്ച്ചകളോടൊപ്പം കുറച്ചു കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കാം എന്ന് കരുതി.

                                 ദൈനദിനം കാര്യങ്ങള്‍ക്കു പരസഹായം വേണ്ടിവരുന്ന അന്‍പതോളം ആളുകള്‍ക്ക് കഴിയാന്‍ പറ്റിയ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ് ആ സ്ഥാപനം.

                  വളരെ നല്ല താത്പര്യതോട് കൂടി ജോലിചെയ്യുന്ന ശുശ്രുഷകരും മറ്റു ജീവനക്കാരും എല്ലാം ശരിക്കും അവിടുത്തെ അന്തേവാസികളുടെ കഷ്ടതകളില്‍ നിന്നും ജീവിതത്തെ നന്നായി മനസ്സിലാക്കിയ മാതിരിയുള്ള അനുഭവമാണ്‌ നമുക്കവിടെ കാണാന്‍ കഴിയുന്നത്. 

                      വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള അവരുടെ പരിചരണവും അവര്‍ ശരിക്കും ആസ്വദിച്ചു ജോലി ചെയ്യുന്ന ഒരന്തരീക്ഷവുമാണ് അവിടെ കണ്ടത്. പലപ്പോഴും പാട്ടുപാടിയും നൃത്തം ചെയ്തും ഒക്കെയാണ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു. 


                അന്തേവാസികളില്‍ ഏറെയും വെള്ളക്കാരായ സ്ത്രീകളും കൂടുതലും എഴുപതിയഞ്ചിനു മുകളില്‍ പ്രായമുള്ളവരാണെന്നു തോന്നി. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം അവരെ അതിവിശാലമായ ഹോളിലേക്ക്‌ കൊണ്ടുപോയി ടി വി പരിപാടികള്‍ കാണാനും പലതരം ചെറിയ ചെറിയ ഇരുന്നുകൊണ്ട് കളിക്കാവുന്ന കളികളില്‍ ഏര്‍പ്പെടാനുമൊക്കെ അവർ സഹായിക്കുന്നു.   നല്ല വെയിലുള്ള അവസരങ്ങളില്‍ പൂന്തോട്ടത്തിലേക്കുപോകാനും , മറ്റുള്ളവരുമായി സംസാരിക്കാനുമൊക്കെ അവർ നിറഞ്ഞ മനസ്സോടെ അവരെ സഹായിക്കുന്നു.

         എന്തായാലും സ്വന്തം കാലുകളില്‍ നില്ക്കാന്‍ കാലുകളുടെ സ്വാധീന കുറവും സഹകരണ കുറവും കാരണം അവരെ കിടക്കയില്‍ നിന്നും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വീല്‍ ചെയറിലേക്ക്‌ മാറ്റുവാനും അവിടെ നിന്നും കസേരകളിലേക്ക്‌ മാറ്റുന്നതിനും ഉപയോഗിക്കുന്ന ക്രയിന്‍ മാതിരിയുള്ള ഉപകരണത്തിന്‍റെ പേരാണ് ''ഹോയിസ്റ്റ് '' ( search on google ''Hoist'' ). നെഞ്ചിന്‍റെ ഭാഗത്തുകൂടി വലയം ചെയ്യപ്പെട്ട ഏതാണ്ടു ഒരടിയോളം വീതിയുള്ള ഒരു ബെല്‍റ്റ്‌, അതില്‍ നിന്നും ഇരു വശങ്ങളിലുമായി രണ്ടു ബെല്ടുകള്‍ ഹോയിസ്ടിന്റെ രണ്ടു കൈകളിലേക്ക് ഘടിപ്പിക്കും ,അതോടൊപ്പം ഹോയിസിന്റെ കൈകളില്‍ രണ്ടു കൈകളാലും പിടിക്കുകയുമാകാം. കാലുകള്‍ ഹോയിസ്ടില്‍ ഉറപ്പിച്ച ശേഷം പതിയെ ഉയര്‍ത്തും ശേഷം ഹോയിസ്റ്റ് നീക്കി അടുത്ത സീറ്റിലേക്ക് കൊണ്ടുപോയി പതിയെ താഴ്ത്തിയിറക്കും, കാലുകള്‍ ഉറപ്പിക്കുന്നതിലും കൈകളില്‍ ബലം പ്രയോഗിക്കനുമുള്ള കഴിവിനെ അനുസരിച്ചിരിക്കും നെഞ്ചില്‍ മുറുകുന്ന ബെല്‍റ്റിന്റെ അസ്വസ്ഥത. ശരിക്കും വലിയ ശരീര പ്രകൃതക്കാരില്‍ അത് വേദന ഉണ്ടാക്കുന്നതായിട്ടു തോന്നി. തിരിച്ചു രാത്രിയിലും കുട്ടികളെ കിടക്കയിലേക്ക് കൊണ്ടുപോയി കിടത്തുന്ന അനുഭവമാണ്‌ ഓരോരുതരെയയിട്ടു ഇതേ പ്രക്രിയയിലൂടെ വീല്‍ ചെയറിലേക്ക്‌ മാറ്റുമ്പോഴും ഉണ്ടാവുക.

                    ഒരു പക്ഷെ നല്ല വരുമാനമുള്ള ഉദ്യോഗത്തില്‍ ഇരുന്നവരും നല്ലരീതിയില്‍ ജീവിച്ചിരുന്നവരും ആയിരിക്കും എല്ലാവരും, പക്ഷെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മറ്റൊരാളുടെ സൗകര്യം ഉണ്ടെങ്കിലും, അവര്‍ സഹായിച്ചാലും സ്വന്തം കാലുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥ ശരിക്കും ചിന്തകള്‍ക്ക് അതീതം തന്നെയാണ്. പഞ്ചാബുകാരനായ വളരെ പ്രായമുള്ള ഒരു മനുഷ്യന്‍ ജ്യൂസ്‌ കുടിക്കാനായി ആ പ്രത്യേക തരത്തിലുള്ള കപ്പ്‌ ചുണ്ടുകളിലേക്ക്‌ കൊണ്ടുപോകുന്ന കാഴ്ച കുറച്ചു നേരം നോക്കി നില്‍ക്കെണ്ടതായിരുന്നു . സാധാരണയായി നമ്മള്‍ കൈയ്യുടെ ഉള്‍വശം കൊണ്ട് സാധനങ്ങള്‍ എടുക്കുമ്പോള്‍ അദ്ദേഹം തന്‍റെ രണ്ടു കൈകളുടെയും പുറം ഭാഗം ഉപയോഗിച്ച് മേശപ്പുറത്തു വച്ച് കപ്പിനെ ബന്ധിച്ച ശേഷം മുന്നോട്ടാഞ്ഞു പതിയെ ചുണ്ടുകള്‍ അതിലേക്കു കൊണ്ടുവന്നു, കപ്പിന്റെ നോസില്‍ ഭാഗത്തെ പല്ലുകളില്‍ കൂടി ഭദ്രമാക്കി , കൈകളില്‍ താങ്ങി നിര്‍ത്തി , അതുമായി വീണ്ടും പിന്നോട്ട് ആഞ്ഞുപോയി കുടിക്കാന്‍ തുടങ്ങി. വളരെയധികം സമയമെടുത്തു ഇത്രയും ചെയ്യാന്‍ പക്ഷെ കഴിയുന്നിടത്തോളം സ്വയം പര്യാപ്തമാകാന്‍ ക്ഷമയോടെ കാത്തുനില്‍ക്കയാണ് മറ്റുള്ളവര്‍.

                  ഒരാള്‍ കൈ കൊട്ടി പാടിക്കൊണ്ടിരിക്കുന്നു , ഒരാള്‍ ഒരു ചെയറില്‍ നിന്നും വളരെ പണിപ്പെട്ട് അടുത്ത ചെയറിലേക്ക്‌ മാറാന്‍ ശ്രമിക്കുന്നു. ചിലര്‍ എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു.

അതില്‍ ഒരമ്മൂമ്മയോടു അവിടുത്തെ കെയറര്‍ ചോക്ലേറ്റ് വേണമോന്നു ചോദിച്ചപ്പോള്‍ കൊച്ചുകുട്ടികളെ പ്പോലെ ഇടത്തേക്കും വലത്തേയ്ക്കും ''വേണ്ട'' എന്നര്‍ത്ഥത്തില്‍ തലതിരിച്ചു  വിടുന്നതിലെ നിഷ്കളങ്കത ശ്രദ്ദേയമായിരുന്നു.

ഇടത്തേക്കും വലത്തേക്കും തല തിരിച്ചാൽ  ''വേണ്ട ''  എന്നർത്ഥം. തല മുകളിലേക്കും താഴേക്കും ചലിപ്പിച്ചാൽ  ''വേണം'' എന്നർത്ഥം. ഇവിടെ വെള്ളക്കാർക്ക് വലിയ തമാശയാണ്, നമ്മുടെ ഇന്ത്യൻ തലയാട്ടം.. 
വെടീ വച്ചിട്ടു  ''ഠോ'' എന്നു പറയും പോലെ തല ആട്ടിയിട്ട് പറയുകകൂടി വേണം നമ്മൾ,   അല്ലങ്കിൽ കാണുന്ന ആൾക്ക് മനസിലാകില്ല എന്താണ്  കവി  ഉദ്ദേശിച്ചത് എന്നു... 

                    ശരീരത്തില്‍ നന്നായി രക്തയോട്ടമുള്ളപ്പോള്‍ നാം ചെയ്തു കൂട്ടുന്ന ഓരോ പ്രവര്‍ത്തിയും , ആരെയും എന്തും പറയാം എന്നുള്ള തോന്നലും , ഞാന്‍ എന്നും എന്റെതെന്നുള്ള  ഭാവവും എനിക്കെന്തും ആകുമെന്നും, ആകാമെന്നുമുള്ള വിചാരവുമൊക്കെ അടങ്ങി , സ്വന്തം കൈ ഒന്നെടുത്തു മാറ്റി വയ്ക്കാന്‍ , ഒന്ന് തിരിഞ്ഞു കിടക്കാന്‍ , മുതുക് ഒന്നുചോറിയാന്‍ കൈ അവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നാമെത്തിപ്പെടുമെന്നുള്ള ചിന്താവബോധം ഉണ്ടാകുമെങ്കില്‍ ഒരു പക്ഷെ നമുക്ക് നമ്മുടെ ജീവിതത്തെ സമാധാനമായി നോക്കിക്കാണാനും സന്തോഷമായി കൊണ്ടുപോകാനും കഴിയുമെന്ന് തോനുന്നു.


''തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്ണ്യ ശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയതൊരു തലയോടായി''

                       ഈ വരികളായിരുന്നു ഓര്‍മ്മവന്നത്. ആയകാലത്ത് പരമാവധി ഒരുക്കി സൗന്ദര്യ വാര്‍ധക വസ്തുക്കളാല്‍ മൂടി അഴകാര്‍ന്നു നടന്നവരാണ്. ഒരുപക്ഷെ നിസ്സഹായതകളുടെ ആകെ തുകയായിരിക്കണം വാര്‍ദ്ധക്യം, ചെയ്യുന്നതും പറയുന്നതും കാണുന്നതും കേള്‍ക്കുന്നതും എല്ലാം കുറ്റമായി മാത്രം മാറുന്ന അവസ്ഥ. മനസ് ചലിക്കുന്ന വേഗതയില്‍ കയ്യും കാലും ചലിക്കാതിരിക്കയും , മനസിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാത്ത ശരീരത്തിന്റെ അവസ്ഥ. എന്ത് പറയണമെന്നും എപ്പോള്‍ പറയണമെന്നും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ. അവിടെ നമ്മള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയണമെങ്കില്‍ നല്ല പ്രായത്തില്‍ മനസിനെ നല്ലവഴിയ്ക്ക് പോസിറ്റീവ് ആയി ചിന്തിച്ചാല്‍ വയസ്സാകുമ്പോൾ   മറ്റുള്ളവരുടെ ശാസനകള്‍ കേള്‍ക്കേണ്ടി വരില്ല.  

        കാരണം വന്നും പോയും നില്‍ക്കുന്ന ഓര്‍മ്മകളില്‍ കൂടുതലും പ്രവര്‍ത്തിക്കുക നമ്മുടെ ഉപബോധ മനസ് തന്നെയായിരിക്കണം. അപ്പോള്‍ നല്ല ചിന്തകളില്‍ കൂടി കടന്നു പോയ ജീവിതവും മനസും ശരീരവുമാകുംപോള്‍ അന്നുള്ള ചിന്തകളും നല്ലത് തന്നെയാകും , കഷ്ടപ്പാടുകളെയും വിഷമാവസ്ഥയെയും ഉള്‍ക്കൊണ്ടുകൊണ്ട് കാലം കഴിക്കാന്‍ കഴിയുമ്പോള്‍ അന്നും നമ്മള്‍ സന്തോഷമുള്ളവര്‍ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ആഗമനോദ്ദേശ്യം പൂര്‍ത്തിയായി പോകാന്‍ സമയമാകുമ്പോള്‍ പൂന്താനം നമ്പൂതിരി പറയുന്നപോലെ

''വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെ കണ്ടിട്ട്
കുതിച്ചീടുന്നു ജീവനുമപ്പോഴേ''

                    ഇപ്പോള്‍ നന്നായി ചിന്തിയ്ക്കണം നല്ലകാര്യങ്ങള്‍ അടുത്ത തലമുറയ്ക്കു പകരാനായി അവരവരെ കൊണ്ട് കഴിയുന്നതുപോലെ ചെയ്യണം. രണ്ടു തലമുറ മുന്‍പുവരെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതചര്യയുടെ ഭാഗമായി മറ്റുള്ളവര്‍ പഠിപ്പിക്കാതെ തന്നെ അടുത്ത തലമുറ പഠിക്കുമായിരുന്നു. ഇനി അത് നടപ്പുള്ളതല്ല, ശീലമാക്കുകയും ശീലമാക്കിക്കുകയും തന്നെ വേണം. മാറുന്ന സാങ്കേതിക വിദ്യകളിൽ  പലതും  ഇല്ലാതെയാകുന്നതിന്  കാരണം, അന്നത്തെ അറിവിൽ ഓരോ കാര്യവും  ജനങ്ങളിലേക്ക് എത്തിക്കാന് അന്നത്തെ  സമൂഹം  സ്വീകരിച്ച  വഴികളാണ്. പക്ഷേ ഇന്ന് അതിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത് പ്രാകൃത വഴികളാണ്.  

കഴിഞ്ഞ തലമുറക്കാര്‍ക്ക് ഈ വിഷയത്തിലുള്ള ആത്മവിശ്വാസത്തിന്റെ  നിലവാരതിനനുസരിച് അവര്‍ വിചാരിച്ച നിലയില്‍ സാമ്പത്തികമായി അവരുടെ കുട്ടികള്‍ എത്തിയെങ്കിലുംമാനസികമായും മനുഷ്യത്വപരമായും എത്താന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ഇന്നുള്ള പത്രവാര്‍ത്തകളില്‍ നിന്നുതന്നെ നമുക്ക് മനസിലാകുന്നത്.
 
വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച്,  പത്രധര്‍മ്മത്തെ മനപൂര്‍വ്വം അവഗണിച്ചുകൊണ്ട് വരിക്കാരെ കൂട്ടാന്‍ മത്സരിച്ചിറങ്ങിയ പത്രങ്ങള്‍ പ്രഭാതങ്ങളില്‍ തന്നെ മുഖ്യ പേജില്‍ കൂടിയും മലയാളിയുടെ ചൂട് ചായയോടൊപ്പം ചൂടു ചോരയും വിളമ്പാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസത്തിന്റെ തുടക്കമായ രാവിലെ തന്നെ കടുത്ത നെഗറ്റീവുകളിലേക്ക് നമ്മള്‍ സഞ്ചരിച്ചു തുടങ്ങി. തുടര്‍ന്ന് പത്രങ്ങളിലെ എണ്ണങ്ങള്‍ കൂടിയ മരണത്തിന്റെ കഥപറഞ്ഞു, അതി ക്രൂരമായ പ്രവര്‍ത്തികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കു വെച്ച് തര്‍ക്കിക്കാനും ജയിക്കാനും വലിയ ആളാകാനും മത്സരിച്ച നമ്മള്‍ മറന്നു പോയി നമ്മുടെ  ലക്ഷ്യവും ബോധവുമൊക്കെ.  

 തലയ്ക്കു വെളിവില്ലാതാകണം ഒന്നുറങ്ങണമെങ്കില്‍,   എന്ന അവസ്ഥയിലെക്കുയര്‍ന്നപ്പോള്‍ ബിവറെജ് കോര്പരെഷനില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പല മടങ്ങുകള്‍ ആരോഗ്യ മേഖലയ്ക്കും ഇത് മൂലമുണ്ടാകുന്ന ക്രമസമാധനപരിപാലന രംഗത്തും മുടക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്. കാലം മാറുന്നതനുസരിച്ച് നമ്മുടെ  നിയമ വ്യവസ്ഥകളിവേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും നടപ്പാക്കുവാനും നമുക്ക്  കഴിഞ്ഞില്ല.  കുറച്ചു കൈവിട്ടു പോയിയെങ്കിലും ഞാന്‍ പറഞ്ഞു വന്നത് നമ്മള്‍ നെഗറ്റീവുകളിലേക്ക് എങ്ങിനെ ആഴത്തില്‍ നാമറിയാതെ പോകുന്നു , നമുക്ക് എവിടയാണ് സമയകുറവും ചിന്താബോധവും നഷടപ്പെട്ടതെന്നു കാണിക്കുകയായിരുന്നു.

                     കുട്ടികളിലേക്ക് ജീവിതചര്യകളും മനുഷ്യത്വ മനോഭാവവും എത്തിക്കാനുള്ളവഴി ''നമ്മള്‍മാതൃകയാവുക '' എന്നുള്ളതാണ്, കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നും ജീവിതത്തെ  പറ്റി പഠിപ്പിക്കുന്നില്ല , പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുക മാര്‍ക്കുവാങ്ങുക. എന്നുള്ളതായി. പഴയകാലത്തെ അധ്യാപകര്‍ വളരെയധികം അനുഭവ പരിചയം ഉള്ളവരായിരുന്നു, അവരുടെ അനുഭവ കഥകള്‍ കുട്ടികളിലേക്ക് പകരാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു .

                     കാലം പോയപ്പോള്‍ എല്ലാ മനുഷ്യനും ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ,   അത്, '' ഞാന്‍ കഷ്ടപ്പെട്ട മാതിരി എന്റെ മക്കള്‍ കഷ്ടപ്പെടാന്‍ പാടില്ല. '' എന്നുള്ളതായിരുന്നു അത് കാരണം രൂപയുടെ മൂല്യവും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ട ആവശ്യകതയും കുറഞ്ഞു വന്നു. മറ്റുള്ളവരുടെ മുന്‍പില്‍ അവനവന്‍റെ നേട്ടങ്ങള്‍ കാണിക്കാനുള്ള മത്സരത്തില്‍ സംസ്കാരവും ഇല്ലാതായി. ഇനിയും നമുക്ക് വേണമെങ്കില്‍ നല്ല വ്യക്തികളെയും അതുവഴി നല്ല കുടുംബ ബന്ധങ്ങളെയും അങ്ങിനെ സമാധാനപരമായ ഗ്രാമങ്ങളും അതുവഴി രാജ്യത്തിന്‍റെ സമാധാനവും നിലനിര്‍ത്താം. അപ്പോള്‍ നമ്മള്‍ ഓരോ വ്യക്തികളു മാണ് രാജ്യത്തിന്‍റെ സമ്പത്ത് എന്ന് മനസിലാക്കുക.
       
                           ഓരോ മനുഷ്യ ജന്മതിന്റെയും ലക്‌ഷ്യം ആത്മ സാക്ഷാത്ക്കാരം നേടുക എന്നുള്ളതാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ നല്ലത് ചിന്തിച്ചും നല്ലത് പ്രവര്‍ത്തിച്ചും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സന്തോഷകരമായി നമ്മുടെ അവസ്ഥ എന്താണോ അതിനെ ഉള്‍ക്കൊണ്ട് പരിമിതികളില്‍നിന്നു കൊണ്ട് ജീവിക്കുകയും കഴിയും വിധം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതുമാണ് . ഭാരതീയരായ സ്ഥിതിക്ക് നമുക്ക് മിക്കവാറും നമ്മുടെ ജീവിതചര്യകളെ കുറിച്ച് അറിവുള്ളതും , അറിവില്ലാത്തത്‌ അറിയാനുള്ള അവസരമുള്ളതുമാണെങ്കിലും നമ്മളെ സംബന്ധിച്ച് മലയാളികളായ സ്ഥിതിക്ക് പിന്നെ ഉന്നത കുലജാതരുകൂടിയാണങ്കില്‍ , സംസാരത്തിലും ഭാഷയിലും വേഷത്തിലുമൊക്കെ എന്ത് സംസ്കാരം എന്ന് ചോദിക്കുന്നവരാണ്‌. ഇതില്‍ നിന്നും ഭിന്നമായി നല്ലരീതിയില്‍ ജീവിതചര്യകളെ ആചരിച്ചും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കി നല്ലരീതിയില്‍ പോകുന്ന കുടുംബങ്ങളുമുണ്ട് . ഇന്ന് അവനവന്‍റെ ഉത്തരവാദിത്വം നിറവേറ്റിയാല്‍ നാളെ വിഷമിക്കേണ്ടി വരില്ല. അത്തരത്തില്‍ ജീവിക്കുന്നവര്‍ക്ക് അതിന്‍റെതായ നന്മകളും ഉള്ളതായി കാണാന്‍ കഴിയുന്നു. ഇങ്ങനെയൊക്കെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും സമയ സമയങ്ങളില്‍ നിറവേറ്റിയാല്‍ നാളെ ഇതുപോലെ ഒരവസ്ഥ വരാനാണ് നമ്മുടെ യോഗമെങ്കിലും അന്ന് നെടുവീര്‍പ്പുകളും പൂമാലയാക്കാം , ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനകളാക്കാം (ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍) . അതിനുള്ള കഴിവും അതിനെയും നന്നായി കാണാനുള്ള കരുത്തും നമുക്കിന്നു നേടിയെടുക്കാം ഇന്നുള്ള ദൈനംദിന ജീവിതത്തില്‍ നിന്നും.

                 പരിമിതമായ അറിവിലും പരിചയതിലുമു ള്ളകാഴ്ചപ്പാടുകളാണ്, സാമാന്യ ബുദ്ധിക്കു ചിന്തിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് വിശ്വാസം. തെറ്റാണെന്ന് തോനുന്ന കാര്യങ്ങള്‍ സദയം ക്ഷമിക്കാനും മെസ്സേജ് വഴി അറിയിക്കാനും മനസുകാണിക്കണമെന്നു അപേക്ഷിക്കുന്നു.

                       മൂല്യമുള്ളതാണെന്ന് തോനുന്നുവെങ്കില്‍, നിങ്ങള്‍ സ്നേഹിക്കുന്നവരില്‍ കുറച്ചു പേര്‍ക്ക് അവര്‍ക്കറിയവുന്നതും മറന്നുപോയതുമായ കുറച്ചുകാര്യങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇതെന്ന് തോനുന്നുവെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റു വായനക്കാര്‍ക്കായി പങ്കുവയ്ക്കാന്‍ കൂടി അപേക്ഷിക്കുന്നു. നന്ദി.

                 നമ്മെ ഒന്നാക്കിയ ഈ ''മുഖ പുസ്തക '' ത്തിനും നന്ദി.


മറ്റു ലേഖനങ്ങള്‍ക്ക്:https://www.facebook.com/groups/entekuthikurippukal/
RE posting with less pictures, more pictures on this link :https://www.facebook.com/groups/entekuthikurippukal/permalink/731504833574380/

3. പ്രൊഫൈല്‍ പിക്ച്ചറും കവര്‍ പിക്ച്ചറും ടൈം ലൈനും പിന്നെ ഞാനും



                 എല്ലാവരും അവരവരെ കൊണ്ട് കഴിയും വിധം നമ്മുടെ കുട്ടികളെ ( ഇപ്പോള്‍ വലിയവരെയും ) പറഞ്ഞു മനസലാക്കിയാല്‍ ഒരു പരിധിവരെ അവരിലുള്ള ചെറിയ ചെറിയ നെഗടിവുകളെ ഒഴിവാക്കാന്‍ കഴിയും , ''പലതുള്ളി പെരു വെള്ളം അല്ലേ'' അതിലെ പോസിടിവിന്റെ ഒരു തുള്ളിയായി മാറുക...

പ്രിയ ബന്ധുവിന് നമസ്കാരം,

                    നമ്മുടെ ദൈനം ദിന ജീവിതത്തിലെ ചലനങ്ങളും ചിന്തകളും നമ്മെ എങ്ങിനെ ബാധിക്കുന്നു എന്നും എങ്ങിനെ ബാധിക്കാം എന്നുമുള്ള വിഷയത്തില്‍ ഒരു നിരീക്ഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞ കുറച്ചു കാര്യങ്ങള്‍ വായനക്കാരുടെ നന്മയെ ലക്ഷ്യമാക്കി അവതരിപ്പിക്കാമെന്ന് കരുതി.

                    ഇപ്പോള്‍ ഫേസ് ബുക്കിന്റെ് കാലമാണല്ലോ? നമ്മുടെ ഭരണഘടനയിലും നിയമങ്ങളിലും കുറച്ചു കൂട്ടിച്ചേര്ക്കലുകളും തിരുത്തലുകളും വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുപോലെ തന്നെ ഈ കാലയളവില്‍ നമ്മുടെ ഇതു സംബന്ധമായ പ്രവര്ത്തനങ്ങളിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നമുക്ക് നന്മയിലേക്ക് പോകേണ്ടതായുണ്ട്.
ഫേസ്ബുക്കിനെ പലതരത്തിലാണ് ഉപഭോക്താക്കളുപയോഗിക്കുക. ചിലര്‍ തികച്ചും നേരം പോക്കാനുള്ള ഉപാധിയായും ചിലര്‍ മറ്റെല്ലാം മറന്നു കുറച്ചു സമയം ചിലവഴിക്കാനും, ചിലര്ക്ക് എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തു താന്‍ ആരാണെന്നു കാണിക്കാനും ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ ബന്ധങ്ങള്‍ നിലനിര്ത്താനും താങ്കള്ക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞറിയിക്കാനുമുള്ള മാധ്യമമായും ഉപയോഗിക്കുന്നു. എങ്ങിനെയായാലും എല്ലാതരക്കാരെയും നല്ലരീതിയില്‍ ആകര്ഷി്ക്കുന്നു ഫേസ് ബുക്ക്.

                   ഫേസ് ബുക്കില്‍ പ്രൊഫൈല്‍ എന്ന് പറയുന്നത് അവരവരെകുറിച്ചു മറ്റുള്ളവരെ അറിയിക്കാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇടമാണല്ലോ.. അതില്‍ അവരവരുടെ പടം വയ്ക്കുവാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ആളുകളും പടം വയ്ക്കുന്നു, സ്ത്രീകള്‍ ഒരു പക്ഷേ സുരക്ഷ ഭയന്ന് മറ്റു പലപടങ്ങളും വയ്ക്കുന്നു. ചിലര്ക്ക് പടം വയ്ക്കാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ അവര്‍ ആ ഭാഗം വെറുതെ വിടുന്നു. അതൊക്കെ സ്വീകാര്യമായി എടുക്കാവുന്നതാണ്. പക്ഷേ തന്റെ് പടത്തിനു പകരം ജന്മം നല്കിയ സ്വന്തം അച്ഛന്റെയോ അമ്മുടെയോ പടം പോലും വയ്ക്കാതെ അന്തമായ ആരാധനയുടെ പേരില്‍ നടീ നടന്മാരുടെ പടങ്ങള്‍ വയ്ക്കുന്നത് കുറഞ്ഞ അളവിലെങ്കിലും അവരവരുടെ വ്യക്തിത്വത്തെ അവരവര്‍ തന്നെ കുറഞ്ഞു കാണുന്നതുകൊണ്ടല്ലേ?, എന്നൊരു സംശയം. നമ്മുടെ കഴിവുകളിലും നമ്മുടെ ശരീര ഘടനയിലും നമ്മള്‍ അഭിനന്ദിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇങ്ങനെയൊരു ഭാഗത്തേക്ക്‌ പോകാനുള്ള അവസരം കാണുന്നു. കഴിവുകളില്‍ സ്വയം അഭിനന്ദിക്കാതെ മറ്റുള്ളവരുടെ അഭിനന്ദനത്തിനു കാത്തു നില്ക്കുമ്പോള്‍ നമ്മളെ നാം സ്വയം താഴ്തുകയാവും ചെയ്യുക. അതിലും മോശമായി പല വന്യജീവികളുടെപടങ്ങളും ( സിംഹം, പുലികള്‍, മിക്കതും കോപാകുലമായവ) കൂടാതെ ഇരുട്ടിലേക്ക് മറഞ്ഞു പോകുന്ന മുഖചിത്രങ്ങളും , രക്തത്തില്‍ കുതിര്ന്നയ പടങ്ങള്‍ വയ്ക്കുന്നവരും പ്രേത ഭൂതങ്ങളുടെ പടങ്ങള്‍ വയ്ക്കുന്നവരും ശരിക്കും നിങ്ങളുടെ പ്രവര്ത്തികള്‍ കൂടി ഒന്നു നിരീക്ഷണ വിധേയമാക്കിയാല്‍ മനസിലാകും നിങ്ങളുടെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഈ പ്രവര്ത്തികള്‍ക്കു പിന്നിലുള്ള പ്രേരണ എന്താണന്ന്. അടിക്കടി മുഖപടങ്ങള്‍ മാറ്റുന്നവരും ഒരുതരത്തില്‍ ലൈക്‌ ക്കും കമന്റും ഒക്കെത്തന്നെയാണ് പ്രതീക്ഷിക്കുക. ഞാന്‍ മനസിലാക്കിയിടത്തോളം അറിഞ്ഞോ അറിയാതയോ നെഗട്ടീവുകള്‍ ഇഷ്ടപ്പെടുന്ന, നെഗട്ടിവുകളില്‍ വളരെയധികം ആകൃഷ്ടരാണവര്‍. ഈ കണക്കില്‍ നിങ്ങള്‍ മുന്നോട്ടു പോയാല്‍, ഒരു പരിധിക്കപ്പുറം നിങ്ങള്‍ നെഗട്ടിവിന്റെ പിടിയിലായാല്‍ പിന്നെ നിങ്ങളിലേക്ക് വരുന്നത് മുഴുവന്‍ നെഗട്ടിവും ആയിരിക്കും, അന്ന് പെട്ടെന്നൊരു തിരിച്ചുവരവ്‌ അസാധ്യമായിരിക്കും. നിങ്ങള്ക്ക് വിചാരിക്കുന്നതിലധികം ലൈക്ക്കളും comment കളും ഇങ്ങനെയുള്ളതിനു കിട്ടും, ആ ലൈക്ക്കാരുടെ പ്രൊഫൈല്‍ കൂടി ഒന്നു നോക്കിയാലറിയാം അതെങ്ങിനെയെന്ന്. ഇവിടെ നെഗടിവിനെ പിന്താെങ്ങാന്‍ വളരെയധികം ആളുകളുണ്ട്, പക്ഷേ പോസിടിവിനില്ല, അത് കേള്ക്കാ നും ഇഷ്ടവുമല്ല, കാരണം നെഗടിവിന്റെ അളവ് പരിധിക്കപ്പുറം കൂടിപ്പോയി. അതിനാല്‍ ഇന്ന് തന്നെ നല്ല രീതിയില്‍ ചിന്തിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക. എന്ന് വിചാരിച്ചു പ്രൊഫൈല്‍ പിക്ചര്‍ ഉള്ളവരെല്ലാം പോസിറ്റീവ് ആണ് എന്നുപറയാനും കഴിയില്ല്യ ട്ടോ. പിക്ചര്‍ ഇടാത്തവര്‍ ഏതു തരക്കാരെന്നും അറിയില്ല. ഒരുകാര്യം കൂടി ഓര്മ്മിപ്പിക്കാം ഇവിടെ പോസിറ്റീവ് മാത്രമായി ആരും ഇല്ല, പക്ഷേ എത്രത്തോളം നെഗടിവുകള്‍ നമ്മള്‍ കുറയ്ക്കുന്നുവോ അത്രത്തോളം നമ്മള്‍ പോസിടിവും ആകും നന്മകള്‍ സംഭവിക്കും ജീവിതം സന്തോഷകരമാകും, പക്ഷേ അതിനു പണവും പദവിയും വേണ്ടുവോളം ഉണ്ടാകും എന്നും അര്ത്ഥസമില്ല.

                     ഓരോ ദിവസവും തുടങ്ങുന്ന നമ്മുടെ പ്രഭാതങ്ങള്‍ ഊര്ജ്ജുസ്വലമാക്കണം അതിനു ജ്യാതി, മത, വര്‍ഗ ഭേതമെന്ന്യേ  പ്രാര്‍ത്ഥനകള്‍  നടത്തുക. ഒരു പ്രത്യേക അപേക്ഷ രാവിലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കലും  പത്രം വായനയും ഫേസ് ബുക്ക് വിശേഷങ്ങള്‍ അറിയലും കഴിയുമെങ്കില്‍ എഴുന്നേട്ടുടന്‍ ചെയ്യുന്നതിന് പകരം കുറച്ചുകൂടി സമയം കഴിഞ്ഞു ചെയ്യുന്നതായിരിക്കും നല്ലത്. കാരണം നമുക്കെല്ലാമറിയാം ഇന്നത്തെ വാര്ത്ത കളിലും മാധ്യമങ്ങളിലും മുഴുവന്‍ നമുക്കായി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍. കുറച്ചു കാലങ്ങള്ക്ക് മുന്പുനവരെ ചൂടു ചായയോടൊപ്പം ചൂടു വാര്ത്ത കളും അതിരാവിലെതന്നെ അകത്താക്കിയിരുന്ന നമ്മളോരോരുതരെയും ഇന്ന് കാത്തിരിക്കുന്നത്, ചുടു ചോര തന്നയാണ്. അതൊക്കെ വായിച്ചു രാവിലെ തന്നെ മനസ്സില്‍ നെഗട്ടിവുകള്‍ കുത്തിനിറച്ചാല്‍ നമ്മള്‍ മാറുക നെഗടിവിന്റെ ആരാധകരായിട്ടാകും. ഇന്ന് നമുക്ക് ചുറ്റുമുള്ളത് വലിയൊരളവില്ത‍ന്നെ നെഗടിവുകളാണ്. നെഗടിവുകള്‍ കൂടുന്നവരിലാണ് അമിതമായ ദേഷ്യവും സഹനശക്തിയുടെ കുറവും, എപ്പോഴും എന്തെങ്കിലും ഒരു വേണ്ടാത്ത വാക്കും പറഞ്ഞുകൊണ്ടിരിക്കുന്നതും. അവരുടെ മനസ് എപ്പോഴും അസ്വസ്ഥമായിക്കൊണ്ടിരിക്കും. അവര്‍ കാണുന്നതെല്ലാം കുറ്റവുമായിരിക്കും. ഇത്തരക്കാരാണ് അവരുടെ മനസമാധാനം നശിപ്പിക്കുന്നതിനു പുറമേ മറ്റുള്ളവരുടെ കൂടി മനസമാധാനം നശിപ്പിക്കുന്നതും. നമുക്കാകെയുള്ള ഒരു സമാധാനം ‘’ എല്ലാവരും അങ്ങിനെയാണല്ലോ, ഞാന്‍ മാത്രമല്ല’’ പിന്നെ എന്താ കുഴപ്പം? എന്നുള്ളതാണ്, പിന്നെയുമുണ്ട് അവര്ക്ക് പറയാന്, ‘’നാടോടുമ്പോള്‍ നടുകെ ഓടാണമത്രേ’’ അതിനോടും ഞാന്‍ യോജിക്കുന്നു. പക്ഷേ ഓടുമ്പോള്‍ നാടും പടയും കാണും, പക്ഷേ കിടക്കുമ്പോള്‍ താനും പായയും( ഇപ്പോള്‍ ബെഡ് ആണേ) മാത്രമേ കാണുകയുള്ളൂ. നടുകേ ഓടി അടികിട്ടി വീണവര്‍ അക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനും പോകുന്നില്ല. അവര്‍ ഓടുന്നത് മാത്രമേ നമ്മള്‍ കാണുന്നുളൂ. അതുകൊണ്ട് ഓരോന്നും ചെയ്യുന്നതിനു മുന്‍പ് ചിന്തിക്കുക. , എല്ലാവരും ചെയ്യുന്നു എങ്കിലും അതൊരു നല്ലകര്യമാണോ? ഞാനും ചെയ്യേണ്ടതുണ്ടോ? എന്ന് സ്വയം ആലോചിക്കുക.
                      അടുത്ത സമയത്ത് വന്ന വളരെ നല്ല ഒരു കാര്യമായിരുന്നു കവര്‍ പിക്ചര്‍, കുടുംബസമേതം നില്ക്കു ന്ന പടങ്ങളോ, നല്ല സീനറികളോ അല്ലങ്കില്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ പ്രദര്ശിുപ്പിക്കാനും പെട്ടെന്ന് ശ്രദ്ദ ആകര്ഷിക്കാനും കഴിയുന്ന പ്രൊഫൈലിലെ ചിത്രഭാഗം, അതിലും വളരെ മോശമായതും രക്തക്കറയുള്ളതുമായ ചിത്രങ്ങള്‍ നിറക്കുന്നവരും കുറവല്ല, നിങ്ങളും ഒന്നു ശ്രദ്ടിച്ചാല്‍ നല്ലതാണു. ഇന്ന് നമ്മുടെ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്ന പ്രായം കുറഞ്ഞ അദ്ധ്യാപകരില്‍ പലരിലും ഇങ്ങനെയൊക്കെ കാണുകയുണ്ടായി. മറ്റുള്ള ആള്ക്കാരില്‍ നിന്നും വ്യത്യസ്തമായി അത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷം ചെയ്യും. അധ്യാപകരോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കാരണം ഒരു നല്ല കാര്യം അവര്‍ കേട്ടാല്‍ അവരുടെ ജോലിയോടോപ്പോം തന്നെ അത് പലതായി വിഭജിച്ചു പല കുടുംബങ്ങളിലുംഎത്തും, അത് നമ്മുടെ സമൂഹത്തിനു മുതല്‍ക്കൂട്ടുമാകും .. അപ്പോള്‍ കവര്‍ പിക്ചര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഒരു കാര്യം ഓര്മവയ്ക്കുക.
                     മാനസികാവസ്ഥകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നവര്ക്ക ഒരു സഹായകമായി അതും സാധിച്ചു. നെഗറ്റീവ് ആയിട്ടുള്ള സ്റ്റാറ്റസ് updates പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. നമ്മുടെ പ്രശ്നവും വിഷമവുമൊക്കെ നാം മാത്രം അറിഞ്ഞാല്‍ പോരേ? ആദ്യം കേള്ക്കുമ്പോള്‍ അത്ഭുതം പിന്നെ അതില്‍ കാര്യമില്ലല്ലോ. ഒരു പോസിറ്റീവ് എനര്ജിു കൊടുക്കാന്‍ കഴിയില്ലങ്കിലും നെഗറ്റീവ് എനര്ജി പകരാന്‍ അനുവദിക്കാതിരിക്കുക.
നമ്മുടെ ടൈം ലൈനിനെ നമ്മുടെ മനസായി തന്നെ കാണുക അപ്പോള്‍ മനസിലാകും എന്തുചെയ്യാം?, എന്താണ് ചെയ്യേണ്ടാതത് എന്ന്......നമ്മുടെ ടൈം ലൈനിലേക്ക് വരുന്ന പോസ്റ്റുകളും, നമ്മളായിട്ടു ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം തന്നെ ഒരു നെഗറ്റീവ് എനര്ജി ഉള്ളതല്ല എന്ന് ഉറപ്പുവരുത്താനുള്ള കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. തമാശയായിട്ടുള്ള പോസ്റ്റ്‌ ആണങ്കില്‍ പോലും അതിലെ നെഗടിവിന്റെ അളവുകൂടുതലാണങ്കില്‍ അതും ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നിനും നമ്മുടെ ‘’തലക്കനം’’ അനുവദിക്കാത്തതാണ് നമ്മളെ എന്തിനും പ്രേരിപ്പിക്കുന്നത്. നമ്മെ ഒന്നുയര്ത്തി കാണിക്കണം അതിനായി എന്തു വഴിയും സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു ഇന്നത്തെ സമൂഹം. മോശമായ പത്രവാര്ത്തികളും, അന്യ നാടുകളില്‍ നടക്കുന്ന നമ്മുടെ സംസ്കാരത്തിന് ചേരാത്ത വാര്ത്തകളും പ്രചരിപ്പിക്കുവാനും ആ നെഗടിവും മറ്റുള്ളവരെ കുറച്ചുകൂടി മോശമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ വാര്ത്തകള്‍ നമ്മള്‍ വഴി മറ്റൊരാളിലേക്ക് എത്താന്‍ നമ്മള്‍ കാരണമാകാതെ ശ്രദ്ദിക്കണം. എന്റെ ഒരു സുഹൃത്ത് ഇങ്ങനെ ചെയ്തിരുന്നു എന്തായാലും ഒരു പ്രാവശ്യം പറഞ്ഞപ്പോള്‍ തന്നെ ആളിന് മനസിലായി അതില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇവിടെ നൂറുകണക്കിന് ഓണ്‍ലൈന്‍ പത്രങ്ങളുണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍. ഇന്നത്തെ പത്രങ്ങള്‍ ചെയ്യുന്നത് പത്രധര്മിമല്ല എങ്കിലും അവരതു ചെയ്തോട്ടെ, കാരണം നമുക്ക് നമ്മുടെ പ്രവര്ത്തികള്‍ നല്ലതാക്കാം. അതുപോലെ തന്നയാണ് മോശമായ സിനിമ സംഭാഷണങ്ങള്‍ ചിത്രങ്ങളായി വരുന്നത്, അതും നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്പ് ആലോചിക്കുക, ‘’ഇത് ഒരു നല്ല കാര്യമാണോ? ഇത് ഞാന്‍ ചെയ്യണോ?’’ എന്ന് . എല്ലാതിനുമുള്ള എല്ലാവരുടെയും മറുപടി ‘’ just for fun ‘’ എന്നാണ്.

                     അതും വിചിത്രമാണ് തമാശകള്‍ ആണങ്കില്‍ പോലും അതും ചിന്തയില്‍ നിന്നല്ലാതെ വരികയില്ല, എന്നറിയാമല്ലോ. നമ്മുടെ ചിന്തകളാണ് നമ്മുടെ വാക്കുകളായി മാറുന്നത്, വാക്കുകള്‍ പ്രവൃത്തികളായും, പ്രവര്ത്തികള്‍ നമ്മുടെ സ്വഭാവമായും അത് നമ്മുടെ വ്യക്തിത്വമായും മാറുന്നു. അങ്ങിനെയെങ്കില്‍ നമ്മുടെ ചിന്തകളെ നേരായി നയിക്കാനും, മോശമാണന്നു തോന്നിയാല്‍ അതിനെ വാക്കും പ്രവര്ത്തികളുമാകുന്നതിനു മുന്‍പുതന്നെ അറിഞ്ഞില്ലാതാക്കിയാല്‍ കാലക്രമത്തില്‍ നമ്മുടെ ചിന്തകള്‍ നേര്‍വഴിക്കു മാത്രമാകും നീങ്ങുക. മറ്റുള്ളവരില്‍ നിന്നും നമ്മളിലേക്ക് വരുന്ന കാര്യങ്ങളും ഇതുപോലെ തന്നയാണ്, പോസിടിവിനെ സ്വീകരിക്കുക ഉള്ക്കൊുള്ളുക നെഗടിവിനെ ഇല്ലാതാക്കുക, മറ്റൊരാളിലേക്ക് പകരാന്‍ അനുവദിക്കാതിരിക്കുക.

                   ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം ഇന്ന് ജോലിക്കായി ഇന്റര്‍വ്യൂ വിനു പോകുമ്പോള്‍ അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ
ഫേസ് ബുക്കിന്റെയും twitter ന്‍റെയും നിങ്ങളുടെ പ്രൊഫൈലുകള്‍ ആവശ്യപ്പെടാറുണ്ട് . അതില്‍ നിന്നും നിങ്ങള്‍ ഏതു തരത്തിലുള്ള വ്യക്തിയാണെന്ന് മനസിലാക്കാനാണ് അവര്‍ ശ്രമിക്കുക. അതിനാല്‍ തികച്ചും പോസിറ്റീവ് ആയി തന്നെയിരിക്കാന്‍ മനസ് വയ്ക്കുക.
                     ഇന്നു പുറത്തിറങ്ങുന്ന സിനിമകളില്‍ വളരെ മോശമായ തരത്തിലുള്ള സംഭാഷണങ്ങളും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും നമുക്ക് കാണാന്‍ കഴിയും നമുക്കവരെ ഒന്നും ചെയ്യാന്‍ കഴിയില്ല പകരം നമുക്ക് അതെടുക്കാതിരിക്കാം, മറ്റൊരാളിലേക്ക് നമ്മള്‍ വഴി പകര്ന്നു പോകാനുള്ള അവസരം ഒഴിവാക്കാം. നമ്മുടെ ജീവിതത്തെ പോസിറ്റീവ് കൊണ്ട് നിറയ്ക്കാനും നന്മകള്‍ നിലനിര്ത്താനും സന്തോഷകരമാക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് തന്നയാണെന്ന് തിരിച്ചറിയുക,

                     പ്രൊഫൈല്‍ പിക്ചര്‍ ലൈക് ചെയ്യാനും comment ചെയ്യാനും പറയുന്ന കുഞ്ഞനുജന്മാരോടും ഒന്നേ പറയാനുള്ളൂ, ദയവായി അതില്‍ നിന്നും പിന്മാറണം, നിങ്ങളെ വ്യക്തിപരമായി മറ്റുള്ളവര്‍ ഇഷ്ടപ്പെടാന്‍ നിങ്ങളുടെ സംസാരഭാഷയും വിനയവും സംസ്കാരവും നിങ്ങളുടെ പ്രവര്ത്തികളും ആയുധമാക്കൂ. ‘’എങ്ങിനെയും എന്നെ ഉയര്ത്തി കാണിക്കണം’’ എന്ന കടും പിടിത്തം വിടുക, പകരം, ‘’എനിക്ക് നല്ലത് ചെയ്യണമെന്നും എന്റെ ജീവിതത്തില്‍ നന്മകള്‍ ഉണ്ടാകണമെന്നും അത് മറ്റാരെയും കാണിച്ചു അവര്‍ പറയുന്നത് കേള്ക്കുരമ്പോഴാണ് എനിക്ക് സന്തോഷമാകുന്നതെന്നുമുള്ള വിചാരത്തെ ബോധപൂര്വ്വം ഇല്ലാതാക്കിയാല്‍ മതി.’’
ഇതില്‍ പറഞ്ഞത് മുഴുവനും തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. കാരണം നിങ്ങളുടെ പ്രൊഫൈല്‍ നിങ്ങളുടെ picture column, നിങ്ങള്ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ കുറച്ചൊക്കെ നന്മകളുള്ളവര്‍ അവര്‍ അറിഞ്ഞും അറിയാതയും ചെയ്യുന്ന തിന്മകളെ ചൂണ്ടികാട്ടി അതില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഒരവസരം കാണിക്കുന്നു അത്രമാത്രം. വായിക്കാന്‍ മനസ് കാണിച്ചതിന് നന്ദി, സര്‍വോപരി പ്രപഞ്ച സൃഷ്ടാവിനും ഈ മുഖപുസ്തകതിനും നന്ദി. അഭിപ്രായങ്ങള്‍ അറിയിക്കാം, നിങ്ങളുടെ അഭിപ്രായങ്ങള്‍ നെഗറ്റീവ് ആയി മറ്റുള്ളവരെ ചിന്തിപ്പിക്കുന്നവയാണങ്കില്‍ ദയവായി മെസ്സേജ് വഴി മാത്രം അറിയിക്കുക നമുക്ക് ചര്ച്ച ചെയ്തു പരിഹരിക്കാം. നന്ദി നമസ്കാരം.

                         ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.

https://www.facebook.com/groups/entekuthikurippukal
https://www.facebook.com/groups/manavasevamadhavasevaidamnamama
https://www.facebook.com/groups/chinthamrutham


2. വിവാഹ ക്ഷണ പത്രിക Wedding Invitation

പ്രിയ ബന്ധുവിന് നമസ്കാരം,

                  പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ ചെയ്തു പോകുന്നതും ഇനി ഓര്‍ത്താല്‍ തന്നെ കുറച്ചു പേരെങ്കിലും അഭിമാനത്തിന്റെ പേരില്‍ വേറിട്ട്‌ ചിന്തിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാമെന്ന് വിചാരിക്കുന്നു.
മാതാവും മാതൃഭൂമിയും മാതൃഭാഷയും നമുക്ക് തികച്ചും മഹത്തരം തന്നെയാണ് അന്നും ഇന്നും, എന്നും, പക്ഷെ നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനുള്ള അവകാശം നമ്മള്‍ നമ്മുടെ സമൂഹത്തിനു വിട്ടു കൊടുത്തപ്പോഴും നന്മയും തിന്മയും തിരിച്ചറിയാതെ സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ എന്തു ചെയ്യുന്നുവോ അത് നന്മ, അതാണ് ശരി എന്ന വിശ്വാസവും നമ്മളില്‍ വന്നു കൂടിയപ്പോള്‍ നമ്മുടെ ദിവസങ്ങള്‍ ധന്ന്യമാക്കാനുള്ള പ്രവര്ത്തികളെല്ലാം തന്നെ ദുരാചാരങ്ങളായിമാറി. കാലം പിന്നെയും സഞ്ചരിച്ച് മുകളില്‍ പറഞ്ഞ മൂന്നു സംഗതികള്‍ എന്താണെന്നു കൂടി അറിയാതായപ്പോള്‍ അഭിമാനമാണെന്നു കരുതി സ്വയം അഭിനന്ദിച്ച് അപമാനതിലേക്ക് പോയി. ഇപ്പോള്‍ നില്ക്കു ന്ന സ്ഥാനം എവിടെ എന്നറിയില്ല എങ്ങോട്ട് പോകണമെന്നറിയില്ല, എവിടെ നിന്നു വന്നൂന്നു കൂടി അറിയാത്തവരെ നമ്മള്‍ എങ്ങിന്യാ കുറ്റം പറയുക.

                   മലയാളമറിയാത്ത ഒരു വ്യക്തി പോലും പങ്കെടുക്കാത്ത വിവാഹമാണങ്കിലും ക്ഷണ പത്രിക മലയാളത്തില്‍ അച്ചടിക്കുന്നത് അപമാനമായിക്കരുതുന്ന ഒരുസമൂഹത്തെയാണ്‌ നമുക്കിന്നു കാണാന്‍ കഴിയുന്നത്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ക്ഷണ പത്രിക കണ്ടപ്പോള്‍, മലയാളത്തില്‍ അച്ചടിച്ചതിനു ആ സുഹൃത്തിനെ അഭിനന്ദിച്ചപ്പോള്‍ ആളു പറഞ്ഞത്, നവ വധുവിനു ഇംഗ്ലീഷില്‍ മതിയെന്നായിരുന്നു അത്രേ. കാരണം കൂടെ പഠിക്കുന്നവരൊക്കെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണത്രേ അപ്പോള്‍ ഈ സുഹൃത്ത്‌ പറഞ്ഞു ‘’കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ നീ വീട്ടുകാരോട് അതിന്‍റെ അര്‍ഥം മലയാളത്തില്‍ പറഞ്ഞു കൊടുക്കേണ്ടി വരും’’ എന്ന്. അങ്ങിനെ എന്തായാലും മലയാളത്തില്‍ പുറത്തിറങ്ങി ക്ഷണക്കത്ത്.

                      നമ്മുടെ മാതൃ ഭാഷയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക്തന്നെയാണ് എന്നറിയുക. അത് ഇങ്ങനയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക ഇംഗ്ലീഷിലും ക്ഷണക്കത്ത് അടിക്കാം അത് മലയാളമാറിയാത്തവര്ക്ക്ക കൊടുക്കാം. പക്ഷെ മലയാളത്തെ ഒഴിവാക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇനി ഇപ്പോള്‍ ബംഗാളിയിലോ ഹിന്ദിയിലോ കൂടി കുറച്ചു പത്രിക അടിക്കേണ്ടിവരുമെന്നും തോനുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ . എന്തായാലും കാത്തിരുന്നു കാണാം.

                      ഒരു ചെറിയ സംഭവം കൂടി അറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. വിവാഹം എന്നത് ഒരു പുതു ജീവിതം തന്നെയാണല്ലോ? നമ്മള്‍ അങ്ങിനെ ഒരു ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്പ് നമ്മോടൊപ്പം തന്നെ ഈ സമൂഹത്തില്‍ ജീവിക്കുന്ന എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളാലും അപകടങ്ങളാലും അവശതയനുഭവിക്കുന്ന അനേകം ആളുകള്‍ ഇന്നുണ്ട്, അതില്‍ ഒരാളെയെങ്കിലും കണ്ടെത്തി അവര്ക്കൊരു ചെറിയ സഹായം ചെയ്യണം, നിങ്ങളുടെ പുതു ജീവിതത്തിനു മുന്നോടിയായിട്ട് . ഇന്ന് ഒരു കല്യാണത്തിന് നമ്മള്‍ ചിലവാക്കുന്ന തുക എത്രയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ, അതോടൊപ്പം ഇതും ഒരധിക ചിലവായി കാണാതെ നിങ്ങള്‍ ചെയ്യണം. കൂടാതെ നിങ്ങളുടെ വിവാഹ വാര്ഷിികങ്ങളിലും ഈ ഒരു ദാന കര്‍മ്മം ഉള്‍പ്പെടുത്തെണം . നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും ജന്മാദിനങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ പാവങ്ങളെ കൂടി പരിഗണിച്ചുകൊണ്ട്‌ ജന്മദിനം ആഘോഷിക്കുന്ന ആളറിഞ്ഞു തന്നെ ഒരു സഹായം ചെയ്യണം. ജന്മദിനം ആഘോഷിക്കുന്നത് ചെറിയ കുട്ടികളാണങ്കില്‍, ആ കുട്ടികള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഈ നന്മ നിറഞ്ഞ ശീലത്തില്‍ നിന്നും ആ കുട്ടികള്‍ എന്നും മനുഷ്യത്വമുള്ളവരും പാവങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി അവരെ സഹായിക്കുകയും അവരില്‍ നിന്നും ആ കുട്ടികള്‍ എത്രയോ ധന്യരാനെന്നുള്ള തിരിച്ചറിവില്‍ ആനന്തം കണ്ടെത്തുന്നവരും അവരുടെ കഴിവുകളെ തിരിച്ചറിയുന്നവരും അടുത്ത തലമുറയ്ക്കു ഈ ശീലം പകര്‍ന്നു നല്കാന്‍ മുന്‍കൈ എടുക്കുന്നവരുമായിരിക്കും . എങ്ങിനെയുണ്ട്? പ്രത്യേകിച്ചൊന്നും പറയാതെ ഒരു ചിലവുമില്ലാതെ ഒരു നല്ല മനുഷ്യത്വമുള്ള തലമുറയെ വളര്ത്തി ക്കൂടേ, വീട്ടില്‍ നിന്നും അച്ഛനുമമ്മയും പഠിപ്പിച്ചില്ലങ്കില്‍ ഒരു പള്ളിക്കൂടത്തിലും പഠിപ്പിക്കില്ല ഇത് കേട്ടോ...

                        ഇനി സഹായം ചെയ്യുവാനായി പാവപ്പെട്ടവരെ ആരെയും കുട്ടുന്നില്ല എങ്കില്‍ അവരെയും കാണിച്ചു തരാം നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം ആളിനെ. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ബന്ധപ്പെട്ടു ശരിക്കും സഹായം ആവശ്യമുള്ള ആളാണെന്നും ആളിന്റെ ഇപ്പോഴുള്ള അവസ്ഥയുമൊക്കെ ഉറപ്പാക്കുക നിങ്ങളുടെ ഉത്തരവാദിത്വമാണ്. വിവാഹം കഴിഞ്ഞവര്‍ക്കും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ലങ്കില്‍ ചെയ്യാം കേട്ടോ, കാത്തുനില്ക്കേണ്ട.
ഇതില്‍ പറഞ്ഞ കാര്യങ്ങളും തികച്ചും വ്യക്തിപരം തന്നെയാണ് നന്നായി ആലോചിച്ചു നോക്കുക, നന്മകള്‍ ചെയ്യാനായി ജീവിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക . വിവാഹിതരാകാന്‍ പോകുന്ന എല്ലാ ബന്ധു ജനങ്ങള്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു കുടുംബജീവിതം ആശംസിച്ചു കൊണ്ട് ശേഷം ചിന്തകള്‍ക്ക് വിട്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി നമസ്ക്കാരം

                      ഈ ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്കു വേദനയും യാതനയും അനുഭവിക്കുന്ന പാവങ്ങളെ കാണാം ഒരു കൈ പിടിച്ചു കഴിയുന്ന മാതിരി സഹായിക്കൂ.....അതാണ് '' മാനവ സേവ, മാധവ സേവ'' ഏവര്‍ക്കും സ്വാഗതം...
         
                       ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.


https://www.facebook.com/groups/manavasevamadhavasevaidamnamam




1.അമ്മ


അമ്മ

സ്നേഹം നിറഞ്ഞ എൻറെ കുടുംബാംഗങ്ങൾക്കോരോരുത്തർക്കും ഹൃദയംനിറഞ്ഞ നമസ്കാരം 
ഇന്ന് കുറച്ചു കാര്യങ്ങള്‍അമ്മമാരുമായി പങ്കുവയ്ക്കാമെന്ന് കരുതുന്നു. ''അമ്മ'' ഓരോ കുടുംബത്തിന്റെയും അടിസ്ഥാനമാണ് അമ്മയുടെ സ്നേഹം. ആ അമ്മ കുറച്ചു കാര്യങ്ങള്‍മനസിലാക്കിയാല്‍, നന്നായി അമ്മയുടെ കര്‍മ്മം ധര്‍മ്മ ബോധത്തോടെ നിര്‍വഹിച്ചാല്‍ഇന്ന് പല കുടുംബങ്ങളിലും നടക്കുന്ന പല പ്രധാന പ്രശ്നങ്ങളും വളരെ നിസ്സാരമായി തന്നെ പരിഹരിക്കാവുന്നതെയുള്ളൂ. അമ്മ എന്നത് വെറും ഒരു വാക്കല്ല, ഒരു മനുഷ്യനുമല്ല അതൊരു പ്രതിഭാസം തന്നയാണ്. അമ്മയ്ക്ക് പകരം നില്ക്കാന്‍അമ്മ മാത്രം. കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് മറ്റാരോ എഴുതിയ അമ്മയെ കുറിച്ചുള്ള കുറച്ചു വരികള്‍ഞാന്‍ഫേസ് ബുക്കില്‍പങ്കു വച്ചപ്പോള്‍എന്‍റെ പ്രായം കൂടിയ സുഹൃത്തും വഴികാട്ടിയും ഉപദേശകനും എന്നെ കൂടുതല്‍എഴുതുവാനും, നല്ല നല്ല കമന്റുകള്‍തന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും എന്‍റെ കര്‍മ്മ മണ്ഡലത്തെ വികസിപ്പിക്കുവാനും അങ്ങേയറ്റം പ്രയത്നിക്കുന്ന ശ്രീ ഗോപന്‍അവര്‍കള്‍അതിനു ഒരിക്കലും മറക്കാത്ത വിധവും തികച്ചും അര്‍ത്ഥ ഗര്‍ഭവുമായ ഒരു കമന്റ്‌എഴുതുകയുണ്ടായി. ആ വരികള്‍ഇങ്ങനെയാണ്.

''എന്‍റെ ഹൃദയത്തിലുണ്ട് രണ്ടക്ഷരം മാത്രമുള്ളൊരു കവിത
എന്റെതില്‍മാത്രമല്ല സ്നേഹമെന്ന വികാരം തൊട്ടറിഞ്ഞ ഏവരിലുമുള്ള കവിത
ജ്യതിയോ മതമോ പ്രായമോ വര്‍ഗമോ യാതോന്നുമില്ലാതെ വാത്സല്യത്തിന്റെ കരുത്തില്‍
ഹൃദയത്തില്‍സ്വയമുത്ഭവിക്കുന്ന കവിത''
അദ്ദേഹത്തിന്‍റെ കമന്റ്‌: Gopan Dombivli മലയാളത്തിലും തമിഴിലും അമ്മ
“തായ്” എന്നും, “മാ” എന്നും പറയും
വേണ്ടിവന്നാൽ “തള്ള”യെന്ന് തള്ളിയും പറയും.
മദറെന്നും മമ്മിയെന്നും മറുമൊഴി
എന്നാലാദി ഗുരുവാണെന്റമ്മ
പ്രത്യക്ഷബന്ധമോ പൊക്കിൾകൊടി.
എന്നെ താലോലിക്കുമ്പോഴും തലോടുമ്പോഴും
എന്റെ മൃദുലശരീരം വേദനിക്കരുത്
അതുകൊണ്ടെന്റമ്മക്ക് മീശയും താടിയുമില്ല.
പരുപരുത്ത ശബ്ദവുമില്ല
അമ്മിഞ്ഞപ്പാലും കരുതലും
ഞാനമ്മയുടെ മടിയിൽ സുരക്ഷിതം.
ആ അമ്മ ചൂണ്ടിത്തരുന്നതാണച്ഛൻ
അപ്പോൾ അമ്മ സത്യവും അച്ഛനൊരു വിശ്വാസവും.
29 January at 16:23 · Unlike ·1
     

            കുടുംബത്തില്‍മൂല്യബോധമുള്ള അമ്മമാര്‍ഉണ്ടാകുമ്പോള്‍മൂല്യ ബോധമുള്ള മക്കളും സമാധാനം നിറഞ്ഞ അന്തരീക്ഷവും എല്ലാം ഉണ്ടാകുന്നത് നമുക്ക് ചുറ്റുമുള്ള അനുഭവങ്ങളില്‍നിന്നും ജീവിത ചരിത്രങ്ങളില്‍നിന്നും അറിയാവുന്നതാണ്. നമ്മുടെ രാഷ്ട്രപതിയായിരുന്ന രാമേശ്വരം സ്വദേശിയായ ഡോക്ടര്‍എ പി ജെ .അബ്ദുല്‍കലാം അവര്‍കള്‍പറഞ്ഞതനുസരിച് തന്‍റെ മാതാപിതാക്കള്‍ക്ക് പതിമൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത് . അവര്‍ഒരുമിച്ചു കഴിഞ്ഞ സമയത്ത് കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി ക്കൊടുത്ത ഭക്ഷണത്തിന്‍റെ രുചിയും സംതൃപ്തി യും അങ്ങ് രാഷ്ടപതി ഭവനില്‍ഭക്ഷണം കഴിക്കുമ്പോള്‍കിട്ടിയിട്ടില്ല. ഇവിടെ ഓര്‍ക്കാനുള്ളത് അങ്ങിനെ താരതമ്മ്യം ചെയ്യാനുള്ള മനസും അതില്‍രുചി കൂടുതലുള്ളത് അമ്മയുടെ സ്നേഹം അടങ്ങിയ ആ ഭക്ഷനതിനാണെന്ന് നമ്മെ അറിയിക്കുകയാണ്. നരേന്ദ്രനേ വിവേകനന്തനാ ക്കിയത്തിനു പിന്നിലും അമ്മയുടെ സ്നേഹവും പരിലാളനവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അപ്പോള്‍അമ്മ , അമ്മയെകുറിച്ചാണ് പറഞ്ഞു വരുന്നത്,
      
                       അമ്മയ്ക്കാണ് ഒരു കുട്ടിയെ ഒരു വ്യക്തിയാക്കി മാറ്റുന്നതില്‍മുഖ്യ പങ്കു വഹിക്കാനുള്ളത്. ആ അമ്മ അത് തന്‍റെ അമ്മയില്‍നിന്നും കുടുംബത്തില്‍നിന്നും ഉള്‍ക്കൊള്ളാന്‍കഴിഞ്ഞിട്ടില്ലങ്കില്‍ആ പരിചയ കുറവ് വരുന്ന തലമുറകളിലുടനീളം കാണപ്പെടുന്നതാണ്. ഇന്ന് അമ്മമാര്‍ക്കിടയിലുള്ള കുടുംബത്തിനെ പുരോഗതിയിലക്ക് നയിക്കുന്നതിനുള്ള അറിവ് കുറവുകളും ഓരോ പ്രശ്നങ്ങള്‍വരുമ്പോള്‍അതിനെ അതിജീവിക്കുവാന്‍പാടുപെടുന്ന മാനസിക സംഖര്‍ഷങ്ങളും നിരവധിയാണ്. നമ്മുടെ ആഹാര രീതിയില്‍വന്ന മാറ്റങ്ങളുടെ ഫലമായി പുതിയ തലമുറകളിലെ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്ല്യം. , ബാല്യം ആസ്വദിച്ചു, അതിന്‍റെ പൂര്‍ണതയില്‍അറിയേണ്ടതും നല്ലതിനെ തിരിച്ചറിയാനുമുള്ള കഴിവ് പരിചയപ്പെട്ടു വരുന്നതിനു മുന്‍പേ ബാല്യകാലം വിട്ടു കൌമാരക്കരായി മാറുകയും അച്ഛനമ്മമാരുടെ ഉത്തരവാദിത്വം ഒരു നാഴികയ്ക്ക് മുന്‍പേ തീര്‍ക്കാനായി പെണ്‍കുട്ടികള്‍ക്ക് 18 വയസ് തികയാന്‍ഉള്ള കാത്തിരിക്കലും കൂടിയാകുമ്പോള്‍വിവാഹ ശേഷം വന്നു കൂടുന്ന ഉത്തരവാദിത്വങ്ള്‍ക്കു മുന്നില്‍പകച്ചു നില്‍ക്കുന്ന നമ്മുടെ പുതിയ തലമുറയിലെ അമ്മമാര്‍ക്ക് ആവശ്യത്തിലധികം മാനസിക വളര്‍ച്ച കൈവരുന്നില്ല എന്നാണ് കാണാന്‍കഴിയുന്നത്. പ്രായം കൂടിയ അമ്മമാരനങ്കില്‍തന്നെ അവര്‍ക്കുകൂടിയും എന്താണ് ചെയ്യേണ്ടത് എന്നറിയാത അവസ്ഥയിലാണ്. കാരണം അവര്‍വിചാരിച്ചത് നമ്മളെല്ലാം വളര്‍ന്നപോലെ നമ്മുടെ കുട്ടികളും വളരും ജീവിക്കും എന്നാണ്, നമ്മുടെ സംസ്കാരത്തില്‍നിന്നും വളരെയധികം അകലം പാലിച്ചു നില്‍ക്കുന്ന നമ്മള്‍നന്നായി മനസ് വച്ചങ്കില്‍മാത്രമേ ശാന്തവും മനസമാധാന പരവുമായ ഒരു ജീവിതത്തിലേക്ക് ഇനി എത്തി ചേരുകയുള്ളൂ എന്ന് അടിവരയിട്ടു പറയേണ്ട കാലം വളരെയധികം അതിക്രമിച്ചിരിക്കയാണ്.
                      
                        ഈ വിഷയങ്ങള്‍കൈകാര്യം ചെയ്ത് തന്‍റെ അടുത്ത തലമുറയെ നല്ല വഴിയിലേക്ക് നയിക്കുവാന്‍എല്ലാ അമ്മമാരും മുന്‍കൈ എടുക്കണമെന്നുള്ള അപേക്ഷയോടെ കുറച്ചു കാര്യങ്ങള്‍പങ്കു വയ്ക്കാനായി ആഗ്രഹിക്കുന്നു.
                     
                          ജന്മങ്ങളില്‍വച്ചേറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്ന മനനം ചെയ്യാന്‍കഴിവുള്ളവരായ മനുഷ്യരായി പിറന്ന നമ്മളോക്കയും തികച്ചും ഭാഗ്യവാന്മാര്‍തന്നെയാണ്. വിവിധ വര്‍ണങ്ങളാല്‍അണി യിച്ചോരുക്കിയ ഈ പ്രപഞ്ചത്തെ നമുക്ക് കാണാന്‍കഴിയുന്നതും ഇതിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍കേള്‍ക്കാന്‍കഴിയുന്നതുമെല്ലാം വലിയ ഭാഗ്യം തന്നെയാണ്. അതിലും മഹത്തരമായി നാമോരോരോതരും സനാതന ധര്‍മ്മത്തിന്റെ ഉറവിടമായ ഭാരതത്തില്‍, ആര്‍ഷ ഭാരത സംസ്കാരത്തില്‍പിറന്നതും. സംസ്കാരങ്ങള്‍പലതും വന്നു കുറെ കാലങ്ങള്‍ക്ക് ശേഷം പൂര്‍ണമായും നശിച്ചു മണ്ണടിഞ്ഞു പോയി എങ്കിലും എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മത്തിന്റെ വിളഭൂമിയില്‍, പ്രകൃതിയെ ക്കൂടി സംരക്ഷിച്ചുകൊണ്ടുള സംസ്കാര ഭൂമിയില്‍പിറന്നതും. അതില്‍മിതമായ കാലാവസ്ഥയും ഭൂ പ്രകൃതിയിലും മഹത്തരമായ ഈ കേരളത്തില്‍വന്നു പിറന്നതും ഒരു പക്ഷേ മുന്‍ജന്മങ്ങളിലെ പുണ്യം കൊണ്ടായിരിക്കണം. ഇപ്പോള്‍ഉണ്ടായിട്ടുള്ള വര്‍ദ്ദിച്ചു വരുന്ന ചൂടിന്നെയും മഴയെയും കണക്കിലെടുത്താലും വര്‍ഷങ്ങളായി വടക്കന്‍ഭാരതീയര്‍അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ഇപ്പോള്‍നമ്മളും അനുഭവിക്കുന്നു, അത്രമാത്രം.
               
                           ഭാരതീയ സംസ്കാരത്തില്‍നിന്നും വളരെയധികം അകലം പാലിച്ച് ഇന്നും ഭാരതീയനെന്നഭിമാനിക്കുകയും ഭാരതത്തിലും ഭാരതത്തിനു പുറത്തും ഭാരതീയരായി ജീവിക്കുകയും ചെയ്യുന്ന നമ്മളില്‍പലര്‍ക്കും അങ്ങിനെ അഭിമാനിക്കാനും അവകാശപ്പെടനുമുള്ള അവകാശമുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട ഒരവസ്ഥയില്‍എത്തി നില്‍ക്കയാണ്‌നമ്മുടെ പരിഷ്ക്കരിച്ച സംസ്കാരം. അത്രമാത്രം നമ്മുടെ സംസ്കാരത്തില്‍നിന്നും വ്യവസ്ഥകളില്‍നിന്നും നാം അകന്നു മാറി. എന്നാല്‍പുരോഗമനത്തിന്റെ പാതയിലാണോ അതെന്നു ചോദിച്ചാല്‍വ്യക്തമായ ഉത്തരം കിട്ടാതെ അലയുക കൂടിയാണ് നമ്മള്‍.
         
                         മാതൃ ഭാഷയും രാഷ്ട്ര ഭാഷയും സംസാരിക്കാതെ അവരുടെ അടുത്ത തലമുറയെ യാതൊരു ഭാരതീയ സംസ്കാരവും പഠിപ്പിക്കാതെ അമ്മയുടെ ഭാഷയും മാതൃഭൂമിയുടെ ഭാഷയും സംസാരിക്കാനനുവദിക്കാതെ അവരും അഭിമാനിക്കുന്നു സനാതന ധര്‍മ്മികലെന്നു. നിങ്ങള്‍നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ സംസ്കാരം പഠിപ്പിചില്ലങ്കില്‍, എങ്ങിനെയാണ്‌അവര്‍അവരുടെ കുട്ടികളെ പഠിപ്പിക്കുക. അങ്ങിനെ അങ്ങിനെ ഓരോ സാംസ്കാരിക പൈതൃകവും ഇന്ന് നമുക്ക് അന്ന്യ മായി ക്കൊണ്ടിരിക്കുന്നു. മലയാളം സംസാരിക്കുന്നതിനെക്കള്‍ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍അഭിമാനിക്കുന്നവര്‍. മലയാളം സംസാരിക്കാത്ത വിദേശ മലയാളികളുടെ വീട്ടില്‍ഇനി മലയാളം പഠിപ്പിക്കുവാന്‍ആരോ വരും എന്ന് കാത്തിരിക്കുന്നവര്‍. ....ആരും വരില്ല അവനവന്‍റെ മക്കളോട് വീട്ടില്‍english ന്‍റെ ഉപയോഗം കുറച്ചു നിങ്ങള്‍ശീലിച്ചാല്‍കുറച്ചധികം സമയമെടുത്താലും നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ സംസാരിക്കാന്‍ശീലിപ്പിചെടുക്കാം. ഞാന്‍വെറുതെ ഒന്നു നോക്കിയപ്പോള്‍കാണാന്‍കഴിഞ്ഞത് ഹിന്ദിക്കാരും പഞ്ചാബികളും പാകിസ്ഥാനികളും നമ്മുടെ അയാള്‍വാസികളായ തമിഴ് ആളുകള്‍പോലും അവരുടെ കുട്ടികളെ അവരുടെ മാതൃ ഭാഷ സംസാരിക്കാന്‍ശീലിപ്പിക്കുന്നു എന്നാണ്. അതിലും മലയാളിക്ക് പുശ്ചം മലയാളത്തോട്.
     
                          കഴിഞ്ഞ വര്ഷം പൂജവയ്പ്പുമുതലാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍മറ്റുള്ളവര്‍, അടുത്ത തലമുറയിലേക്കു പകരുന്നതിനായി എന്തെങ്കിലും അവരുടെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നുള്ള ഒരു നിരീക്ഷണം ആരംഭിച്ചത്. എന്‍റെ കുറെ സുഹൃത്തുക്കളോട് തന്നെ ചോദിച്ചു ഉത്തരം നിരാശ ജനകം തന്നെയായിരുന്നു. അവര്‍പറഞ്ഞത് പഠിക്കുന്ന സമയത്ത് പൂജ വച്ചിരുന്നു ജോലിയൊക്കെ കിട്ടിയപ്പോള്‍അത് നിര്‍ത്തി എന്നാണ്. പക്ഷേ കുറെ കാര്യങ്ങള്‍പറഞ്ഞു അവരെ മനസിലാക്കിക്കാന്‍ശ്രമിച്ചപ്പോള്‍അവര്‍നന്നായി സഹകരിച്ചു. കഴിഞ്ഞ പ്രാവശ്യം അവരത് ചെയ്യുകയും ചെയ്തു. അതിനു ശേഷം സംസാരിച്ചവര്‍എന്തായാലും ഈ വര്ഷം അവരും വയ്ക്കുമെന്ന് സമ്മതിക്കയും ചെയ്തു.
     
                             ഈ കഴിഞ്ഞു പോയ വിഷു ദിനതോടനുബന്ധിച്ചും കുറെ ആള്‍ക്കാരുടെ അനുഭവങ്ങള്‍പങ്കുവയ്ക്കുകയുണ്ടായി. മറ്റു മത വിഭാഗങ്ങളിലുമുള്ളവര്‍കണി വയ്ക്കുന്നത് കണ്ടപ്പോള്‍ശരിക്കും അഭിമാനം തോന്നി. കാരണം അവരും നല്ലതിനെ സ്വീകരിക്കാന്‍തയ്യാറായിരിക്കുന്നു.അങ്ങിനെ കാണാനാണ് എനിക്കിഷ്ടം. ചിലരുടെ കണികളില്‍ഉള്‍പ്പെടുത്താന്‍കഴിയുന്ന പലതും അവര്‍ഉള്‍പ്പെടുത്തിയില്ല എന്നറിഞ്ഞപ്പോള്‍അവരുടെ മറുപടി തികച്ചും വ്യത്യസ്ത മായിരുന്നു. ''ഉരുളി ഇല്ല്യാത്രേ''... കണിയൊരുക്കാന്‍കഴിയുന്ന സാഹചര്യങ്ങളുടെ പരിധിയില്‍നിന്നുകൊണ്ട് വളരെ നന്നായി അത് ചെയ്യുക. ഓരോന്നും പേരെടുത് പറഞ്ഞു കുട്ടികളെ കാണിച്ചു കൊടുക്കുക. അടുത്ത വര്ഷം അവരും നന്നായിത്തന്നെ അത് നിര്‍വഹിക്കുമെന്ന് വിശ്വസിക്കുന്നു. പിന്നെ വിഷു കൈനീട്ടം എല്ലായിടത്തും ഉണ്ടായിരുന്നു. പക്ഷേ അടുത്ത എന്‍റെ ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷയ്ക്കൊത്ത് കിട്ടിയത് വളരെ ചുരുക്കം ചിലരില്‍നിന്ന് മാത്രമായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അത് കൈനീട്ടം കിട്ടികഴിഞ്ഞിട്ടു നിങ്ങള്‍നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കാലില്‍തോട്ടുതോഴുത് അനുഗ്രഹം വാങ്ങിച്ചോ? അവര്‍അനുഗ്രഹിച്ചോ? എന്നുള്ളതായിരുന്നു. അങ്ങിനെ ചെയ്തവരുമുണ്ട്.പക്ഷേ ഭൂരിഭാഗവും അത് ചെയ്തില്ലായിരുന്നു. അവരോടും ചില കാര്യങ്ങള്‍പറഞ്ഞു കൊടുക്കുകയുണ്ടായി.( ചെയ്യാത്തവരു ണ്ടങ്കില്‍ഇനി വരുന്ന ഒന്നാം തീയതിക്ക് മറക്കേണ്ട )
   
                        പണ്ടൊക്കെ നിങ്ങളില്‍ചിലരെങ്കിലും മലയാളമാസം ഒന്നാം തീയതികളില്‍കൈനീട്ടം വാങ്ങിയിട്ടുണ്ടാകും. കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍കുറച്ചുനാള്‍മുന്‍പുവരെ ഇത് നിലനിന്നിരുന്നു എന്ന് കാണുന്നു.എന്നാല്‍ഇന്നില്ല. ഇതൊക്കെ കാലം നമ്മളില്‍നിന്നും അടര്‍ത്തി മാറ്റിയ ആചാരങ്ങളാണ്‌.ഇതിനെയൊക്കെ ഒന്നു നേരെ കൊണ്ടുവന്നാല്‍നമ്മുടെ അടുത്ത തലമുറയുടെ വഴിതെറ്റിയുള്ള ഓട്ടത്തിന് ഒരു പരിധിവരെ നിയന്ത്രിക്കാം. കുറച്ചു ദിവസം മുന്പ് chat ചെയ്യാന്‍വന്ന ഒരു കുട്ടിയുടെ ആദ്യ മെസ്സേജ് വന്നു. ''plz lyk my prof pict bro'' ( please like my profole picture brother), ഞാന്‍എന്‍റെ പതിവുപോലെ മറുപടി നല്‍കി ''നമസ്തേ'' വീണ്ടും ഇതുതന്നെ ആവര്‍ത്തിച്ചു കുറെ പ്രാവശ്യം. ഞാനും എന്‍റെ മറുപടി മാറ്റിയില്ല ''നമസ്തേ '' തന്നെ തുടര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍പുള്ളിക്കാരന്‍ചോദിച്ചു, ''നിങ്ങള്‍ക്ക് നമസ്തേ യില്‍ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ'' എന്ന്, ഞാന്‍ആദ്യം ഒരു പുഞ്ചിരി വിട്ടു, എന്നിട്ട് പറഞ്ഞു നിന്നെ വീട്ടീന്നുപഠിപ്പിക്കേണ്ടത് നിന്‍റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടില്ല എന്നാല്‍നാട്ടില്‍നിന്നും പഠിക്കാന്‍ശ്രമിച്ചോ അതുമില്ല, അതിന്‍റെ കുഴപ്പമാണ് കണ്ടുവരുന്നത്. നമ്മുടെ ആരുടേയും മാതാപിതാക്കളെ കുറ്റം പറയേണ്ട അവര്‍ചെയ്യേണ്ടിയിരുന്നതായിരുന്നു പക്ഷേ ചെയ്തില്ല. അവര്‍നമ്മുടെ വയറുനിറ യ്ക്കാന്‍അന്നത്തിനുള്ള വക കണ്ടെത്തുന്ന തിരക്കിലായിരുന്നു.പണ്ട് പണ്ട് കാലത്ത് കുടുംബാംഗങ്ങള്‍രാവിലെ പരസ്പരം നമസ്തേ പറയുന്ന ശീലം ഭാരതത്തില്‍ഉണ്ടായിരുന്നു. ആ ഒത്തൊരുമയുടെ നേട്ടങ്ങള്‍അവര്‍ക്ക് അന്നുണ്ടായിട്ടുമുണ്ട്. പിന്നെ കാലം ചെന്നപ്പോള്‍ആചാരങ്ങളെല്ലാം ദുരാചാരങ്ങളായി അനുകരണതിലൂടെ പുതിയ പുതിയ സദാചാരങ്ങള്‍വരികയും ചെയ്തു. നമുക്ക് പഠിക്കാം നല്ല ശീലങ്ങള്‍, അവയെ നമ്മുടെ ജീവിതത്തില്‍പകര്‍ത്താം, അടുത്ത തലമുറയ്ക്ക് കൈമാറാം നല്ലൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കാം, എന്‍റെ കൂടെ നില്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍അടുത്ത മറുപടി വന്നു., ''നമിച്ചു ഗുരോ"
                          
                              ഞാന്‍പറഞ്ഞു അത്രയൊന്നും വേണ്ട, കാര്യങ്ങള്‍ മനസിലാക്കിയാല്‍മതി , എങ്കില്‍ചിരിച്ചുകൊണ്ട് ഒരു നമസ്തേ പറഞ്ഞേ...ആ കുട്ടി പറഞ്ഞു. പിന്നെ ഞാന്‍പറഞ്ഞു നാളെ നീ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍അമ്മയെയും അച്ഛനെയും വീട്ടിലെ മറ്റുള്ളവരെ കാണുമ്പോള്‍അവരോടും പറയണം, നമസ്തേ എന്ന്. സമ്മതിച്ചു. പാവമല്ലേ prof pict ഉം ലൈക്കടിച്ചു. .ഇപ്പോള്‍എന്‍റെ പച്ച ലൈറ്റ് കത്തിക്കിടക്കുന്ന കണ്ടാല്‍അപ്പോള്‍വരും ''നമസ്തേ''.
    
                    അപ്പോള്‍പുതിയ തലമുറ നല്ലകുട്ടികളാണ്അവര്‍പറഞ്ഞാല്‍അനുസരിക്കുന്നവരുമാണ്, ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഒരു പ്രാവശ്യം പറഞ്ഞറിഞ്ഞപ്പോള്‍ആള്‍ക്കാര്‍അതനുസരിചു മാറുന്നുമുണ്ട്. ഇതൊന്നും എന്‍റെ കഴിവല്ല സനാതന  ധര്‍മ്മത്തിന്റെ കഴിവാണ്.
    
                              വീണ്ടും ഈ ഉത്തരവാദിത്വങ്ങളെല്ലാം അടങ്ങിയിരിക്കുന്ന വ്യക്തി അമ്മയാണ്, ഇതെല്ലാം നേരെനോക്കി നടത്തേണ്ടതും അടുത്ത തലമുറയ്ക്ക്പ കരേണ്ടതുമെല്ലാം അമ്മയയതിനാല്‍ ഇനി അമ്മമാര്‍ശ്രദ്ദിക്കണം .
      
                             മനുഷ്യനായി നാമോരോരുത്തരും ജനിച്ചതിനുപിന്നില്‍ആര്‍ഷ ഭാരത മാമുനിമാരുടെ അഭിപ്രായത്തില്‍ഒരു ദേഹി അതിനു യോജിച്ച ഒരു ദേഹം തേടി നടക്കുമത്രേ അതിന്‍റെ കര്‍മ്മങ്ങള്‍നിറവേറ്റുവാന്‍, അതിനായി അത് ശരീരത്തില്‍പ്രവേശിക്കും മൂന്നാം മാസത്തില്‍എന്നാണ്. അതിനുമുന്‍പും മാംസ പിണ്ടത്തിനു ജീവനുണ്ട് പക്ഷേ പൂര്‍ണ ലിംഗ നിര്‍ണ്ണയം നടക്കുന്നത് ഈ സമയതോടെയാണ്. ഏതു ജീവന്‍റെയും പരമമായ ലക്‌ഷ്യം താന്‍ആരെന്നരിയുക എന്നുള്ളതാണ്, നമ്മെ നാമറിയുവാന്‍വേണ്ടിയിട്ടുള്ള ശ്രമമാണ് ജീവിതം. അങ്ങിനെ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ഓരോരുത്തര്‍ക്കും മനസിലാകും അവരവര്‍ആരാണെന്നു, അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ശ്രമിച്ചാല്‍. ദേവി ഗീത അനുസരിച്ച് ഗര്‍ഭസ്ഥ ശിശു ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തേക്കു കടക്കുന്നതിനുമുന്‍പ്‌തന്‍റെ പൂര്‍വ ജന്മവൃത്താന്തങ്ങളെക്കുറിച്ച് മുഴുവന്‍ഒന്നു ചിന്തിക്കുമത്രേ. അതില്‍നിന്നും മനസിലാകും തന്‍റെ ഈ ജീവിത ലക്ഷ്യം തന്നെ അറിയുക, തന്നിലുള്ള ഈശ്വരനെ അറിയുക, താന്‍ഈശ്വരന്‍ആണെന്നറിയുക എന്നുള്ളതത്രേ. അങ്ങിനെ ഈ കുഞ്ഞ് ഒരു ശപഥ മെടുക്കുമാത്രേ - ''ഈ ജന്മം ഞാന്‍ആത്മ സാക്ഷാത്ക്കാരത്തിനായി വിനിയോഗിക്കും '' . അതിനു ശേഷം അപാനവായുവിന്റെ തള്ളല്‍മൂലവും മായയുടെ വിളയാട്ടം മൂലവും ഈ കുഞ്ഞ് അത് മറന്നു പോകുമത്രേ. ഈ ലോകത്തില്‍നന്മയും തിന്മയുമായി നിലനിര്‍ത്തുന്നതില്‍മായയ്ക്കും വലിയ പങ്കുണ്ടത്രേ .
                     1970 -കളില്‍വിശ്വവിഖ്യാതനായ സൈക്കോളജിസ്റായ എബ്രഹാം മാര്‍സലോ മനുഷ്യരുടെ ആവശ്യകതകളുടെ ഒരു പട്ടിക ഉണ്ടാക്കി അതില്‍മനുഷ്യന്‍റെ അഞ്ചാമത്തെ ആവശ്യകതയയയിട്ടു അദ്ദേഹം പറയുന്നതും ''ആത്മ സാക്ഷാത്ക്കാരം'' എന്നുള്ളതാണ്. അതൊരു ജീവിത യാഥാര്‍ത്ഥ്യമാണ്. മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യവുമാണ്.
    
                         അതൊക്കെ മഹര്‍ഷിമാര്‍പറഞ്ഞതായതുകൊണ്ട് തര്‍ക്കത്തിനുള്ള അവസരം തള്ളി കളയവുന്നതല്ല. പക്ഷേ തര്‍ക്കിക്കാന്‍എനിക്ക് നേരമില്ല, ഒരു പ്രഭാഷണത്തില്‍കേട്ടത് ഒന്നു കുറിച്ച് വച്ചു. അതൊന്ന് ഊര്മിപ്പിക്കാമെന്നു കരുതി അത്രമാത്രം.
    
                                          അപ്പോള്‍നമ്മുടെ വിഷയം'' അമ്മ'' ഗര്‍ഭിണികള്‍ശീലമാക്കേണ്ട പ്രാര്‍ത്ഥന രീതികളെ കുറിച്ച് അറിയവുന്നവരുമായി ഒരു സംഭാഷണം നടത്തിയപ്പോള്‍അനുഭവസ്ഥര്‍പറഞ്ഞത് എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിച്ചും വൃത്തിയുള്ള പരിസരങ്ങളിലും സാഹചരിക്കുക. നാമജപം പതിവാക്കുക എപ്പോഴും ഈശ്വര ചിന്തയോടെ ഇരിക്കുക മനസ് ചഞ്ചല മാക്കാതെ വിഷമിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചോര്‍ത്തു വിഷമിക്കാതെ ഇരിക്കുക. വലിയ ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളില്‍പെടാതെ ശ്രദ്ദിക്കണം. അധികം ചൂടും അധികം തണുത്തതുമായ ആഹാരങ്ങള്‍കഴിക്കരുത്, അഞ്ചാം മാസംമുതല്‍കുഞ്ഞ് ശബ്ദങ്ങള്‍ശ്രദ്ദിച്ചു തുടങ്ങു മത്രേ. അപ്പോള്‍എല്ലാവരും കൂടെ ഒരുമിച്ചു സന്ധ്യാനാമം ജപിക്കുക. വയറില്‍കൈവച്ചുകൊണ്ടുള്ള നാമജപങ്ങള്‍ക്ക് ശക്തി കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ലക്ഷ്മി സഹസ്രനാമ സ്തോത്രവും വിഷ്ണു സഹസ്രനാമ സ്തോത്രവുമൊക്കെ ജപിക്കാവുന്നതാണ്. ഇങ്ങനെയൊക്കെ ജനിക്കുന്നകുട്ടികള്‍ബുദ്ദി ശാലികളും അച്ഛനമ്മ മാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നവരും ആയിരിക്കും. ഈ സമയത്ത് മീന്‍വെട്ടും ഇറച്ചി വെട്ടും ഉപേക്ഷിക്കുന്നത് നന്ന്. ഈ വിധ കാര്യങ്ങളില്‍മറ്റു മതസ്ഥരുടെ ജീവിത ചര്യകള്‍എനിക്കറിയില്ല ദയവായി ക്ഷമിക്കുക.
    
                           മൂന്നു വയസുവരെ കുഞ്ഞുങ്ങളെ ലാളിക്കുക. ചെറിയ കഥകള്‍പറഞ്ഞു കൊടുക്കുക. മോശമയിട്ടുള്ള വാക്കുകള്‍അവരുടെ മുന്‍പില്‍വച്ച് ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ അച്ഛനോടും അമ്മയോടും മറ്റുള്ളവരോടും ബഹുമാനതോട് കൂടി സംസാരിക്കുക, ആ കുഞ്ഞിനു വേണ്ടിയെങ്കിലും. ഒരു പക്ഷേ എവിടെ നിന്നെങ്കിലും കിട്ടിയ മോശമായ വാക്കുകള്‍അവര്‍ഉപയോഗിച്ചാലും നിങ്ങള്‍അതിനു വലിയ പ്രധാന്ന്യം കൊടുക്കാനും ചിരിക്കാനും പോകാതിരിക്കുക. നിങ്ങള്‍ചിരിക്കുമ്പോള്‍അവര്‍അതിനെ കൂടുതല്‍ശ്രദ്ദിക്കും, അതുതന്നെ പറഞ്ഞു കൊണ്ടേയിരിക്കും. ( ''കുട്ടിപ്പട്ടാളത്തില്‍'' വരുന്ന കുട്ടികളുടെ സംസാരഭാഷ ശ്രദ്ടിച്ചാല്‍മനസിലാകും അവര്‍എന്തൊക്കെ ശ്രദ്ദിക്കുന്നു എന്ന്.) രാവിലെ എഴുന്നേറ്റു വരുമ്പോള്‍അവരെ '' നമസ്തേ'' പറഞ്ഞു പഠിപ്പിക്കുക. കുറച്ചു കഴിയുമ്പോള്‍അവര്‍തന്നെ ഇങ്ങോട്ട് വന്നു പറയും, കൂടാതെ വീട്ടിലുള്ള മുഴുവന്‍അംഗങ്ങളും പരസ്പരം ചിരിച്ചുകൊണ്ട് നമസ്തേ പറയുക.കുട്ടികള്‍കണ്ടു പഠിച്ചോളും. ജീവിതാന്ത്യം വരെ ഇതൊരു ശീലമാക്കുക. അഞ്ചുവയസുമുതല്‍നന്മ നിറഞ്ഞതും തിന്മ നിറഞ്ഞതുമായ കഥകള്‍പറഞ്ഞു കൊടുത്തിട്ട് നന്മയുടെ ഫലവും തിന്മയുടെ ഫലവും വേര്‍തിരിച് അവരെ കാണിച്ചു കൊടുക്കുക. പ്രായം കൂടുന്നതിനനുസരിച് കഥകളിലുള്ള ഗുണപാഠത്തിന്‍റെ അളവും കൂട്ടി കാണിച്ചു കൊടുക്കുക. അവര്‍ചോദിക്കുന്നതിനു വ്യക്തമായ മറുപടി പറയാന്‍ശ്രമിക്കുക. വൃത്തിയാക്കല്‍ജോലികളിലും വീടും പരിസരവും അവരുടെ മുറിയും എല്ലാം വൃത്തിയാക്കിയിടാന്‍അവരെ ശീലിപ്പിക്കുക. വൃത്തിയുള്ള ചുറ്റുപാടുകളില്‍ഇരിക്കുന്നവരുടെ പോസിറ്റീവ് എനര്‍ജിയുടെ കൂടുതലായിരിക്കും എന്ന് ഇന്ന് പഠനങ്ങള്‍തെളിയിക്കുന്നു. സ്നേഹ ശ്വാസനകളിലൂടെ അവരെ നല്ല വഴിക്ക് നയിക്കുക. രക്ഷകര്താക്കള്‍മറ്റുള്ളവരെ ബഹുമാനിച്ചു സംസാരിക്കുന്നത് കണ്ട് അവര്‍വളരണം. രാത്രി പ്രാര്‍ത്ഥനയും രാവിലെ ഉണരുംപോഴുള്ള പ്രാര്‍ത്ഥനയും ഭൂമിയെ നമസ്കരിക്കാനുള്ള പ്രാര്‍ത്ഥനയുമെല്ലാം അവരെ പഠിപ്പിക്കുക ( സംശയമുള്ളവര്‍ഒരു മെസ്സേജില്‍കൂടി ആവശ്യപ്പെട്ടാല്‍കൂടുതല്‍പറഞ്ഞുതരാം, ആവശ്യമെങ്കില്‍ഫോണിലും ബന്ധപ്പെടാം) ക്ഷേത്രത്തില്‍പോകുമ്പോള്‍കുടുംബം ഒന്നടങ്കം പോവുക. ക്ഷേത്രത്തിലെ പ്രദക്ഷിണവും ചിട്ടകളും അവരെ പറഞ്ഞു പഠിപ്പിക്കുക. ( ഭൂരിഭാഗം ആള്‍ക്കാര്‍ക്ക് അറിയില്ല എങ്കിലും അവിടെ പ്രത്യേക നിയമമൊന്നും ആരും അനുവര്തിക്കാറില്ല എങ്കിലും കഴിയുന്നതും വൃത്തിയായി ചെയ്യുക.) ദീപാരാധനയും കാണിച്ചു കൊടുക്കുക ചെറിയ വയസിലെ അവരെ പഠിപ്പിക്കുന്ന പാഠങ്ങള്‍, അവര്‍ചെയ്യുന്നു എന്നുറപ്പു വരുത്തുക. കുടുംബാംഗങ്ങള്‍കഴിയുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ശ്രമിക്കുക, ( ഇന്ന് ഓരോരുത്തര്‍ക്കും അവരവരുടെ മുറികളിലാണ് ഊണ് കമ്പ്യൂട്ടറിന്റെ മുന്‍പില്‍) പന്ത്രണ്ടു വയസോക്കെ കഴിയുമ്പോള്‍അവരുമായി സൌഹൃദത്തില്‍ഇടപഴവുക. ഡോക്ടറും എഞ്ചിനീയറും ഐ ടി പ്രോഫഷനലും ആക്കുന്നതിനു മുന്‍പ് തന്നെ അവരെ നല്ല മനുഷ്യത്വമുള്ള മനുഷ്യരാക്കുക. നിങ്ങള്‍അവര്‍ക്ക് വിഷമങ്ങളുണ്ടാകുമ്പോള്‍ചോദിച്ചറിയുക, കാരണം അവര്‍പറയാന്‍മടിക്കുന്ന പ്രായമാണത്. അപ്പോള്‍സ്നേഹത്തോടെ സമീപിച്ച് അവരെ നല്ലരീതിയില്‍ചിന്തിക്കാന്‍പ്രേരിപ്പിക്കുക.
     
                                   പറയുമ്പോല്‍അമ്മമാര്‍ക്കും ഇപ്പോള്‍കുറേ യേറെ അച്ചന്മാര്‍ക്കും ഇഷ്ടപ്പെടില്ല, എങ്കിലും സന്ധ്യാ നേരത്തുള്ള സീരിയലുകള്‍കാണാതിരിക്കാന്‍ശ്രമിക്കുക എന്ന് മാത്രമല്ല സന്ധ്യാനാമം ഒരുശീല മാക്കുക. നമ്മുടെ ദുഃഖങ്ങള്‍മാറാന്‍പ്രാര്‍ത്ഥിക്കാതെ നമുക്ക് മനസമാധാനം കെടുത്തുന്ന സീരിയലുകളെ പൂര്‍ണമായും അവഗണിച്ചാല്‍മാത്രം നിങ്ങള്‍സന്തോഷമായി കുറച്ചുനാള്‍കൂടി ജീവിക്കും.സിനിമകളെക്കാള്‍ഭീകരമാണ് സീരിയലുകള്‍. നമുക്ക് ചിന്തിക്കാവുന്നതിലപ്പുറം ക്രൂരതകള്‍ചെയ്തു കാണിച്ച് ആ തരത്തില്‍ചിന്തിക്കുന്നവരെ അതിലേക്കു ശക്തമായി വലിച്ചടുപ്പിക്കയും ചെയ്യുന്ന കഥകളുടെ പരിണത ഫലമാണ്‌ഇത്രയും കുടുംബ കോടതികളും അക്രമങ്ങളും പെരുകാന്‍കാരണം എന്നുപറഞ്ഞാലും ഭൂരി ഭാഗവും അത് സത്യമാണന്നു തെളിയിക്കുന്നതാണ് ഇന്നത്തെ കേരളം. പരസ്പരമുള്ള ബഹുമാനം വളര്‍ത്തിയെടുക്കുക കുറച്ചു കാലം മുന്‍പുവരെ ഭൂരിഭാഗം കുടുംബങ്ങളിലും ഭാര്യ ഭര്‍ത്താവിനെ വിളിച്ചിരുന്നത് മൂത്തകുട്ടിയുടെ പേരുചേര്‍ത്ത് അല്ലങ്കില്‍''അണ്ണന്‍'' പിന്നെ കുറച്ചുകാലം കൂടി പോയപ്പോള്‍''ചേട്ടന്‍'' ഇപ്പോള്‍അതും നഷ്ടപ്പെട്ടു, യാതൊരു ബഹുമാനവുമില്ലാതെ പേരുവിളിയായി, കാരണം രണ്ടാള്‍ക്കും ജോലിയുണ്ടേ പിന്നെ എന്തിനാ ഇതൊക്കെ പേര് വിളിച്ചാലും ജീവിതം പോകുമേ..അതിന്‍റെ ഒന്നും ആവശ്യമില്ലത്രേ, ഭാര്യ എന്നുള്ള സ്ഥാനം ഒരു കര്‍മ്മമായി ചെയ്യുന്നതും ഒരു ഓഫീസ് ജോലിയായി ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമാണ് അത്. ചിന്തിച്ചു മനസിലാക്കി ശരിയെന്നു തോന്നുന്നത് ചെയ്താല്‍മതി. എനിയ്ക്ക് തോന്നിയ കാര്യം ശ്രദ്ദയില്‍പെടുത്തി അത്രമാത്രം.
   
                                           ഒരു ചെറിയ അപേക്ഷയുള്ളത് ഇതു വായിക്കുന്ന വിദേശ മലയാളികള്‍ഉള്ളതില്‍നിങ്ങളും നിങ്ങളുടെ കുട്ടികളും അടുത്ത പ്രാവശ്യം നാട്ടില്‍പോകുമ്പോള്‍നിങ്ങളുടെ മുതിര്‍ന്നവരെ ( അച്ഛന്‍അമ്മ അപ്പൂപ്പന്‍,അമ്മൂമ്മ തുടങ്ങിയവരെ) കാണുമ്പോള്‍അവരോടു നിങ്ങളുടെ കുട്ടികള്‍ഓടി ചെന്ന് ''നമസ്തേ'' പറയുകയും അവരുടെ അനുഗ്രഹം വാങ്ങിക്കയും അവരെ കെട്ടിപ്പിടിക്കയും വേണം പൂര്‍ണ സന്തോഷത്തോടെ.( ,നാണ മൊന്നും വേണ്ട നിങ്ങളും ചെയ്യണം.അവര് കാരണമാണ് നിങ്ങള്‍ഇങ്ങോട്ട് വന്നത് അവരുടെ അനുഗ്രഹം എന്നും ഉണ്ടാകണം.(അന്ന് കല്യാണ സമയത്തല്ലേ അവസാനം കാലുപിടിച്ചത്, കല്യാണം കഴിഞ്ഞവര്‍..)
     
                                  നമ്മുടെ കുട്ടികള്‍അവിടെ നിലക്കുന്നതെയുള്ളൂ......എന്തായാലും പോക്കറ്റ്‌മണി ഇനത്തില്‍നിങ്ങള്‍അവര്‍ക്ക് ധാരാളം കാശുകള്‍കൊടുക്കുന്നുണ്ടാകും പക്ഷേ ഇതു കൂടി നിങ്ങള്‍ചെയ്യണം. ( രാവിലെയുള്ള '' നമസ്തേ'' മറക്കേണ്ട ) എല്ലാ മാസവും മലയാളം ഒന്നാം തീയതി അവര്‍ക്ക് നിങ്ങള്‍കൈനീട്ടം കൊടുക്കണം. ( ഒന്നാം തീയ്യതിക്ക് രണ്ടു ദിവസം മുന്‍പ് ഒന്നു ഊര്‍മിപ്പിക്കാനായി ഒരു പോസ്റ്റ്‌ചെയ്യാമെന്ന് വിചാരിക്കുന്നു.) കൈനീട്ടം വാങ്ങിയ ശേഷം അവരോടു നിങ്ങളുടെ ( മാതാപിതാക്കളുടെ) കാലു തൊട്ടു നമസ്കരിക്കാന്‍പറയണം, നിങ്ങള്‍അവരെ അനുഗ്രഹിക്കണം. ( സ്നേഹ ചുംബനങ്ങളും കെട്ടിപ്പിടിതമോക്കെ ആകാം) ജീവിത കാലം മുഴുവന്‍ഇത് തുടരുക അവര്‍എത്രതന്നെ വളര്‍ന്നാലും, ( നിങ്ങളെ അവര്‍നടതള്ലാന്‍, അനാഥാലയത്തില്‍ആക്കാന്‍അവര്‍തീരുമാനിക്കില്ല) എല്ലാ ഒന്നാം തീയ്യതിയിലും മറ്റു വിശേഷ ദിവസങ്ങളായ ഓണം, ദീപാവലി, വിജയദശമി,മഹാനവമി, വിഷു തുടങ്ങിയ ദിവസങ്ങളിലും നിങ്ങള്‍ക്ക് കൊടുക്കാന്‍കഴിയുന്ന അവസരങ്ങളിലൊക്കെ ( എപ്പോഴും കുട്ടികള്‍അടുത്ത് ഉണ്ടാവണമെന്നില്ല ) പാദ നമസ്കാരവും അനുഗ്രഹവും കൊടുക്കണം. അവരുടെ ജന്മദിനത്തിലും ഇതു തന്നെ ചെയ്യണം, അതിനുശേഷം അവരെയും കൂട്ടി കുടുംബം ഒന്നടങ്കം ക്ഷേത്ര ദര്‍ശനം നടത്തണം.അര്‍ച്ചനകള്‍വഴി പാടുകളൊക്കെ നടത്താം. പ്രസാദം വാങ്ങുമ്പോള്‍'' അങ്ങോട്ട്‌കൊടുക്കാതെ ഇങ്ങോട്ട് വാങ്ങാന്‍പാടില്ല'' എന്നാണ്, അപ്പോള്‍ദക്ഷിണയും കയ്യില്‍കരുതുക. അന്നേ ദിവസമെങ്കിലും സസ്യാഹരിയയിരിക്കാന്‍ശ്രദ്ദിക്കുക. ഒരു സദ്ദ്യ തന്നെ ഒരുക്കിയാല്‍വളരെ നല്ലത് . കുട്ടിയുടെ ജന്മദിനം നമ്മള്‍ആഘോഷ ഭരിതമാക്കുമ്പോള്‍ജന്മദിന കേക്കുകള്‍ക്കും അതില്‍കത്തിക്കുന്ന മെഴുകുതിരിക്കും നമ്മുടെ സംസ്കാരം അനുവദിക്കുനില്ല. നമ്മള്‍പ്രാര്‍ത്ഥിച്ചതിനും എതിരാണ് അത് എന്ന് ഓര്‍മിപ്പിക്കുന്നു.


 ''ഓം അസതോമ സദ്ഗമ   തമസോമ ജ്യോതിര്‍ഗമയ
 മൃത്യോമ അമൃതം ഗമയ      ഓം ശാന്തി ശാന്തി ശാന്തി"

           ഞങ്ങളെ അസത്യത്തില്‍നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍നിന്നും അമരത്വതിലേക്കും നയിക്കേണമേ എന്ന് പറഞ്ഞു പ്രാര്‍ത്ഥിച്ച നമ്മള്‍ഇന്ന് യാതൊരു അടിത്തറയുമില്ലാതെ നമ്മുടെ കുട്ടിയെ കൊണ്ട് ഒരു വലിയപാപം ചെയ്യിപ്പിച്ചിട്ട് കൈ കൊട്ടിച്ചിരിക്കുന്നു. അനുകരിച്ചോളൂ നല്ലതിനെ ജീവിതത്തിന്‍റെ ഭാഗമാക്കികൊള്ളൂ. പക്ഷേ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ എന്ന് പ്രാര്‍ഥിചിട്ട് മെഴുകുതിരി ഊതി ക്കെടുത്തുന്ന ഈ പുരോഗമന ചിന്താഗതി വേണമോ എന്നാലോചിക്കുക.
എന്തായാലും നല്ല ഒരു ബട്ജെറ്റ് തന്നെയാണ് ഇന്നത്തെക്കാലത്ത് birthday party ക്ക് മുടക്കുന്നത്, എനിക്ക് ഒരു എളിയ അപേക്ഷ കൂടിയുണ്ട്. നിങ്ങള്‍തന്നെ ഒരാളെ കണ്ടെത്തണം ഇന്ന് രോഗങ്ങളുടെ പിടിയിലായി ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിഷമിക്കുന്ന എത്രയോ ജനങ്ങള്‍നമുക്കിടയിലുണ്ട്, അവരിലോരള്‍ക്ക് നിങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യണം, ജന്മദിന കുട്ടിയെ കൊണ്ടുതന്നെ അത് ചെയ്യിപ്പിക്കണം. ഫേസ് ബുക്കില്‍പോലും ശരിക്കും പോസ്റ്റുകള്‍കാണുന്നു, അവരുമായി ഫോണിലോ മറ്റോ സംസാരിച് ഉറപ്പുവരുത്തിയ ശേഷം അത് ചെയ്യുക. ചെറിയ കുട്ടിയായിരിക്കുമ്പോള്‍തന്നെ നമ്മുടെ കുട്ടികളില്‍ഈ ഒരു ശീലം വളര്‍ത്തികൊണ്ടു വരിക കുട്ടികളുടെ വിവാഹ സമയത്തും വീട്ടില്‍വിശേഷങ്ങള്‍ഉണ്ടാകുന്ന അവസരങ്ങളിലൊക്കെ ഇതൊരു ശീലമാക്കുക്ക.നിങ്ങള്‍ഒത്തിരി സഹായങ്ങള്‍ചെയ്യുന്നുണ്ടാകും പക്ഷേ നിങ്ങള്‍അടുത്ത തലമുറയിലേക്കു പകരുകകൂടിയാണ് അതിനാല്‍നിങ്ങളുടെ കുട്ടികളും അവരുടെ സമ്പാദ്യത്തിന്‍റെ ഒരുഭാഗം ഇങ്ങനെയുള്ള കര്മ്മങ്ങള്‍ക്കുവേണ്ടി ചിലവഴിക്കും.അര്‍ച്ചനയും വഴിപാടുകളും തുലഭാരങ്ങളും എല്ലാം നമുക്ക് വേണ്ടി മാത്രമാണ്.. ധര്‍മ്മബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍നിങ്ങള്‍അമ്മമാര്‍ക്കാണ്ണ്‍കഴിയുക.       
   
                         '' കൊടുക്കേണ്ടവര്‍, കൊടുക്കേണ്ട കാര്യങ്ങള്‍, കൊടുക്കേണ്ടപോലെ, കൊടുക്കേണ്ട സമയത്ത്, കൊടുത്താല്‍, എടുക്കേണ്ടവര്‍, എടുക്കേണ്ടപോലെ, എടുത്തുകൊള്ളും'' അതൊരു പ്രകൃതി നിയമമാണ്. മാതാപിതാക്കള്‍അവരവരുടെ കര്‍മ്മങ്ങള്‍വേണ്ടവിധം ചെയ്താല്‍ശിഷ്ട കാലം നിങ്ങള്‍വിഷമിക്കേണ്ടി വരില്ല. കുട്ടികള്‍പറയുന്ന കാര്യങ്ങളും ആഹാരവും സമയാസമയങ്ങളില്‍എത്തിച്ചു കൊടുത്താല്‍മാത്രം പോര അവരെ സംസ്കരമുള്ളവരും ധര്‍മ്മ ബോധാമുള്ളവരും ആക്കിതീര്‍ക്കുന്നത് മാതാപിതാക്കള്‍തന്നെയാണ്. കതിരിന്മേല്‍വളം വയ്ക്കാന്‍ശ്രമിച്ച രണ്ടുമൂന്നു അമ്മമാരുമായി സംസാരിക്കാന്‍കിട്ടിയ അവസരത്തില്‍നിന്നു മാണ് ഇത്രയും ഇവിടെ എഴുതിയത്.
     
                           15 വയസുവരെ വിളക്ക് കത്തിപ്പും നാമജപവുമോക്കെയായി പോവുകയായിരുന്നു. അത് കഴിഞ്ഞ ആളു പതുക്കെ മാറാന്‍തുടങ്ങി.അമ്മയ്ക്കും വെറുപ്പായി, ഉപദേശിക്കാന്‍ചെന്ന അമ്മയുമായും വഴക്കായപ്പോള്‍അമ്മയും മിണ്ടാതെയായി ജീവിക്കാനുള്ള നല്ല ചുറ്റുപാടുമുള്ള നമ്മുടെ ഓരോ കുടുംബങ്ങളിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ ഇതാണ്.    
              
                          മഹാഭാരതത്തിലെ ഒരമ്മയെ നമുക്കറിയാം ഭര്‍ത്താവിനു കാഴ്ച ഇല്ലന്നറിഞ്ഞപ്പോള്‍രണ്ട് കണ്ണുകള്‍കൂടി വേണ്ടുന്ന അമ്മ ഉള്ള രണ്ടു കണ്ണും മൂടിക്കെട്ടിയപ്പോള്‍മക്കള്‍അവരുടെ വഴിക്കായ കഥകള്‍.
            
                          ഈ എഴുതിയത് കുറച്ചൊക്കെ നേരിട്ട് കേട്ട കഥകളുടെ പരിചയത്തിലും കുറെ പ്രഭാഷണങ്ങളില്‍നിന്നും പിന്നെ കുറച്ചൊക്കെ വായിച്ചു കിട്ടിയതും പിന്നെ അനുഭവ സമ്പത്തുമാണ്. ജീവിതാനുഭവങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും അന്ന്യരുടെ ദുഃഖം നമ്മുടെ കൂടി ദു:ഖമായി കണ്ട് അത് പരിഹരിക്കാന്‍ശ്രമിക്കുകയും ചെയ്യുമ്പോള്‍നമ്മുടെ ജീവിതം ധന്യമാകും. അനുഭവങ്ങളില്‍നിന്നും ജീവിത സാഹചര്യങ്ങളില്‍നിന്നും നന്മയെ തിരിച്ചറിയാനും ജീവിതത്തില്‍പകര്‍ത്താനും നമ്മള്‍തയ്യാറാകണം.സാഹചര്യങ്ങള്‍ക്കനുസരിച് ജീവിക്കാന്‍കുടുംബത്തെ പ്രാപ്തമാക്കണം. അങ്ങിനെ നാം ഈ ലോകത്തെ അറിഞ്ഞു നമ്മളിലുള്ള ഈശ്വരനെ കണ്ടെത്തി ആത്മ സാക്ഷാത്ക്കാരം നേടുമ്പോള്‍നമ്മള്‍എപ്പോഴും പൂര്‍ണ സന്തോഷവാന്മാര്‍മാത്രമായിരിക്കും. ഒന്നോര്‍ക്കുക നിങ്ങളെ സന്തോഷിപ്പിക്കാന്‍ആരും വരില്ല ആരെയും പ്രതീക്ഷിക്കയും വേണ്ട, വന്നാല്‍തന്നെ തികച്ചും താത്കാലികം മാത്രം.അപ്പോള്‍അവനന്‍തന്നെയാണ് ആ സന്തോഷത്തെ കണ്ടെത്തേണ്ടത് അതിനു ഒരു ദിവസം മുന്‍പേ നിങ്ങള്‍ഇറങ്ങി തിരിച്ചാല്‍ജീവിതത്തില്‍ഒരു ദിവസം കൂടി നിങ്ങള്‍ക്ക് സന്തോഷ പൂര്‍ണ്ണമാക്കാം.
         
                        ഇങ്ങനെയൊക്കെ ചെയ്തില്ലങ്കില്‍എന്താണ് എന്ന് ചോദിച്ചാല്‍എന്‍റെ മറുപടി , ഒരു ചെറു പുഞ്ചിരി മാത്രേയുള്ളൂ. നല്ലതെന്നു തോന്നുന്നത് ചെയ്യുക. കിട്ടാവുന്നിടത്തോളം നന്മകള്‍ആരുടെ വേദ പുസ്തകങ്ങളില്‍നിന്നും ശേഖരിചിട്ടായാലും നന്നായാല്‍അവനവനും കുടുംബത്തിനും കൊള്ളാം. ഇന്നും എന്നും നാട്ടുകാര്‍ക്ക് പറയാന്‍നൂറു കഥകള്‍ഉണ്ടാകും അത് കെട്ടു നിങ്ങളുടെ മനസമാധാനം പോകരുത്.ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം പക്ഷേ നമുക്ക് നമ്മുടെ നാവുതന്നെ നിയന്ത്രിക്കാന്‍പാടാണ് അല്ലേ???? എഴുതിയതില്‍എന്തെങ്കിലും തെറ്റുണ്ടങ്കില്‍ദയവായി ക്ഷമിക്കുക. എന്നെ അറിയിക്കാന്‍മറക്കേണ്ട
നന്ദി നമസ്കാരം !!!

email hariidamnamama@hotmail.com
ഫേസ് ബുക്കില്‍ വായിച്ച വ്യക്തികളുടെ അഭിപ്രായമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
Kns Nampoothiri നന്നായിട്ടുണ്ട്
Sajilalss Eyalloor manasu nannakatte... Matham ethenkilum akatte... Manava hrithin chillayilellam manpukal vidaratte...
12 May at 11:52 · Unlike · 3
Omanakkuttan Sivaraman Nair എന്നാലാവും വിധം ഈപോസ്‌റ്റ് ഷെയർചെയ്യും.എന്തുകൊണ്ടെന്നാൽ ഓരേവ്യക്തികളും അതിസൂഷ്മം ചിന്തിക്കണ്ടുന്നതും പ്രാവർത്തികമാക്കണ്ടതുമായ കുറെയധികം കാരങ്ങൾ ഇതിൽ പ്രതിപാദിച്ചതുകെണ്ട്.നമുക്ക് പറഞ്ഞുകൊടുക്കാനെ പറ്റുകയുള്ളു അനുസരിക്കേണ്ടതും പ്രാവർത്തകമാക്കണ്ടതും അവരവർതന്നെ യാണ്...ഒരു ബിഗ് സല്യൂട്ട്....
14 May at 12:55 · Unlike · 1
Sanoj Prakash Mmm right
12 May at 04:57 · Unlike · 1
Shiju Narayanan GOOD
12 May at 07:52 · Unlike · 1
Akhil S Nair അമമ-ആർക്കും പകരം നിൽക്കാനാകാത്ത സത്യം. മാതാ പിതാ ഗുരു ദൈവം.
12 May at 09:26 · Unlike · 1
Sabari Nath amma anna vakkinu rand aksharathekkal vilayund... cheru prayathil pallukondum nakham kondum nammal elpicha murivukal sahicha pole valarnnathinu sesham vakkukondum perumattam kondum elpicha murivukalum sahich nammale amma snehikkunnu... aa snehathinu pakaram vekkan lokath onnum thanne illa!!
12 May at 10:00 · Unlike · 1
Sivadasan A Menon: Ok.. do it. .I will also do
12 May at 13:02 · Unlike · 1
Sivadasan A Menon: Nannaaayittundu
12 May at 13:03 · Unlike · 1
Hari Kumar :ഒരു ചെറിയ അപേക്ഷയുള്ളത് ഇതു വായിക്കുന്ന വിദേശ മലയാളികള്‍ഉള്ളതില്‍നിങ്ങളും നിങ്ങളുടെ കുട്ടികളും അടുത്ത പ്രാവശ്യം നാട്ടില്‍പോകുമ്പോള്‍നിങ്ങളുടെ മുതിര്‍ന്നവരെ ( അച്ഛന്‍അമ്മ അപ്പൂപ്പന്‍,അമ്മൂമ്മ തുടങ്ങിയവരെ) കാണുമ്പോള്‍അവരോടു നിങ്ങളുടെ കുട്ടികള്‍ഓടി ചെന്ന് ''നമസ്തേ'' പറയുകയും അവരുടെ അനുഗ്രഹം വാങ്ങിക്കയും അവരെ കെട്ടിപ്പിടിക്കയും വേണം പൂര്‍ണ സന്തോഷത്തോടെ.( ,നാണ മൊന്നും വേണ്ട നിങ്ങളും ചെയ്യണം.അവര് കാരണമാണ് നിങ്ങള്‍ഇങ്ങോട്ട് വന്നത് അവരുടെ അനുഗ്രഹം എന്നും ഉണ്ടാകണം.(അന്ന് കല്യാണ സമയത്തല്ലേ അവസാനം കാലുപിടിച്ചത്, കല്യാണം കഴിഞ്ഞവര്‍..)
12 May at 18:20 · Like · 2
Kannan Kannan മാതൃദിനം ഏന്നു പറയുന്ന സമ്പ്രയായം ശരിയാണോ ? മഹാ വിഡിതരമല്ലേ അത് ? ഇന്ന് നിങ്ങള്‍എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓര്‍ക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ സ്നേഹത്തെയും കൃതജ്ഞതയോടെ, ഒരു പക്ഷെ ഈറന്‍മിഴികളോടെ, നിങ്ങളിന്ന്‍ചിന്തിക്കുന്നുണ്ടാവും. ‍(അമ്മയെ മറക്കുന്ന കാലമെത്തി എന്ന് മനസിലാക്കി മാതൃദിനം എന്ന ഈ ദിനമൊരുക്കിയ ദീര്‍ഘദര്‍ശിക്ക് മുന്നില്‍നന്ദിപൂര്‍വ്വം തലകുനിക്കുന്നു) അമ്മയ്ക്ക് ആശംസകളര്‍പ്പിച്ചും സമ്മാനങ്ങള്‍നല്‍കിയും നിങ്ങള്‍ഇന്ന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരി‍ക്കാം. അല്ലെങ്കില്‍ഒരു ഔട്ടിംഗ്, ഒരുമിച്ചുള്ള ഒരു അത്താഴം, അങ്ങനെ പലതും...
പക്ഷെ അതുകൊണ്ട് ഈ ദിനം എങ്ങനെ സമ്പന്നമായി എന്ന് നാം പറയും? നാം നമ്മുടെ അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവര്‍ക്ക് സമ്മാനങ്ങള്‍നല്‍കുമ്പോള്‍, അവരെ സ്നേഹിക്കുന്നെന്ന് പറയുമ്പോള്‍എങ്ങനെയാണ് നാം ഈ ദിനത്തെ നല്ലൊരു മാതൃദിനമാക്കി മാറ്റുന്നത്? അത് നമ്മള്‍എന്നും ചെയ്യുന്നതല്ലേ അല്ലെങ്കില്‍എന്നും ചെയ്യേണ്ടതല്ലേ? തീര്‍ച്ചയായും അമ്മയോടുള്ള സ്നേഹം ഒരു ദിവസം മാത്രം കാണിക്കേണ്ട ഒന്നല്ല, അമ്മയുടെ സഹനങ്ങള്‍ഒരു ദിവസത്തെ ഓര്‍മ്മയ്ക്കുള്ളതായി മാറേണ്ടതല്ല. നമ്മള്‍നമ്മുടെ അമ്മയെ എല്ലാ ദിനവും ഓര്‍ക്കുന്നു. എന്നും സ്നേഹിക്കുന്നു. നമുക്ക് നമ്മുടെ അമ്മയ്ക്ക് വേണ്ടിയൊരു പ്രത്യേക ദിനം ആവശ്യമില്ലായിരിക്കാം
12 May at 19:26 · Edited · Unlike · 1


Hari Kumar ഇത് ഒരു മാതൃ ദിന പോസ്റ്റ്‌അല്ല.......കുറച്ചു കാലമായി ഞാന്‍എഴുതാന്‍ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍നടന്നു കിട്ടി അത്രമാത്രം.... അമ്മമാരുടെ കയ്യിലും തെറ്റുണ്ടെ.....വായിച്ചാല്‍മനസിലാകും അമ്മ എങ്ങിനെ ആകണമെന്ന്.